സുക്മ; ഛത്തീസ്ഗഡിലെ സുക്മയില്‍ സുരക്ഷാ സേന 14 നക്സലുകളെ കൊന്നു. ഇവരില്‍ നിന്ന് 16 തോക്കുകള്‍ പിടിച്ചെടുത്തു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് സൂചന.
സുക്മയിലെ കോണ്ട, ഗോലാപ്പള്ളി സ്റ്റേഷനുകളുടെ പരിധിയാണ് ഏറ്റുമുട്ടല്‍. വനത്തില്‍ നക്സലുകള്‍ തമ്പടിച്ചിട്ടുെണ്ടന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നക്സല്‍ വിരുദ്ധ പോരാട്ടത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച കോബ്ര കമാന്‍ഡോകള്‍ ആ പ്രദേശം വളഞ്ഞ് തെരച്ചില്‍ തുടങ്ങുകയായിരുന്നു.
തുടര്‍ന്ന് നക്സലുകള്‍ കമാന്‍ഡോകള്‍ക്കു നേരെ വെടിയുതിര്‍ത്തു. കമാന്‍ഡോകള്‍ തിരിച്ചടിച്ചു. രാത്രിയില്‍ ആരംഭിച്ച രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. 14 നക്സലുകളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഒരു ഭാഗത്ത് മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ മറുഭാഗത്ത് ശക്തമായ വെടിവയ്പ്പ് നടക്കുന്നുമുണ്ട്.എസ്പി അഭിഷേക് മീണ പറഞ്ഞു. കീഴടങ്ങാന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങ് നക്സലുകള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ആഗസ്ത് ‘രണ്ടിനകം കീടങ്ങിയില്ലെങ്കില് കമാന്‍ഡോ ഒാപ്പറേഷന് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് കരുതുന്നു. ഇതിന്റെ ഭാഗമായി ഓപ്പറേഷന് പ്രഹാര്‍ ആരംഭിച്ചിരുന്നു. ഇത് വലിയ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: