Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭീകരതയ്‌ക്ക് മാന്യത നല്‍കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 02:43 am IST
in Editorial

നാടിന്റെ സംസ്‌കാരത്തെയും വൈവിധ്യങ്ങളെയും സംരക്ഷിക്കുന്നതിന് പേന ചലിപ്പിക്കുന്നവര്‍ എന്ന നിലയിലാണ് സമൂഹം സാഹിത്യകാരന്മാര്‍ക്ക് ഉന്നത സ്ഥാനം നല്‍കിയിരുന്നത്. ലോകത്തിന്റെ ഏതുഭാഗത്ത് മനുഷ്യാവകാശ ലംഘനം ഉണ്ടായാലും ഉടന്‍ പ്രതികരിക്കുന്നവരാണ് നമ്മുടെ സാംസ്‌കാരിക നായകര്‍. ഏറ്റുമുട്ടല്‍ കൊലയുടെ കാര്യം പറയാനുമില്ല. കല്‍ബുര്‍ഗിയെ വെടിവച്ചുകൊന്നപ്പോള്‍ അവാര്‍ഡ് തിരിച്ചുകൊടുത്തു പ്രതിഷേധിച്ചവര്‍ അനേകമാണ്. മധ്യപ്രദേശിലോ ഗുജറാത്തിലോ  ആന്ധ്രയിലോ ആയിരുന്നു ഏറ്റുമുട്ടല്‍ കൊലപാതകമെങ്കില്‍ സച്ചിദാനന്ദന്‍ മാത്രമല്ല വിജയലക്ഷ്മി പോലും കവിതയെഴുതി പ്രതിഷേധിക്കും. സംഭവം കേരളത്തിലാണെങ്കില്‍ സാംസ്‌കാരിക നായകരുടെ നാവും നട്ടെല്ലും പണയത്തിലാകും.  

സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും വേട്ടയാടപ്പെടുമ്പോള്‍ സാംസ്‌കാരിക നായകര്‍ പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി മനുഷ്യത്വം പണയംവച്ച് മൗനത്തിലാകും. മതതീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ അവര്‍ക്കായി മനുഷ്യാവകാശ കുപ്പായം എടുത്തണിയും. ഊളമ്പാറയില്‍ ഇടം കൊടുക്കേണ്ട ഇതിലൊരാള്‍ സ്വാമി അയ്യപ്പനെ ആക്ഷേപിച്ചത് ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ മഹാകവിയാക്കാനാണ് സാംസ്‌കാരിക പിമ്പുകള്‍ ഉറഞ്ഞുതുള്ളിയത്.

മാറാട് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിക്കുന്നത് സംബന്ധിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാടിനുണ്ടായ അനുഭവം അദ്ദേഹം പറഞ്ഞതിങ്ങനെ ‘സാറാ ജോസഫിനെ വിളിച്ചു. പ്രതികരിക്കണ്ടേ എന്നു ചോദിച്ചു. കൊലയാളികള്‍ ആരാണെന്ന് നമുക്കറിയില്ലല്ലോ എന്നായിരുന്നു മറുപടി. നേരത്തെയുണ്ടായ കൂട്ടക്കൊലയിലെയും പ്രതികള്‍ ആരാണെന്ന് നമുക്കറിയില്ലായിരുന്നല്ലോ എന്നു തിരിച്ചുചോദിച്ചപ്പോള്‍ ടീച്ചര്‍ ഒന്നും മിണ്ടിയില്ല. പിന്നെ കെ. ജി. ശങ്കരപ്പിള്ളയെ വിളിച്ചു. പ്രതികരിക്കണ്ടേ എന്നു ചോദിച്ചപ്പോള്‍ ആരും പ്രതികരിച്ചു കണ്ടില്ലല്ലോ എന്നു മറുപടി കിട്ടി. പിന്നെ സക്കറിയയെ വിളിച്ചു. കറിയാച്ചാ മിണ്ടാതിരുന്നാല്‍ മതിയോ, നമുക്കെന്തെങ്കിലും പ്രതികരിക്കണ്ടേ എന്ന ചോദ്യം ആവര്‍ത്തിച്ചു. പക്ഷെ, കൊല നടത്തിയത് മുസ്ലിങ്ങളാണ് എന്നതിനു തെളിവില്ലെന്നും ഇത് ആര്‍എസ്എസ്സുകാരുടെ തന്നെ പരിപാടി ആയിരിക്കുമെന്നുമാണ് മറുപടി കിട്ടിയത്. വെട്ടിക്കൊല്ലാന്‍ വരുന്നവരുടെ മുണ്ട് പൊക്കിനോക്കി മുസ്ലിമാണോ എന്നു തീര്‍ച്ചപ്പെടുത്താനാകുമോ?’ 

കേരളത്തിലെ സാംസ്‌കാരിക നായകരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതാണിത.് പ്രശ്നങ്ങളുടെ നിറംനോക്കി പ്രതികരിക്കുന്നവര്‍ രക്തശുദ്ധിയുള്ളവരല്ല. കേരളത്തിലെ അവാര്‍ഡ് തിരസ്‌ക്കാരികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും തീവ്രവാദികളുടെയും പിന്നാമ്പുറങ്ങളില്‍ കുടിയാന്മാരായി കഴിയുന്നവരാണ്. വല്ലപ്പോഴും കിട്ടുന്ന കരിക്കാടിയും എച്ചിലും നക്കി കഴിയേണ്ടിവരുന്നവര്‍. കേരളത്തിലെ സാംസ്‌കാരിക നായകരില്‍ പലരും ജാതിയും മതവും പാര്‍ട്ടിയും നോക്കിയാണ് പ്രതികരിക്കുന്നത്. ദളിതരെയും വനവാസികളെയും ന്യൂനപക്ഷത്തെയും പീഡിപ്പിക്കുന്നവര്‍ ആരാണ്? കമ്മ്യൂണിസ്റ്റുകാരാണ് പീഡകരെങ്കില്‍ ‘നായകരെ’ കണ്ടെത്താനാകില്ല. കാരണം പാര്‍ട്ടിക്കെതിരെ പ്രതികരിച്ചാല്‍ നഷ്ടം ശാരീരകവും സാമ്പത്തികവുമാണ്. അവാര്‍ഡുകള്‍ അത്യാവശ്യമാണ്.

സാംസ്‌കാരിക നായക പദവി  സ്വയം അണിയുന്നവരുടെ അല്പത്തം വ്യക്തമാകുന്നതാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയുടെ കൊലപാതകം. കൊന്നത് മുസ്‌ളീം തീവ്രവാദ സംഘടനയാണെന്ന് വ്യക്തമായതോടെ മാളത്തിലൊളിച്ചിരിക്കുകയാണ് അവര്‍. തങ്ങള്‍ ഇതുവരെ ഏതു സംഘടനയ്‌ക്ക് മാന്യത നല്‍കാനാണോ നാക്കും പേനയും ഉപയോഗിച്ചത് അവര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു എന്നതു തന്നെയാണ് നിശബ്ദതയ്‌ക്ക് കാരണം. ഇടത് ചിന്തകരെന്ന് പറയുന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സക്കറിയ, സെബാസ്റ്റ്യന്‍ പോള്‍, സച്ചിദാനന്ദന്‍, സ്വാമി അഗ്‌നിവേശ്, ടീസ്ത സെതല്‍വാദ്, അരുന്ധതി റോയ്, സാറാ ജോസഫ്, കെ.പി. രാമനുണ്ണി, എം. മുകുന്ദന്‍, സുനില്‍ പി. ഇളയിടം, ജെ. ദേവിക തുടങ്ങിയവര്‍  പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരപ്രവര്‍ത്തനത്തിന് മാന്യത നല്‍കാന്‍ രംഗത്തിറങ്ങിയവരാണ്. ഫ്രണ്ടിന്റെയോ നിഴല്‍ സംഘടനകളുടെയോ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ഇവര്‍. മനുഷ്യാവകാശത്തിന്റെ മറവില്‍ ഭീകരത പ്രചരിപ്പിക്കുന്ന പരിപാടികളിള്‍ അവരായിരിക്കും പ്രധാനികള്‍. 

മുന്‍ നക്സലുകളുടെയും ദളിത് വിഭാഗം പുറന്തള്ളിയ ‘ദളിത് ആക്ടിവിസ്റ്റുകളു’ടെയും പുനരധിവാസ കേന്ദ്രങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ  ഉപസംഘടനകള്‍. ഇവരെ ഉപയോഗിച്ചാണ് വടയമ്പാടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജാതി സ്പര്‍ധയുണ്ടാക്കുന്ന സമരങ്ങളില്‍ ജിഹാദികള്‍ ഇടപെട്ടത്. മുന്‍ നക്സലായ ഗ്രോ വാസു,  ബിആര്‍പി ഭാസ്‌കര്‍, സിവിക് ചന്ദ്രന്‍ എന്നിവര്‍ മാത്രമല്ല മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി വരെ ഇത്തരം പരിപാടികളില്‍ പങ്കെടുത്ത് ഭീകരസംഘടനകള്‍ക്ക് മാന്യത നല്‍കുന്നു. ഭീകരര്‍ ചെയ്യുന്ന അതേ കുറ്റമാണ് അതിന് മാന്യത നല്‍കുന്നവരും ചെയ്യുന്നത്.  സാംസ്‌കാരിക നായകരെന്നു പറയപ്പെടുന്ന ഇത്തരക്കാരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പാന്‍ സാസ്‌കാരിക കേരളത്തിന് കഴിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ
India

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

Kerala

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

India

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

India

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരും, ചര്‍ച്ചകള്‍ സജീവം

ബിജെപിയെ അൺഫോളോ ചെയ്യണമെന്ന് ക്രോക്രോച്ച് ജനത പാർട്ടി ; ആഹ്വാനം ഗുണമായത് ബിജെപിയ്‌ക്ക് , 8.8 ദശലക്ഷമായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 9.1 ലേയ്‌ക്ക്

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്സ് ചോദ്യപേപ്പർ ചോർത്തിയ മറ്റൊരു പ്രതി മനീഷ സഞ്ജയ് ഹവൽദാർ അറസ്റ്റിൽ ; ഇതുവരെ പിടിയിലായത് 11 പേർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സെൽഫി എടുത്ത് സൈപ്രസ് പ്രസിഡന്റ് ; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.