Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭീകരതയ്‌ക്ക് മാന്യത നല്‍കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 02:43 am IST
inEditorial

നാടിന്റെ സംസ്‌കാരത്തെയും വൈവിധ്യങ്ങളെയും സംരക്ഷിക്കുന്നതിന് പേന ചലിപ്പിക്കുന്നവര്‍ എന്ന നിലയിലാണ് സമൂഹം സാഹിത്യകാരന്മാര്‍ക്ക് ഉന്നത സ്ഥാനം നല്‍കിയിരുന്നത്. ലോകത്തിന്റെ ഏതുഭാഗത്ത് മനുഷ്യാവകാശ ലംഘനം ഉണ്ടായാലും ഉടന്‍ പ്രതികരിക്കുന്നവരാണ് നമ്മുടെ സാംസ്‌കാരിക നായകര്‍. ഏറ്റുമുട്ടല്‍ കൊലയുടെ കാര്യം പറയാനുമില്ല. കല്‍ബുര്‍ഗിയെ വെടിവച്ചുകൊന്നപ്പോള്‍ അവാര്‍ഡ് തിരിച്ചുകൊടുത്തു പ്രതിഷേധിച്ചവര്‍ അനേകമാണ്. മധ്യപ്രദേശിലോ ഗുജറാത്തിലോ  ആന്ധ്രയിലോ ആയിരുന്നു ഏറ്റുമുട്ടല്‍ കൊലപാതകമെങ്കില്‍ സച്ചിദാനന്ദന്‍ മാത്രമല്ല വിജയലക്ഷ്മി പോലും കവിതയെഴുതി പ്രതിഷേധിക്കും. സംഭവം കേരളത്തിലാണെങ്കില്‍ സാംസ്‌കാരിക നായകരുടെ നാവും നട്ടെല്ലും പണയത്തിലാകും.  

സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും വേട്ടയാടപ്പെടുമ്പോള്‍ സാംസ്‌കാരിക നായകര്‍ പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി മനുഷ്യത്വം പണയംവച്ച് മൗനത്തിലാകും. മതതീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ അവര്‍ക്കായി മനുഷ്യാവകാശ കുപ്പായം എടുത്തണിയും. ഊളമ്പാറയില്‍ ഇടം കൊടുക്കേണ്ട ഇതിലൊരാള്‍ സ്വാമി അയ്യപ്പനെ ആക്ഷേപിച്ചത് ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ മഹാകവിയാക്കാനാണ് സാംസ്‌കാരിക പിമ്പുകള്‍ ഉറഞ്ഞുതുള്ളിയത്.

മാറാട് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിക്കുന്നത് സംബന്ധിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടിനുണ്ടായ അനുഭവം അദ്ദേഹം പറഞ്ഞതിങ്ങനെ ‘സാറാ ജോസഫിനെ വിളിച്ചു. പ്രതികരിക്കണ്ടേ എന്നു ചോദിച്ചു. കൊലയാളികള്‍ ആരാണെന്ന് നമുക്കറിയില്ലല്ലോ എന്നായിരുന്നു മറുപടി. നേരത്തെയുണ്ടായ കൂട്ടക്കൊലയിലെയും പ്രതികള്‍ ആരാണെന്ന് നമുക്കറിയില്ലായിരുന്നല്ലോ എന്നു തിരിച്ചുചോദിച്ചപ്പോള്‍ ടീച്ചര്‍ ഒന്നും മിണ്ടിയില്ല. പിന്നെ കെ. ജി. ശങ്കരപ്പിള്ളയെ വിളിച്ചു. പ്രതികരിക്കണ്ടേ എന്നു ചോദിച്ചപ്പോള്‍ ആരും പ്രതികരിച്ചു കണ്ടില്ലല്ലോ എന്നു മറുപടി കിട്ടി. പിന്നെ സക്കറിയയെ വിളിച്ചു. കറിയാച്ചാ മിണ്ടാതിരുന്നാല്‍ മതിയോ, നമുക്കെന്തെങ്കിലും പ്രതികരിക്കണ്ടേ എന്ന ചോദ്യം ആവര്‍ത്തിച്ചു. പക്ഷെ, കൊല നടത്തിയത് മുസ്ലിങ്ങളാണ് എന്നതിനു തെളിവില്ലെന്നും ഇത് ആര്‍എസ്എസ്സുകാരുടെ തന്നെ പരിപാടി ആയിരിക്കുമെന്നുമാണ് മറുപടി കിട്ടിയത്. വെട്ടിക്കൊല്ലാന്‍ വരുന്നവരുടെ മുണ്ട് പൊക്കിനോക്കി മുസ്ലിമാണോ എന്നു തീര്‍ച്ചപ്പെടുത്താനാകുമോ?’ 

