Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎഫ് ഐ ഭീകരര്‍ വധിച്ചത് 50 ഹിന്ദു നേതാക്കളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2018, 06:30 am IST
in Kerala

കൊച്ചി: ഇസ്ലാമിക ഭീകരരുടെ രഹസ്യ നീക്കങ്ങളുടെ കേന്ദ്രമാവുകയാണ് ദക്ഷിണേന്ത്യ. നാലുവര്‍ഷത്തിനിടെ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീകര സംഘം അമ്പത് ഹിന്ദു നേതാക്കളെയാണ് വധിച്ചത്. ആക്രമണത്തിനിരയായ മുന്നൂറിലേറെപ്പേര്‍ ജീവച്ഛവങ്ങളായി കഴിയുന്നു. 

ഇസ്ലാമിക ഭീകരതയ്‌ക്ക്  ഇരയായവരില്‍ സംഘപരിവാറിന് പുറമേ  സിപിഎം, കോണ്‍ഗ്രസ്, സിപിഐ, ഡിഎംകെ തുടങ്ങി എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളിലും പെട്ട ഹിന്ദുക്കളുണ്ട്. 2005ല്‍ ആര്‍എസ്എസ് നേതാവ് അശ്വനി കുമാറിനെ ഓടുന്ന ബസ്സിലിട്ട് വെട്ടിയരിഞ്ഞു കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് ജിഹാദി ഭീകരതയ്‌ക്ക് കേരളത്തില്‍ തുടക്കമിട്ടത്. 

കണ്ണൂരിലെ ഇരിട്ടിയിലാണ് വിദഗ്ധ പരിശീലനം ലഭിച്ച പോപ്പുലര്‍ ഫ്രണ്ട് സംഘം കൃത്യം നിര്‍വഹിച്ചത്. തൊട്ടടുത്ത വര്‍ഷം തിരുവനന്തപുരത്ത് ആര്‍എസ്എസ് ജില്ലാ ഭാരവാഹി സുനില്‍കുമാറിനെയും പോപ്പുലര്‍ ഫ്രണ്ട് സംഘം കൊലപ്പെടുത്തി. 2010 ല്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ജോസഫിന്റെ കൈ വെട്ടിയ സംഭവവും പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ ഭീകര പ്രവര്‍ത്തനത്തിന് തെളിവാണ്.

ക്യാമ്പസുകളിലേക്കുള്ള കടന്നുവരവിന് മുന്നോടിയായാണ് ചെങ്ങന്നൂരില്‍ വിശാലിനെയും കണ്ണൂരില്‍ സച്ചിന്‍ ഗോപാലിനെയും ശ്യാംപ്രസാദിനെയും കൊന്നത്. വിശാലിനെ കുത്തിയശേഷം കൊലയാളികള്‍ തഖ്ബീര്‍ മുഴക്കിയാണ് രക്ഷപ്പെട്ടത്. മലപ്പുറത്ത് വിപിനെന്ന ചെറുപ്പക്കാരനെ നടുറോഡില്‍ വെട്ടിവീഴ്‌ത്തിയാണ് അവര്‍ വെല്ലുവിളിച്ചത്. രാഷ്‌ട്രീയത്തിനതീതമായി ഹിന്ദു വംശഹത്യയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഉരുവച്ചാല്‍ സജീവന്‍, കാക്കയങ്ങാട് ജീവന്‍, പുതിയതെരുവ് വിനീഷ് തുടങ്ങി ഏഴ് സിപിഎം പ്രവര്‍ത്തകര്‍ കണ്ണൂരിലും പ്രാന്തപ്രദേശങ്ങളിലും കൊല്ലപ്പെട്ടു. 

2014 ജൂണ്‍ 19ന് ചെന്നൈയില്‍ സുരേഷ്‌കുമാര്‍ എന്ന ഹിന്ദു മുന്നണി നേതാവിന്റെ ജീവനെടുത്തു പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍. തൊട്ടുപിന്നാലെ 2014 ജൂലൈ അഞ്ചിന് സംഘപരിവാര്‍ സംഘടനയിലെ പ്രധാനപ്പെട്ട കാര്യകര്‍ത്താവായിരുന്ന ജീവരാജ് കൊലക്കത്തിക്ക് ഇരയായി. 2016 സപ്തംബര്‍ 23ന് തമിഴ്‌നാട്ടിലെ ഹിന്ദു സംഘടനാ പ്രവര്‍ത്തകനായ സി. ശശികുമാറിനെ കോയമ്പത്തൂരില്‍ വധിച്ചു.

മധുര സ്വദേശി ശങ്കര്‍ ഗണേഷ്, ചെന്നൈ സ്വദേശി തുടങ്ങിയവരും ഹിന്ദു വംശഹത്യക്ക് തമിഴ്‌നാട്ടില്‍ ഇരയായി. ഹിന്ദു മുന്നണി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി വെള്ളായിയപ്പന്റെ കൊലപാതകത്തോടെ ജിഹാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം തമിഴ്‌നാട്ടില്‍ സ്ഥിരീകരിച്ചു. 

2015 നവംബര്‍ 10ന് കര്‍ണാടകയില്‍ ടിപ്പു ജയന്തിക്കെതിരായ പ്രതിഷേധത്തിനിടെ വിശ്വഹിന്ദു പരിഷത്ത് കുടക് ഓര്‍ഗനൈസിങ് സെക്രട്ടറി കുട്ടപ്പയെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തി. കേരളത്തില്‍ നിന്നുള്ളവരാണ് കുട്ടപ്പയെ വക വരുത്തിയത്. കേരള രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണ് അക്രമികള്‍ എത്തിയത്. 2015 ഒക്‌ടോബര്‍ ഒമ്പതിന് കൊല്ലപ്പെട്ട പ്രശാന്ത് പൂജാരി, നവംബര്‍ 13ന് കൊലക്കത്തിക്ക് ഇരയായ ഹരിഷ് ബനാത്വാല, രാജു കന്നഡ ബാലെ, വിശ്വനാഥ് തുടങ്ങി പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണത്തിന് ഇരകളായ ഹിന്ദു നേതൃനിരയിലെ പട്ടിക നീളുകയാണ്. 2017 ജൂലൈ നാലിന് ശരത് മടിവാളയാണ് അവസാനമായി കര്‍ണാടകയിലെ ജിഹാദികളുടെ കൊലക്കത്തിക്ക് ഇരയായ ഹിന്ദു സംഘടനാ നേതാവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.