Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2018, 03:10 am IST
in Vicharam

ഫീസ് മുടങ്ങിയതിന്റെ പേരില്‍ പത്തു വയസ്സുകാരനെ പത്തുദിവസം ക്ലാസിനു പുറത്തുനിര്‍ത്തിയതായി വാര്‍ത്ത കണ്ടു. (ജന്മഭൂമി: 12/3/2018). ഇത്രയും വിവേകരഹിതവും ക്രൂരവുമായ ഒരു നടപടി ഈ കാലഘട്ടത്തിലും അരങ്ങേറുന്നത് സംസ്ഥാനത്തിനാകെ അപമാനകരമാണ്. ഇതു ചെയ്ത അധ്യാപകന്‍ ആ സ്ഥാനത്തിന് അയോഗ്യന്‍. (സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ അര്‍ത്തുങ്കല്‍).

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ലാസില്‍ എന്തോ കുസൃതി കാട്ടിയതിന് അച്ഛനെ വിളിച്ചുകൊണ്ടുവരാന്‍ ക്ലാസ് ടീച്ചര്‍ ആവശ്യപ്പെട്ട കുട്ടി രണ്ടുമൂന്നു ദിവസം അച്ഛനെ ഹാജരാക്കാനാവാതെ ചുറ്റിക്കറങ്ങി. (അച്ഛന്റെ ശിക്ഷ ഭയന്ന്). നാലാം ദിവസം പേടിച്ചുവിറച്ച് ക്ലാസിലെത്തി. ക്ലാസ് ടീച്ചര്‍ നിഷ്‌ക്കരുണം പുറത്താക്കി. നിസ്സഹായനായ ആ പതിമൂന്നുകാരന്‍ ഒഴിഞ്ഞ കടമുറിയില്‍ കെട്ടിത്തൂങ്ങി മരിച്ചു. നടന്ന സംഭവമാണിത്. ഈ ആത്മഹത്യയ്‌ക്കുത്തരവാദി ആ ക്ലാസ് ടീച്ചര്‍ തന്നെ, തീര്‍ച്ച.

ഇത്തരം കുട്ടികളുമായി ആശയവിനിമയം നടത്തി അവരുടെ പ്രശ്‌നമെന്തെന്ന് സ്‌നേഹപൂര്‍വം ആരായാന്‍ അധ്യാപകനു കഴിയണം. അത്തരം കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ പിടിഎ  നന്നായി പ്രവര്‍ത്തിക്കുന്ന ഇക്കാലത്ത് സാധ്യമാണ്. അതിനൊന്നും തുനിയാതെ കുട്ടിയെ പ്രാകൃത ശിക്ഷാ നടപടിക്കു വിധേയനാക്കിയത് ശുദ്ധ വിവരക്കേടുതന്നെ.

കൊച്ചിയിലെ ‘മൈത്രം’ ‘ചൈത്രം’ പോലുള്ള ആത്മഹത്യാ പ്രതിരോധ സംഘടനകള്‍ ഇത്തരം അധ്യാപകര്‍ക്കു പരിശീലനംനല്‍കുന്നതു നന്നായിരിക്കും.

കെ.വി.സുഗതന്‍,

എരമല്ലൂര്‍, ആലപ്പുഴ

ആദായനികുതിയില്‍ നിന്ന് സര്‍വ്വീസ് പെന്‍ഷന്‍കാരെ ഒഴിവാക്കണം

വര്‍ഷങ്ങള്‍ സര്‍ക്കാരിനെ സേവിച്ച് പ്രായമാകുമ്പോള്‍ ജീവിക്കാന്‍ നല്‍കുന്ന മാറ്റിവയ്‌ക്കപ്പെട്ട വേതനമാണ് സര്‍വ്വീസ് പെന്‍ഷന്‍. ഇവരില്‍ ഭൂരിഭാഗവും ജീവിതശൈലി രോഗങ്ങളാല്‍ സാമ്പത്തികമായി ഏറെ കഷ്ടപ്പെട്ടു കഴിയുന്നവരാണ്. അതിനാല്‍ സര്‍വ്വീസ് പെന്‍ഷന്‍കാരെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കുകയോ, പരിധി അഞ്ചുലക്ഷമാക്കി ഉയര്‍ത്തുകയോ വേണം.

കെ.രാജ, 

ടിഡി നഗര്‍, കൊല്ലം

ഹൈക്കോടതിയുടേയും കണ്ണുതുറപ്പിച്ചു

കണ്ണൂരില്‍ സിപിഎം തുടര്‍ന്നുവന്ന അരുംകൊലകള്‍ ഹൈക്കോടതിയുടേയും കണ്ണുതുറപ്പിച്ചിരിക്കുന്നു. മറ്റൊരു കേസില്‍ കൂടി സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഇരട്ടച്ചങ്കന്മാരും കട്ടൗട്ട് പ്രിയരുമെല്ലാം ഹാര്‍ട്ട് അറ്റാക്ക് അഭിനയിച്ചു തുടങ്ങും. സഖാക്കന്മാരുടെ നട്ടെല്ലിന് വാഴനാരിന്റെയത്ര ബലം പോലുമില്ലെന്നാണല്ലോ സിബിഐ എന്നു കേള്‍ക്കുമ്പോള്‍ അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. തെക്കു വടക്ക് ആംബുലന്‍സ് യാത്രകള്‍ ഇനി നമുക്ക് കാണാം.

രാഷ്‌ട്രീയ എതിരാളികളെ നിഷ്‌ക്കരുണം വെട്ടിയരിയുന്നവരേയും ആസൂത്രകരേയും ഇരുമ്പഴിക്കുള്ളിലാക്കും സിബിഐ എന്ന് നമുക്ക് വിശ്വസിക്കാം. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസിന്റെ ഗതി ഇനിയുള്ള കേസുകള്‍ക്കുണ്ടാവാതിരിക്കട്ടെ.

പി.വി. ഹരിലാല്‍,

പള്ളിയറ, ഹരിപ്പാട് 

ആയൂര്‍വേദ മരുന്നുകള്‍ക്കും കിഴിവ് നല്‍കിക്കൂടെ

തൊടികളിലും വേലിപ്പടര്‍പ്പുകളിലും വീട്ടുമുറ്റങ്ങളിലും സുലഭമായി വളര്‍ന്നിരുന്ന ഔഷധത്തെ ശുദ്ധമായ പെട്ടിമരുന്നുകളുപയോഗിച്ച് കഷായംവച്ചു കഴിക്കുന്ന സമ്പ്രദായം ഇന്നത്തെ തലമുറയ്‌ക്ക് ഒരദ്ഭുതമായിരിക്കും. പണ്ടൊക്കെ ആയുര്‍വേദം രോഗികളെ സംബന്ധിച്ച് ചെലവുകുറഞ്ഞ ചികിത്സാ സമ്പ്രദായമായിരുന്നു. ഇന്ന് പലപ്പോഴും അലോപ്പതി സമ്പ്രദായത്തോടൊപ്പംതന്നെ സാധാരണക്കാരന്റെ സാമ്പത്തികസ്ഥിതിക്ക് താങ്ങാന്‍ പറ്റാത്ത സംവിധാനമായിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നു രോഗശാന്തിക്കുള്ള വളരെ ചുരുക്കം മരുന്നുകള്‍ മാത്രമേ രോഗികള്‍ക്കു ലഭിക്കുന്നുള്ളൂ. പണ്ടൊക്കെ നാട്ടിന്‍പുറത്തെ വൈദ്യശാലകളില്‍ പോലും ചേരുവയും പാകവുമൊക്കെ കൃത്യമായി ഗുണമേന്മ നോക്കി ഔഷധങ്ങള്‍ നിര്‍മിച്ചിരുന്നു. ചെറുകിട ഔഷധനിര്‍മാണ കമ്പനിക്കാര്‍ക്ക്  നിയമത്തിന്റെ ഒട്ടേറെ നൂലാമാലകളും കടന്നുകയറാനുണ്ട്. ഒന്നോ രണ്ടോ ആയുര്‍വേദ ഔഷങ്ങള്‍കൊണ്ട് കോടികള്‍ സമ്പാദിച്ചവരുണ്ട്. ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നത് അവര്‍തന്നെയാണല്ലോ.

ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലകളിലും  റിഡക്ഷന്റെ കടന്നുകയറ്റമാണ്. വിലകൂട്ടി കിഴിവു നല്‍കുന്ന ആധുനിക സാമ്പത്തിക സിദ്ധാന്തവും പലരും ആവിഷ്‌കരിച്ചിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഗുണക്കുറവനുസരിച്ചും പലരും കിഴിവ് നല്‍കുന്നു. നീതി സ്റ്റോറുകള്‍, മറ്റു സേവന സന്നദ്ധ സംഘടനകളുടെ കടകള്‍, കാരുണ്യ മെഡിക്കല്‍ ഷോപ്പുകള്‍, ചില സ്വകാര്യ ഇംഗ്ലീഷു മരുന്നു കടയുടമകള്‍ തുടങ്ങി പലരും ഉപഭോക്താക്കള്‍ക്ക് നിശ്ചിത ശതമാനം കിഴിവ് നല്‍കുന്നുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട ആയുര്‍വേദ ഔഷധ നിര്‍മാതാക്കളൊന്നും ഇത്തരം സൗജന്യം നല്‍കുന്നുണ്ടെന്ന് തോന്നുന്നില്ല. അപൂര്‍വം ചില മരുന്നുകളില്‍ ചെറിയ കിഴിവ് ലഭിക്കുന്നുണ്ടെന്നു തോന്നുന്നു. ഏജന്‍സികള്‍ക്ക് കമ്മീഷന്‍ നല്‍കുന്നതുകൊണ്ടായിരിക്കും ഒരുപക്ഷേ മറ്റുള്ളവര്‍ക്ക് കിഴിവ് നല്‍കാന്‍ സാധിക്കാത്തത്. അവര്‍ നേരിട്ടു നടത്തുന്ന ബ്രാഞ്ചുകളില്‍ നിശ്ചിത ശതമാനം കിഴിവ് മരുന്നുവാങ്ങുന്നവര്‍ക്ക് നല്‍കിയാല്‍ അത് രോഗികള്‍ക്കൊരനുഗ്രഹമായിരിക്കും.

ചെറാട്ടു ബാലകൃഷ്ണന്‍, തലോര്‍,

തൃശൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.