Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗംഗയുടെ സുരക്ഷയ്‌ക്കായി അഗർവാളിന്റെ ഒറ്റയാൾ നിരാഹാര സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 10:50 am IST
in India

ഹരിദ്വാർ:  ഭാരതത്തിന്റെ പുണ്യനദിയായിട്ടാണ് ഗംഗയെ നമ്മൾ കാണുന്നത്. ഹരിദ്വാർ, ഋഷികേശ്, കേദർനാഥ് എന്നീ തീർത്ഥാടന കേന്ദ്രങ്ങളിലെല്ലാം ഗംഗയുടെ അലകൾ എത്തിച്ചേരുന്നു. വിശുദ്ധ നദി എന്നതിനപ്പുറം ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഗംഗ ഒരു ജീവന മാർഗം കൂടിയാണ്. എന്നാൽ അനുദിനം ഗംഗ മലിനമായിക്കൊണ്ടിരിക്കുന്നു എന്ന സത്യം എല്ലാ ഭാരതീയനേയും ഏറെ ആശങ്കയിലാക്കുന്നു. ഒരു പക്ഷേ ഈ വിപത്ത് നേരത്തെ അറിഞ്ഞതുകൊണ്ടാകം സ്വാമി ഗ്യാൻ സ്വരൂപ് സദാനന്ദ് എന്ന ജിഡി അഗർവാൾ ഗംഗയെ മാലിന്യമുക്തമാക്കാൻ തന്റെ ജീവൻ തന്നെ പണയം വച്ച് പോരാടുന്നത്.

ജിഡി അഗർവാൾ ഒരു സാധാരണ വ്യക്തിത്വമല്ല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൺപൂർ ടെക്നോളജിയിലെ സിവിൽ-എഞ്ചിനീയറിങ് വിഭാഗത്തിന്റെ തലവനായിരുന്നു അദ്ദേഹം. നാഷണൽ ഗംഗ ബേസിൻ അതോറിറ്റി, ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് കൂടാതെ കേന്ദ്രസർക്കാരിന്റെ നിരവധി നദികളുടെ സംരക്ഷണത്തിനായിട്ടുള്ള സമിതികളുടെ ഉപദേശകനായിട്ടുണ്ട്. ഒരു പക്ഷേ ഇതുകൊണ്ടു തന്നെയാകാം അദ്ദേഹം നദികളുടെ പ്രിയ തോഴനായി മാറിയത്. നദികൾക്ക് സുരക്ഷയ്‌ക്ക് വേണ്ടി അദ്ദേഹം നടത്തിയ വീരോചിതമായ സേവനം ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.

ഗാന്ധിയൻ ആദർശത്തിൽ നിലയുറപ്പിച്ച് നിരാഹാരം ഇരുന്ന് അദ്ദേഹം നദികളുടെ സംരക്ഷണത്തിനുവേണ്ടി പോരാടി. 2008-2012 കാലയളവിൽ അദ്ദേഹം നാല് നിരാഹാര സത്യാഗ്രഹങ്ങളാണ് നടത്തിയത്. നദികളുടെ ശരിയായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന ഒരു ഹൈഡ്രോപവർ പ്രോജക്ടുകളും സർക്കാർ നടപ്പിലാക്കരുതെന്നും എല്ലാം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ഐതിഹാസികമായ സമരങ്ങൾ നടന്നത്. 2012ൽ ഗംഗ ബേസിൻ അതോറിറ്റിയിൽ നിന്നും പടിയിറങ്ങുമ്പോഴും തന്റെ നിലപാടുകളിൽ ഉറച്ച് നിന്ന അദ്ദേഹം പിൻമുറക്കാരെയും തന്റെ രീതി പിന്തുടരാൻ ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ ഈ സത്യാഗ്രഹങ്ങൾ ഒന്നും തന്നെ വെറുതെയായില്ല, അദ്ദേഹത്തിന്റെ നിരാഹാര സത്യാഗ്രഹത്തിന്റെ അർത്ഥതലങ്ങളെ ഏറെ മനസിലാക്കിയ അന്നത്തെ കേന്ദ്രവനം വകുപ്പ് മന്ത്രി അഗർവാളുമായി ചർച്ചകൾ നടത്തുകയും ഗംഗയിൽ ആരംഭിക്കാനിരുന്ന ഭാഗീരഥി അണക്കെട്ട് പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. 

