ന്യൂദല്‍ഹി: പ്രധാനമന്ത്രി സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പാക്കാനാവില്ലെന്ന വാദവുമായി സ്വകാര്യാശുപത്രികള്‍. ഫോര്‍ട്ടിസ്, അപ്പോളോ, മേദാന്ത, നാരായണ ഹെല്‍ത്ത് തുടങ്ങിയ ആശുപത്രികളാണ് പദ്ധതിയുടെ ഭാഗമായി നിശചയിച്ച നിരക്കുകളില്‍ ചികിത്സാ സാധിക്കില്ലെന്നറിയിച്ചത്.
കഴിഞ്ഞ ദിവസം ആശുപത്രി മാനേജ്മെന്റ് പ്രതിനിധികള്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിതി ആയോഗ് പ്രതിധികളെ കണ്ടാണ് ഇക്കാര്യമറിയിച്ചത്. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത് ശാസ്ത്രീയമായ വിശകലനം നടത്താതെയാണ്. ഈ നിരക്കില്‍ പദ്ധതിപ്രകാരമുള്ള ചികിത്സ നല്കാന് ഒരു സ്വകാര്യ ആശുപത്രികള്‍ക്കും കഴിയില്ലെന്നും ആയുഷ്മാന്‍ ഭാരത് സി.ഇ.ഒ ഇന്ദു ഭൂഷണ് നല്കിയ കത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
എന്നാല്‍ നിരക്കുകള്‍ നിശ്ചയിച്ചത് വളരെ ശ്രദ്ധാപൂര്‍വ്വവും പഠനശേഷവുമാണെന്ന് ഇന്ദു ഭൂഷണ് അറിയിച്ചു. നിരക്കുകളില്‍ 10ശതമാനം കൂടി വര്‍ധനയ്ക്ക് തയ്യാറാണ്. മാത്രമല്ല ചികിത്സ നല്‍കുന്നതിന് 30 ശതമാനം ഇന്‍സെന്റീവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കോറോണറി ആന്‍ജിയോപ്ലാസ്റ്റി, കോറോണറി ആര്‍ട്ടറി ബൈപാസ്, മൈട്രല്‍ വാല്‍വ് മാറ്റിവയ്ക്കല്‍, മുട്ട് മാറ്റിവയ്ക്കല്‍ തുടങ്ങി 1,354 ചികിത്സാ രീതികള്‍ക്കാണ് ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ആയുഷ് ഭാരത് പദ്ധതിയില്‍പ്പെടുത്തി നിരക്കിളവുകള്‍ പ്രഖ്യാപിച്ചത്. 50 കോടി ജനങ്ങള്‍ക്കാണ് പദ്ധതിയിളവുകളുടെ ആനുകൂല്യം ലഭിക്കുക. കൂടാതെ പദ്ധതിപ്രകാരം 10.74 കോടി രൂപയുടെ ഇന്‍ഷുറന്‍സ് കവറേജിലൂടെ ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയുടെ സഹായം ലഭ്യമാകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: