Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതീവ ഗുരുതരം; മരണം കൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2018, 03:04 am IST
in Kerala

തിരുവനന്തപുരം: പ്രളയത്തിന്റെ കരളലിയിക്കുന്ന കാഴ്ചകളിലേക്ക് സംസ്ഥാനം നീങ്ങുന്നു. സംസ്ഥാനത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത  പേമാരിയില്‍, മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന അവസ്ഥയാണ്. ഇന്നലെ 31 പേര്‍ മരിച്ചതായാണ് വിവരം. തിരുവല്ലയില്‍ രണ്ട് മൃതദേഹങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകി നടക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മരണസംഖ്യ ഇതോടെ ആഗസ്റ്റ് 8ന് ശേഷം 233 കടന്നു. അനൗദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ ഇതിലും വളരെ കൂടുതലാണ്. ജലനിരപ്പ് താഴുന്നതനുസരിച്ച് മരണ സംഖ്യ വര്‍ധിക്കാനിടയുണ്ട്. മൃഗശരീരങ്ങളും   ഒഴുകി നടക്കുന്നു.  ദുരന്ത പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധി പിടിപെടാനും സാധ്യതയുണ്ട്. ഇന്നലെ 40,000 പേരെ രക്ഷപ്പെടുത്തിയെന്നാണ് ഔദ്യോഗിക വിവരം. ആറു ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു.

ആയിരങ്ങളെ  രക്ഷപ്പെടുത്താനാകാതെ കുഴങ്ങുമ്പോള്‍ വീണ്ടും മഴയെത്തുമെന്ന അറിയിപ്പ് സംസ്ഥാനത്തെ ഭീതിയിലാക്കി. രക്ഷാദൗത്യത്തിന് സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടെ പരാജയപ്പെട്ടതോടെ ജീവന്‍ പണയം വച്ച് തങ്ങളുടെ ഉറ്റവരെ രക്ഷിക്കാന്‍ നാട്ടുകാര്‍ രംഗത്ത് ഇറങ്ങുന്ന കാഴ്ചയാണ് പ്രളയബാധിത പ്രദേശങ്ങളില്‍. 

നാലു ദിവസമായി ഭക്ഷണവും കുടിവെള്ളവും ഇവര്‍ക്ക് ലഭിക്കുന്നില്ല.  മഴവെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്.  പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങളിലും പാലക്കാട്ടും സര്‍ക്കാരിന്റെ രക്ഷാദൗത്യസംഘത്തിന്  എത്താന്‍ സാധിക്കാത്ത പ്രദേശങ്ങളുണ്ട്. കൂടുതല്‍ ഹെലിക്കോപ്റ്ററുകളും സൈനികരും  രക്ഷാദൗത്യത്തിന് നിയോഗിക്കപ്പെട്ടെങ്കിലും സര്‍ക്കാരിന്റെ ഏകോപനം പാടെ പാളിയതിനാല്‍ സൈനികര്‍ക്കും പൂര്‍ണതോതില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല. 

ചെങ്ങന്നൂരിലെയും പന്തളത്തെയും പറവൂരിലെയും സ്ഥിതി അതീവഗുരുതരമാണ്. അച്ചന്‍കോവിലാറ്  കരകവിഞ്ഞ് ഒഴുകുന്നു. ഇവിടെ മത്സ്യബന്ധന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ്  ആയിരക്കണക്കിന് പേരെ രക്ഷപ്പെടുത്തി ക്യാമ്പുകളില്‍ എത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനു പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കുന്നില്ല. 

ഇതിനിടെ  ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒറീസ, പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദം രൂപപ്പെടാനും കേരളത്തില്‍ 11 ജില്ലകളില്‍ ശക്തമായ മഴപെയ്യാനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വീണ്ടും ആശങ്ക ഉളവാക്കുന്നു.   20ന് രാവിലെ വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, തിരുവനന്തപുരം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്തമഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

Kerala

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

India

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

Kerala

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

പുതിയ വാര്‍ത്തകള്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.