Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വളർത്തുപക്ഷി പരിപാലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2018, 02:33 am IST
in Agriculture

വളര്‍ത്തു പക്ഷി വ്യവസായം വലിയ സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നു. അല്‍പ്പം ശ്രദ്ധയും പരിചരണവും ഉണ്ടെങ്കില്‍ മികച്ച വരുമാനം നേടാന്‍ സാധിക്കും. ശരീരത്തിനാവശ്യമായ രീതിയില്‍ മാംസ്യം, കൊഴുപ്പ്, ഊര്‍ജ്ജം എന്നിവ നിസ്സാരമായ ചെലവിലും കുറഞ്ഞ അളവിലുമുള്ള ആഹാരത്തിലൂടെ ലഭ്യമാക്കുക എന്നത് വ്യക്തിഗതമായ ആവശ്യത്തില്‍ നിന്ന് ഒരു സാമൂഹികാവശ്യമായിമാറിയിരിക്കുന്ന കാലമാണിത്. പ്രൊട്ടീനും കലോറിയും ശരീരത്തിന് നല്‍കുന്നു എന്നതിനൊപ്പം സ്വാദിഷ്ഠമായ രീതിയില്‍ പാകം ചെയ്യുന്ന മാംസാഹാരത്തിന്റെ വാണിജ്യസാധ്യതയും കോഴി വളര്‍ത്തല്‍, മൃഗപരിപാലനം എന്നീ വ്യവസായങ്ങള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുക്കുന്നു.

മാംസം, മുട്ട ആവശ്യങ്ങള്‍ക്കായി കോഴി, താറാവ്, ടര്‍ക്കി എന്നീ ഇനം പക്ഷികളെ ഫാമുകളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നത് കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടികൊടുക്കുന്നു.  കോഴിക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിലും പരിചരണത്തിലും നല്ല രീതിയില്‍ ശ്രദ്ധ ചെലുത്തേണ്ട മേഖലയാണിത്. ഇറച്ചി ആവശ്യത്തിനായി ബ്രോയ്‌ലര്‍, കോക്കറെല്‍ എന്നീ ഇനത്തിലുള്ള കോഴികളേയും മുട്ട ആവശ്യത്തിനായി ലെയര്‍ കോഴികളേയുമാണ് വളര്‍ത്തേണ്ടത്. ബ്രോയ്‌ലര്‍, ലെയര്‍ എന്നീ കോഴിവളര്‍ത്തല്‍ വ്യവസായങ്ങളാണ് പ്രചാരത്തിലുള്ളത്. 40 മുതല്‍ 42  ദിവസങ്ങളാണ് ബ്രോയ്‌ലര്‍ കോഴികളുടെ വളര്‍ച്ച പരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ കുറഞ്ഞ കാലം മുഖ്യ വിഷയമായി പരിഗണിച്ച്, വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ വളരെ കരുതലോടെയുള്ള പരിചരണം നല്‍കണം. 72 ആഴ്ചയോളം വളര്‍ത്താവുന്ന ലെയര്‍ കോഴികളില്‍ നിന്ന് വര്‍ഷത്തില്‍ ശരാശരി 300 മുട്ടകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

