Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഭിമന്യുവിന്റെ മരണം നല്‍കുന്ന സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2018, 03:04 am IST
in Editorial

കേരളത്തിലെ സമാധാന പ്രേമികളെ ഞെട്ടിച്ച സംഭവമാണ് എറണാകുളം മഹാരാജാസിലെ കൊലപാതകം. എസ്എഫ്‌ഐ നേതാവായ അഭിമന്യുവിനെ കോളേജിനകത്തിട്ടാണ് കുത്തിക്കൊന്നത്. ഒറ്റക്കുത്തിനാണ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച കോളേജിലെത്തുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ അലങ്കാരപ്പണിചെയ്യുമ്പോഴാണ് സായുധരായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെത്തി സംഘര്‍ഷമുണ്ടാക്കുകയും അഭിമന്യുവിനെ കൊല്ലുകയും ചെയ്തത്. രണ്ടുസുഹൃത്തുക്കളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. എസ്എഫ്‌ഐ കലാലയങ്ങളില്‍ തുടര്‍ന്നുവരുന്ന ഏകാധിപത്യമനോഭാവത്തോടും പ്രചരിപ്പിക്കുന്ന ആശയങ്ങളോടും ഒരു യോജിപ്പുമില്ലെങ്കിലും നിഷ്ഠൂരമായ ഈ കൃത്യത്തെ അപലപിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

കൊലക്കത്തിയുമായി കലാലയത്തിലെത്തിയത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല. ആഗോളതലത്തില്‍ സംഘര്‍ഷങ്ങളും വ്യാപക കൊലപാതകങ്ങളും നടത്തുന്നവരുടെ പിന്തുണക്കാരുമാണ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാഹചര്യങ്ങള്‍ അനുകൂലമാക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫണ്ട് എന്നീ സംഘടനകളെ താലിബാനോട് മാത്രമേ ഉപമിക്കാനാകൂ. അവര്‍ കേരളത്തിലങ്ങോളമിങ്ങോളം ആസൂത്രിത കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. 

ഒറ്റക്കുത്തിന് കൊല ഉറപ്പാക്കുന്ന പരിശീലനം സിദ്ധിച്ച സംഘം ഇവര്‍ക്കായുണ്ട്. മറ്റ് വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവരെ, പ്രത്യേകിച്ച് എബിവിപി പ്രവര്‍ത്തകരെ കുത്തിക്കൊല്ലുമ്പോള്‍ കൊലയാളികളെ ന്യായീകരിക്കുന്ന എസ്എഫ്‌ഐയുടെ ഒരു പ്രവര്‍ത്തകനാണ് എറണാകുളത്ത് ഇപ്പോള്‍ ഇരയായിട്ടുള്ളത്. ഇത് സംബന്ധിച്ച് പാര്‍ട്ടി പത്രം ആഘോഷിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി അത് ഇനിയും ഗൗരവത്തില്‍ കണ്ടോ എന്ന് സംശയമാണ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക വിഷയത്തില്‍പ്പോലും ശക്തമായി പ്രതികരിക്കുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എന്നിവര്‍ കേരളത്തിലെ കമ്യൂണിസ്റ്റുകാരന്റെ കൊലപാതകത്തില്‍ ഇതുവരെ മിണ്ടിയിട്ടില്ല. താരസംഘടനയായ ‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ സംഘടനക്കെതിരെയും ഇടത് ജനപ്രതിനിധികള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ വൃന്ദാ കാരാട്ട് പോപ്പുലര്‍ ഫ്രണ്ട് മതഭീകരര്‍ക്കെതിരെ മൗനം പാലിക്കുകയാണ്.

കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവരുടെ പ്രതികരണം സിപിഎം പ്രവര്‍ത്തകരില്‍ തന്നെ പ്രതിഷേധത്തിനിടയാക്കിയിട്ടുമുണ്ട്. ആരാണ് പ്രതികളെന്ന് പറയാതെയായിരുന്നു പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റെങ്കില്‍ എസ്ഡിപിഐക്കെതിരെ ആരോപണമുണ്ട് എന്ന് മാത്രമായിരുന്നു കോടിയേരി പറഞ്ഞത്. ആര്‍എസ്എസ്സിനെ കൂട്ടിക്കെട്ടി ‘കരുതലോടെ’യായിരുന്നു എം.എ. ബേബിയുടെയും എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവിന്റെയും പ്രതികരണം. കൊലപാതകം നടത്തിയത് മതഭീകരവാദികളാണെന്ന് കരുതുന്നില്ലെന്ന് പിബി അംഗവും മലയാളിയുമായ എസ്. രാമചന്ദ്രന്‍ പിള്ളയും പറഞ്ഞിരിക്കുകയാണ്.

സംസ്ഥാനത്തെ മുസ്ലിം-മാര്‍ക്‌സിസ്റ്റ് ഭീകരത രാജ്യമൊട്ടാകെ ബിജെപി ചര്‍ച്ചയാക്കിയപ്പോള്‍ കേരളത്തെ അപമാനിക്കുകയാണെന്നാരോപിച്ച് സിപിഎം ദേശീയ നേതൃത്വം രംഗത്തുവന്നിരുന്നു. ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ചുകളും നടത്തി. കേരളത്തിലെ മതംമാറ്റ ഭീകരത ആര്‍എസ്എസ്സിന്റെ വ്യാജപ്രചാരണമെന്നായിരുന്നു സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്. അഭിമന്യൂവിന്റെ രക്തസാക്ഷിത്വം നല്‍കുന്ന സന്ദേശം ഒട്ടും ശുഭസൂചകമല്ല. ഒരു രക്തസാക്ഷിയെ ലഭിച്ചത് ആഹ്ലാദത്തോടെ അംഗീകരിക്കുന്ന സിപിഎം ഭീകരരെ ഇനിയും കൈവിടാന്‍ ഒരുക്കമല്ലെന്നാണ് വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.