Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അന്ന് എകെജി പറഞ്ഞതിങ്ങനെയാണ് സമര വിരുദ്ധരേ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 04:04 pm IST
in Special Article

എ കെ ജിദിനമാണിന്ന്. മണ്ണിനുവേണ്ടി എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഞാന്‍ ഇങ്ങനെ വായിക്കുന്നു;

‘കീരിത്തോട്ടില്‍ കുടിയിറക്കു നടക്കുന്നതായ വിവരം അറിഞ്ഞപ്പോള്‍ ഞാന്‍ വ്യസനിച്ചു. അമരാവതി സത്യാഗ്രഹത്തിന്റെ അവസാനം നല്‍കിയ എല്ലാ ഉറപ്പുകളും ഗവണ്‍മെന്റ് അവഗണിക്കുകയാണ്. ജനങ്ങളാണതിന് മറുപടി പറയേണ്ടത്. പാര്‍ട്ടിയിലാണെങ്കില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലവിലുള്ള കാലം. ഞാന്‍ അമരാവതിയില്‍ ചെയ്തതിനെപ്പറ്റിപ്പോലും ചിലര്‍ക്കു തൃപ്തിയുണ്ടായിരുന്നില്ല. സമരവിരുദ്ധ സഖാക്കള്‍ക്ക് പ്രമാണിത്തം ഉള്ള കാലമായിരുന്നു അത്. ഞാന്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിയോടാലോചിക്കാതെ വ്യക്തി പ്രഭാവത്തിനായി സ്വന്തം നിലയ്‌ക്കാണെന്നവര്‍ പ്രചരണം ആരംഭിച്ചിരുന്നു. അങ്ങനെ മാനസികമായി ഞാന്‍ വല്ലാതെ വിഷമിച്ചിരിക്കുന്ന കാലം. …….’

സമരവിരുദ്ധ നേതാക്കള്‍ എകെജിയെപ്പോലും വെറുതെ വിട്ടിട്ടില്ല. ആ പ്രമാണിത്തം ഇപ്പോള്‍ ഉച്ചാവസ്ഥയിലാണ്. എകെജിയുടെ സമരപാത പിന്തുടരുന്നവര്‍ തുടര്‍ച്ചയായി ആക്ഷേപിക്കപ്പെടുന്നു. മാവോയിസ്റ്റുകളെന്നും തീവ്രവാദികളെന്നും അവര്‍ക്ക് വിളിപ്പേരു ചാര്‍ത്തുന്നു. സ്വന്തം പ്രദേശത്തിനപ്പുറമുള്ള സമരങ്ങളില്‍ ആര്‍ക്കെന്തു കാര്യമെന്ന് അട്ടഹസിക്കുന്നു. ‘പ്രോജക്റ്റുകള്‍ക്കു വേണ്ടിയുള്ള കുടിയൊഴിപ്പിക്കലുകള്‍ തോക്കും ലാത്തിയുമുപയോഗിച്ചു നടപ്പാക്കാമോ? പുനരധിവാസം ഉറപ്പാക്കാതെ ദേശീയ പുനരുദ്ധാരണം എങ്ങനെ സാധ്യമാവാനാണ്? എന്നെല്ലാമുള്ള എ കെ ജിയുടെ ചോദ്യങ്ങള്‍ ഇപ്പോള്‍ നമ്മുടെ ദേശീയപാതയോരത്ത് മുഴങ്ങുന്നുണ്ട്.

പാര്‍ട്ടിയിലെ ആ പഴയ സമരവിരുദ്ധ പ്രമാണിമാരുടെ വംശം ഭരണചക്രം തിരിക്കുകയാണ്. അവര്‍ പുതുമുതലാളിത്തത്തോടുള്ള കൂറ് മൂടിവെയ്‌ക്കുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവത്ക്കരണത്തിന് സംസ്ഥാനത്തെ ദേശീയപാത ഒട്ടും വിമുഖത കാട്ടാതെ അവര്‍ വിട്ടുകൊടുക്കുന്നു. കേന്ദ്രവും ദേശീയപാതാ അതോറിറ്റിയും ബിഒടി മുതലാളിത്തവും ഒരു ചോദ്യംകൊണ്ടോ സമരംകൊണ്ടോ വേദനിച്ചുകൂടാത്ത പുണ്യനാമങ്ങളെന്ന് അവര്‍ മുട്ടു കുത്തുന്നു. അവരെ പ്രസാദിപ്പിക്കാന്‍ സഹോദരങ്ങളെ കണ്ണും കൈയും കെട്ടി ബലിപീഠത്തില്‍ കിടത്തുന്നു.