ഫാമുകളുടെ നിര്‍മ്മാണം

കുറ്റമറ്റതായിരിക്കണം ഫാമുകള്‍. നല്ല രീതിയിലുള്ള വായുസഞ്ചാരവും വെളിച്ചവും കോഴികളുടെ വളര്‍ച്ചയ്‌ക്കും ആരോഗ്യത്തിനും ആവശ്യമാണ്. തിരക്കും ശബ്ദവും കുറഞ്ഞ ഗ്രാമീണ മേഖലകള്‍ കേന്ദ്രീകരിച്ച് ഫാമുകള്‍ സജ്ജീകരിക്കുന്നതാണ് ഉചിതം. ഗ്രാമീണ മേഖലകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുറഞ്ഞ നിരക്കില്‍ സ്ഥലവും മിതമായ കൂലിക്ക് തൊഴിലാളികളേയും ലഭിക്കുമെന്നതാണ് പ്രത്യേകത.  പുതിയ ബാച്ച് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതിന് മുമ്പായി ഫാം ഷെഡ്ഡുകള്‍ വൃത്തിയാക്കി വെക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്, കൂടാതെ ഫാമില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം തന്നെ ആവശ്യം കഴിഞ്ഞ് വൃത്തിയാക്കി സൂക്ഷിക്കാനും ശ്രദ്ധിക്കണം. ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തണം, കോഴികളെ ആക്രമിക്കുന്ന മറ്റ് ജീവികളെ അകറ്റി നിറുത്തുന്ന തരത്തിലായിരിക്കണം ഫാമുകള്‍ സജ്ജമാക്കേണ്ടത്. 40 മീറ്ററെങ്കിലും അകലം പാലിച്ചാണ് ഷെഡ്ഡുകള്‍ നിര്‍മ്മിക്കേണ്ടത്, കൂടാതെ ഷെഡ്ഡിനുള്ളില്‍ മഴയേല്‍ക്കാനോ വെള്ളം ഒഴുകാനോ ഇടവരരുത്. നിലത്തുനിന്നും ഒന്ന് രണ്ട് മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന ഷെഡ്ഡിന് കീഴെ അടിഞ്ഞുകൂടുന്ന കോഴിക്കാഷ്ഠം അതതു സമയത്ത് നീക്കം ചെയ്യാനും ശ്രദ്ധിക്കണം, പ്രത്യേകിച്ച് മഴക്കാലാരംഭത്തിന് മുമ്പ്. ബാക്ടീരിയ, വൈറല്‍, ഫങ്കസ് എന്നിവ കോഴികളുടെ ആരോഗ്യത്തെ ബാധിക്കുന്നതും രോഗം പടര്‍ത്തുന്നവയുമാണ്. ശ്രദ്ധക്കുറവുമൂലമുണ്ടാകുന്ന രോഗവ്യാപനം ഫാമിലെ മുഴുവന്‍ കോഴികളേയും ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് മാറാം. വിറ്റാമിന്‍, മിനറല്‍ എന്നിവയുടെ അഭാവവും കോഴികളെ ബാധിച്ചേക്കാം. വൈദ്യപരിചരണവും ആവശ്യമായ മരുന്നുകളും ഉപയോഗിച്ച് കോഴികളെ രോഗബാധയില്‍ നിന്ന് സംരക്ഷിച്ചാല്‍ വ്യവസായത്തിന്റെ നല്ല തുടര്‍ച്ച ഉറപ്പുവരുത്താം.

ഫാമുകളുടെ നിര്‍മ്മാണച്ചെലവ് കെട്ടിടങ്ങളുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കും, വ്യാവസായിക ഉത്പാദനത്തിനുള്ള സ്വദേശി, വിദേശി ഇനങ്ങളിലുള്ള കോഴിക്കുഞ്ഞുങ്ങളെ നേരിട്ടെത്തിച്ച്  കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഇക്കാലത്ത് സജീവമാണ്. കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ വായ്‌പകളും സര്‍ക്കാര്‍ സബ്‌സിഡികളും ലഭ്യമായ ഇക്കാലത്ത് വ്യവസായാരംഭം ഏറെക്കുറെ എളുപ്പമാണ്. പക്ഷികള്‍ക്ക് തീറ്റ നല്‍കുന്ന ധാന്യങ്ങള്‍ പലയിടങ്ങളില്‍ നിന്ന് ശേഖരിച്ച് ഫാമുകളില്‍ വെച്ച് പൊടിച്ച് മിശ്രിതമാക്കി നല്‍കുന്നത് ലാഭകരമാണ്, ഫാമുകളില്‍ ഉണ്ടാക്കുന്ന മിശ്രിതത്തിന്റെ പോഷകഗുണത്തെക്കുറച്ച് കൂടുതല്‍ കരുതല്‍ ഉത്പാദകന് ആവശ്യമാണ്. വിപണിയില്‍ നിന്ന് കോഴിത്തീറ്റ വാങ്ങുമ്പോള്‍ ടണ്ണിന് അയ്യായിരം രൂപവരെ അധികം നല്‍കേണ്ടിവരും. ഗോതമ്പ്, സോയ, ചോളം, കടല എന്നിവ ഫാമില്‍ വെച്ചുതന്നെ പൊടിച്ച് കോഴിത്തീറ്റ തയ്യാറാക്കുന്നതാണ് ഉചിതം.