അതേ ഊർജ്ജവം തന്നെയാണ് ജൂൺ 22ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ജി ഡി അഗർവാളിനെ വീണ്ടും നിരാഹാര സത്യാഗ്രഹത്തിൻ എത്തിച്ചത്. നദിയിലെ മാലിന്യങ്ങൾക്ക് അറുതി വരുത്തുക, നദി തടങ്ങളിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ച് കളയുക എന്നതാണ് അദ്ദേഹത്തിന്റെ സമരത്തിന്റെ പ്രധാന ആവശ്യം.  ഇതിനായി സർക്കാർ പ്രത്യേക നിയമനിർമ്മാണം നടത്തണ്മെന്നും അദ്ദേഹം ഊന്നിപ്പറയുന്നു. എന്നാൽ പോലീസ് അദ്ദേഹം നിരാഹാരം ഇരുന്ന സ്ഥലത്ത് നിന്നും മാറ്റുകയാണുണ്ടായത്. തുടർന്ന് ഹൈക്കോടതിയെ സമീപിച്ച അദ്ദേഹം താൻ സമാധാനപരമായിട്ടും ആർക്കും ദോഷകരമാകാത്ത രീതിയിലാണ് നിരാഹാര സത്യാഗ്രഹം നടത്തിയതെന്ന് വ്യക്തമാക്കി.

തുടർന്ന് ഹൈക്കോടതി ഉത്തരാഖണ്ഡ ചീഫ് സെക്രട്ടറിയോട് വിഷയത്തിൽ ഇടപെടണമെന്നും അഗർവാളുമായി ചർച്ച നടത്തണമെന്നും ആവശ്യപ്പെടുകയുണ്ടായി. ചീഫ് സെക്രട്ടറിക്ക് പുറമെ പ്രമുഖ പരിസ്ഥിതി പ്രവർത്തകരും രാഷ്‌ട്രീയ നേതാക്കളും അദ്ദേഹത്തിന് പിന്തുണയുമായിട്ടെത്തി. ഗംഗയിലെ വിവിധ അണക്കെട്ട് പദ്ധതികളെക്കുറിച്ചായിരുന്നു പ്രധാനമായും ചർച്ചകൾ നടത്താനിരുന്നത്. എന്നാൽ തുടർന്ന് അഗർവാളിനെ ദൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിക്കുകയാണുണ്ടായത്. ഇപ്പോഴും അദ്ദേഹം ആഹാരം കഴിക്കാതെ  സർക്കാർ  നിയമം നിർമ്മാണം നടത്തണം എന്ന ലക്ഷ്യത്തോടെയുള്ള സമരത്തിലാണ്.

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും രമോൺ മാഗ്സസെ അവാർഡ് ജേതാവുമായ രാജേന്ദ്ര സിങ് വിഷയത്തിൽ കാര്യമായി ഇടപെടുകയും പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഗംഗ പ്രൊട്ടക്ഷൻ ആൻഡ് മാനേജ്മെൻ്റ് ബില്ല്, നദിയിലുടെ നീളം നടന്നുകൊണ്ടിരിക്കുന്ന അണക്കെട്ടുകളുടെ നിർമ്മാണം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് രാജേന്ദ്ര സിങ് കത്തിൽ  ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമായും ഈ ആവശ്യങ്ങളെല്ലാം അഗർവാളിൻ്റേതു തന്നെയാണ്.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഗംഗയുടെ ശുദ്ധീകരണത്തിനായി വിവിധ പദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നത്. നമാമി ഗംഗേ എന്ന പേരിലുള്ള പദ്ധതിയുടെ നടപടികള്‍ ഇതിനോടകം തന്നെ ആംരംഭിച്ചിട്ടുണ്ട്. ഗംഗയിലെ അഴുക്കുകള്‍ നീക്കം ചെയ്ത് പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചത്. കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രാലത്തിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതി നടപടിക്രമങ്ങളുടെ ഒന്നാംഘട്ടം ഈ വര്‍ഷം ഒക്ടോബറില്‍ അവസാനിക്കും. പുനരുജ്ജീവന പദ്ധതികള്‍ക്കുള്ള പ്രാരംഭ നടപടികള്‍ വളരെ മുമ്പു തന്നെ ആരംഭിച്ചതാണ്. 2018 ജൂലൈയോടെ ശുചീകരണം പൂര്‍ത്തീരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് (ഇഐഎല്‍), നാഷണല്‍ ബില്‍ഡിങ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ (എന്‍ബിസിസി), ഡബ്ലിയൂഎപിസിഒഎസ് ലിമിറ്റഡ്, നാഷണല്‍ പ്രോജക്ട്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍പിസിസി), എഞ്ചിനീയറിങ് പ്രോജക്ട് ഇന്‍ ഇന്ത്യ ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് സിപിഎസ്‌യു ഇത് നടപ്പിലാക്കുന്നത്. ഗംഗയുടെ ഉപരിതല ശുചീകരണത്തിനാണ് ആദ്യഘട്ടത്തില്‍ പ്രാധാന്യം നല്‍കുക. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

Kerala

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

Kerala

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

ഹുമയൂൺ കബീർ ബാബറി മസ്ജിദിന്റെ നിർമ്മാണം പ്രഖ്യാപിച്ച മുർഷിദാബാദിലും കാവിക്കൊടി ;  ടിഎംസിയുടെ മുസ്ലീം പ്രീണന രാഷ്‌ട്രീയവും പാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.