എകെജിയുടെ രാഷ്‌ട്രീയം ജനങ്ങളുടെ അതിജീവന സമരങ്ങളുടേതാണ്. അതു കമ്യൂണിസ്റ്റു പാര്‍ട്ടി നിലപാടായേ ജനം കണ്ടിട്ടുള്ളു. എന്നാലിപ്പോള്‍ എകെജിയുടെ സമരപാത സിപിഎം തള്ളിക്കളയുകയും വികസന വായ്‌ത്താരി മുഴക്കുകയും ചെയ്യുമ്പോള്‍ അമ്പരപ്പുണ്ടാകുന്നു. ഈ എ കെ ജിദിനം, എകെജിയുടെ പാര്‍ട്ടി എകെജിയെ തോല്‍പ്പിക്കുന്ന രാഷ്‌ട്രീയ സന്ദര്‍ഭത്തിലാണെന്നത് ദുഖകരമാണ്.

എകെജി സൂചിപ്പിച്ച പാര്‍ട്ടിയിലെ സമര വിരുദ്ധരായ സഖാക്കള്‍ കീഴാറ്റൂരില്‍ ദൂരങ്ങളില്‍നിന്നെത്തുന്ന എകെജിരാഷ്‌ട്രീയക്കാരെ തടയാന്‍ കാവല്‍മാടമൊരുക്കുകയാണ്. 24ന് അവരുടെ റൂട്ട്മാര്‍ച്ചുണ്ട്. വയലുകള്‍ കോര്‍പറേറ്റ് ചൂഷണത്തിന് നിക്ഷേപവസ്തുവാക്കാന്‍ നികത്തല്‍യാഗം വരികയായി. യാഗരക്ഷയ്‌ക്ക് കാവല്‍സേന തയ്യാര്‍!

അതിന്റെ പ്രചാരണാര്‍ത്ഥമാവാം കീഴാറ്റൂര്‍ സമര നേതാവ് സന്തോഷിന്റെ വീട് ഇന്നലെ അക്രമിക്കപ്പെട്ടത്. ആരാണ് അക്രമിച്ചതെന്ന് സിപിഎം കണ്ടെത്തും. കണ്ണൂരില്‍ അതിനുള്ള ശേഷി മറ്റാര്‍ക്കാണ്? അക്രമിക്കപ്പെടാനും ഒരു പക്ഷെ ടി പി ചന്ദ്രശേഖരനെപ്പോലെ വെട്ടി വീഴ്‌ത്തപ്പെടാനും ഒരിരകൂടി ചെന്നുപെടുന്നുവല്ലോ എന്ന് പൊതുസമൂഹമാകെ വേദനിക്കുന്നുണ്ട്. ഒന്നുകില്‍ പാര്‍ട്ടിക്കു കീഴ്‌പ്പെടുക അല്ലെങ്കില്‍ കൊല്ലപ്പെടുക എന്നു വിധിക്കാന്‍ ഏതു നീതിപീഠത്തെക്കാളും കരുത്തുള്ള വിധികര്‍ത്താക്കളുണ്ട്. ആത്മാഭിമാനമുള്ളവര്‍ അനിവാര്യമായ മരണം ഏറ്റുവാങ്ങും. അല്ലാത്തവര്‍ മധുരം നുണയാന്‍ മുട്ടിലിഴയും. മുട്ടിലിഴയുന്നവരുടെ നേതാക്കള്‍ക്ക് പോരാളികളുടെ നേതാവായ എകെജിയെ ഭയക്കാതെ തരമില്ല.

എകെജി പാര്‍ട്ടിയിലെ വലതുപക്ഷത്തെ ഒരിക്കല്‍ ഓര്‍മ്മിപ്പിച്ച എംഗല്‍സിന്റെ വചനം ഇപ്പോള്‍ പ്രസക്തമാകുന്നു. റിവിഷനിസ്റ്റുകളെ ചൂണ്ടി എംഗല്‍സ് മാര്‍ക്‌സിനോട് പറഞ്ഞ കാര്യമാണത്. ‘ഞാന്‍ ഭയങ്കര സര്‍പ്പങ്ങളെ വിതച്ചു, പക്ഷെ കൊയ്തത് പുഴുക്കളെയാണ്’ എന്ന് ആ മാന്യന്മാരോടു പറയൂ സഖാവേ. അതെ, നമുക്ക് കാതോര്‍ക്കാം, എ കെ ജി അങ്ങനെ പറയുന്നുണ്ടാവണം ഇന്നത്തെ നേതാക്കളോട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.