നൂറ് മേനി വിളഞ്ഞ് ഷമാം; യുവ കർഷകന്റെ വിജയകഥ

പൂപാലന്‍

അറേബ്യന്‍ രാജ്യങ്ങളിലെ പഴവര്‍ഗമായ ഷമാം മലയാള മണ്ണില്‍ നൂറ് മേനി വിളവ് നല്‍കുകയാണ്. ആലപ്പുഴയിലെ പെരുമ്പളം ദ്വീപിലെ യുവകര്‍ഷകനായ കൂപ്പള്ളില്‍ ശ്രീകുമാറാണ് ഷമാം തോട്ടം ഒരുക്കിയിരിക്കുന്നത്.

രണ്ട് ഏക്കര്‍പാടത്താണ് 700 ചുവട് ഷമാം നട്ടത്. തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്ത കുത്തന്‍ ഇനമാണ് നട്ടത്. ഏറ്റവും മികച്ച വിത്തിനമാണ് കുത്തന്‍. നട്ട് അമ്പതാം ദിവസം മുതല്‍  വിളവെടുക്കാമെന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. രണ്ടു കിലോഗ്രാം തൂക്കം വരുന്ന ഷമാവാണ് ശ്രീകുമാറിന്റെ തോട്ടത്തില്‍ വിളഞ്ഞിരിക്കുന്നത്. മാര്‍ക്കറ്റില്‍ 50 രൂപയുണ്ടെങ്കിലും 30 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. പെരുമ്പളം ദ്വീപില്‍ കൃഷി പ്രയാസമാണെങ്കിലും കൃത്യമായ കൃഷി രീതിയിലൂടെയാണ് ഷമാം വിളയിച്ചത്. 

ചാണകവും, എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും കോഴിവളവും ചേര്‍ത്താണ് തടം ഒരുക്കിയത്. പിന്നീട് കടല്‍പായല്‍ അധിഷ്ഠിതമായി സീവീഡ്  ജെല്ലും, വെജിറ്റബിള്‍ ടോപ്പ് അപ്പും ഡ്രിപ് വഴി നല്‍കി. ഇറാനില്‍ നിന്നും ഇതര അറബ് രാജ്യങ്ങളില്‍ നിന്ന് നമ്മുടെ വിപണിയിലേക്കെത്തിയിരുന്ന ഷമാം പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷിയിറക്കിയത്. 

വെള്ളരി വര്‍ഗത്തില്‍പ്പെട്ട പോഷക സമ്പന്നമായ ഈ വിള ഏറെഔഷധ ഗുണമുള്ളതാണ്. എന്നാല്‍ കേരളത്തിന്റെ കാലാവസ്ഥ ഷമാം കൃഷിക്ക് യോജിച്ചതല്ല. അതിനാല്‍ സംസ്ഥാനത്ത് നാമമാത്രമായ കര്‍ഷകരാണ് ഷമാം കൃഷിചെയ്യുന്നത്. ഇവയില്‍ അധികവും മഴമറകളിലാണ്. എന്നാല്‍ വയലില്‍

അപൂര്‍വ്വമായേ ഷമാം കൃഷിയുള്ളൂ. ഇത്തവണ മഴ കുറഞ്ഞതും ചൂടുകൂടിയതുമാണ് കൃഷിക്ക് അനുയോജ്യമായതെന്ന് ശ്രീകുമാര്‍ പറയുന്നു. ഗള്‍ഫുകാര്‍ക്കിടയില്‍ വലിയ ഡിമാന്‍ഡുള്ള ഫലമാണ് ഷമാം. തണ്ണിമത്തന് സമാനമായ ഇതിന്റെ കായ്‌കളിലെ ഭക്ഷ്യയോഗ്യമായ ഭാഗം മഞ്ഞ നിറമാണ്. ഷമാമിനൊപ്പം മറ്റു പച്ചക്കറികളും ശ്രീകുമാര്‍ കൃഷി ചെയ്യുന്നുണ്ട് വിഷുവിന് 5,000 കിലോഗ്രാം വെള്ളരിയും 2,000 കിലോഗ്രാം തണ്ണിമത്തനും വിറ്റു. തൈകള്‍ ഉത്പാദിപ്പിച്ചാണ് ശ്രീകുമാറിന്റെ ഉപജീവനം. ശ്രീകുമാറിന്റെ കൃഷിക്ക് പൂര്‍ണ പിന്തുണയുമായി ഭാര്യ ഷീനയും മക്കള്‍ ശ്രേയും ശ്രീശിഖയും ഒപ്പമുണ്ട്. ശ്രീകുമാര്‍: 9446122740.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.