കേരളത്തിലെ സാംസ്‌കാരിക നായകരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതാണിത.് പ്രശ്നങ്ങളുടെ നിറംനോക്കി പ്രതികരിക്കുന്നവര്‍ രക്തശുദ്ധിയുള്ളവരല്ല. കേരളത്തിലെ അവാര്‍ഡ് തിരസ്‌ക്കാരികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും തീവ്രവാദികളുടെയും പിന്നാമ്പുറങ്ങളില്‍ കുടിയാന്മാരായി കഴിയുന്നവരാണ്. വല്ലപ്പോഴും കിട്ടുന്ന കരിക്കാടിയും എച്ചിലും നക്കി കഴിയേണ്ടിവരുന്നവര്‍. കേരളത്തിലെ സാംസ്‌കാരിക നായകരില്‍ പലരും ജാതിയും മതവും പാര്‍ട്ടിയും നോക്കിയാണ് പ്രതികരിക്കുന്നത്. ദളിതരെയും വനവാസികളെയും ന്യൂനപക്ഷത്തെയും പീഡിപ്പിക്കുന്നവര്‍ ആരാണ്? കമ്മ്യൂണിസ്റ്റുകാരാണ് പീഡകരെങ്കില്‍ ‘നായകരെ’ കണ്ടെത്താനാകില്ല. കാരണം പാര്‍ട്ടിക്കെതിരെ പ്രതികരിച്ചാല്‍ നഷ്ടം ശാരീരകവും സാമ്പത്തികവുമാണ്. അവാര്‍ഡുകള്‍ അത്യാവശ്യമാണ്.

സാംസ്‌കാരിക നായക പദവി  സ്വയം അണിയുന്നവരുടെ അല്പത്തം വ്യക്തമാകുന്നതാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ കൊലപാതകം. കൊന്നത് മുസ്‌ളീം തീവ്രവാദ സംഘടനയാണെന്ന് വ്യക്തമായതോടെ മാളത്തിലൊളിച്ചിരിക്കുകയാണ് അവര്‍. തങ്ങള്‍ ഇതുവരെ ഏതു സംഘടനയ്‌ക്ക് മാന്യത നല്‍കാനാണോ നാക്കും പേനയും ഉപയോഗിച്ചത് അവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു എന്നതു തന്നെയാണ് നിശബ്ദതയ്‌ക്ക് കാരണം. ഇടത് ചിന്തകരെന്ന് പറയുന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സക്കറിയ, സെബാസ്റ്റ്യന്‍ പോള്‍, സച്ചിദാനന്ദന്‍, സ്വാമി അഗ്‌നിവേശ്, ടീസ്ത സെതല്‍വാദ്, അരുന്ധതി റോയ്, സാറാ ജോസഫ്, കെ.പി. രാമനുണ്ണി, എം. മുകുന്ദന്‍, സുനില്‍ പി. ഇളയിടം, ജെ. ദേവിക തുടങ്ങിയവര്‍  പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരപ്രവര്‍ത്തനത്തിന് മാന്യത നല്‍കാന്‍ രംഗത്തിറങ്ങിയവരാണ്. ഫ്രണ്ടിന്റെയോ നിഴല്‍ സംഘടനകളുടെയോ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ഇവര്‍. മനുഷ്യാവകാശത്തിന്റെ മറവില്‍ ഭീകരത പ്രചരിപ്പിക്കുന്ന പരിപാടികളിള്‍ അവരായിരിക്കും പ്രധാനികള്‍. 

മുന്‍ നക്സലുകളുടെയും ദളിത് വിഭാഗം പുറന്തള്ളിയ ‘ദളിത് ആക്ടിവിസ്റ്റുകളു’ടെയും പുനരധിവാസ കേന്ദ്രങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ  ഉപസംഘടനകള്‍. ഇവരെ ഉപയോഗിച്ചാണ് വടയമ്പാടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജാതി സ്പര്‍ധയുണ്ടാക്കുന്ന സമരങ്ങളില്‍ ജിഹാദികള്‍ ഇടപെട്ടത്. മുന്‍ നക്സലായ ഗ്രോ വാസു,  ബിആര്‍പി ഭാസ്‌കര്‍, സിവിക് ചന്ദ്രന്‍ എന്നിവര്‍ മാത്രമല്ല മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി വരെ ഇത്തരം പരിപാടികളില്‍ പങ്കെടുത്ത് ഭീകരസംഘടനകള്‍ക്ക് മാന്യത നല്‍കുന്നു. ഭീകരര്‍ ചെയ്യുന്ന അതേ കുറ്റമാണ് അതിന് മാന്യത നല്‍കുന്നവരും ചെയ്യുന്നത്.  സാംസ്‌കാരിക നായകരെന്നു പറയപ്പെടുന്ന ഇത്തരക്കാരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പാന്‍ സാസ്‌കാരിക കേരളത്തിന് കഴിയണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.