Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മാസ്റ്റര്‍പീസ് വേഷത്തില്‍ മലനാട്ടിലെ സമാധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2018, 11:56 am IST
inLiterature

ഉത്തരേന്ത്യയില്‍ ഇതുപോലെ മഞ്ഞുകാലം മൂര്‍ദ്ധന്യത്തിലെത്തിയ മാസത്തിലാണ് ആശാനെ ആദ്യമായി നേരില്‍ക്കണ്ട് സംസാരിക്കുന്നത്. കൊല്ലം 1998ല്‍. ദല്‍ഹിയില്‍ എത്തിയതായിരുന്നു കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം വാങ്ങാന്‍ മടവൂര്‍ വാസുദേവന്‍നായര്‍.

അവാര്‍ഡുദാനം കഴിഞ്ഞുള്ള ദിവസം അദ്ദേഹത്തെ മാദ്ധ്യമയിന്റര്‍വ്യൂ ചെയ്യാന്‍ താമസസ്ഥലത്തെത്തി. ഭാര്യയുമൊത്ത് അപ്പോഴേക്കും ആള് തമ്പ് തലസ്ഥാനത്തെ പ്രമുഖ കഥകളിക്കാരന്‍ സദനം ബാലകൃഷ്ണന്റെ വീട്ടിലായിരുന്നു. നഗരത്തിന്റെ തെക്കന്‍ഭാഗത്ത് പാര്‍ത്തിരുന്ന ഞാന്‍ നാലഞ്ചു കിലോമീറ്റര്‍ പകല്‍ക്കുളിരില്‍ നടന്നാണ് ഏഷ്യാഡ് വില്ലേജിന്റെ പടിക്കല്‍ എത്തിയത്.

പൊതുവെ ഗൗരവമുള്ള മുഖത്ത് ഇടയ്‌ക്ക് ചിരിവിരിഞ്ഞാല്‍ അത് പല്ലുവെളുക്കെക്കാട്ടിത്തന്നെയാവും. അളന്നുമുറിച്ച വര്‍ത്തമാനത്തിനിടെ പൊടുന്നനെ ഫലിതം പറയുന്ന സ്വഭാവമുണ്ട് അദ്ദേഹത്തിന്.

അസാമാന്യ ആത്മവിശ്വാസം

പത്രാസെന്ന് ക്ഷണം തെറ്റിദ്ധരിക്കാവുന്നവിധം അസാമാന്യമായ ആത്മവിശ്വാസമാണ് ആശാന്. സ്വകലയില്‍ അവനവന്‍സ്ഥാനം എവിടെയെന്ന് അദ്ദേഹത്തിന് കൃത്യമായ കണക്കുണ്ട്. അതിന്റെ ലക്ഷണയുക്തി പറയുമ്പോള്‍ ഒരുതരത്തിലും കപടവിനയം കാണിക്കില്ല. ഈവിധം പെരുമാറ്റം അനുഭവമില്ലാത്തവര്‍ എളുപ്പം വിധിയെഴുതും: അഹങ്കാരി.

കഥകളിരാവുകള്‍ ഒന്നിലധികം ആട്ടക്കഥകള്‍ക്ക് വേദിയായിവന്നിട്ടുള്ളതിനോട് തീരെ താല്‍പര്യമില്ല ആശാന്. സന്ധ്യതുടങ്ങി നേരംവെളുക്കുന്നതിനിടെ ഒരേയൊരു കഥ അരങ്ങേറിയിരുന്നു പഴയ തിരുവിതാംകൂര്‍ ക്ഷേത്രക്കളങ്ങളില്‍നിന്ന് മനസ്സു പോന്നിട്ടില്ല. ‘ഇന്നിപ്പം ഈ പൊന്നാനിഭാഗവതര്‍ എന്തുവാ? ആദ്യത്തെ കഥയ്‌ക്കങ്ങോട്ടു കയറിപ്പാടി പാതിരാ കഴിയുമ്പം അണിയറയില്‍ തിരികെവന്ന് കൂര്‍ക്കംവലിച്ചങ്ങുറങ്ങിയേക്കും. ഇങ്ങനാന്നോ വേണ്ടത്?”

തന്റെ രാവണനും കീചകനും ദുര്യോധനനും ബാണനും നരകാസുരനും ഒക്കെ എഴുന്നള്ളുന്ന യാമമാവുമ്പോഴേക്കും മുഖ്യഗായകര്‍ മുങ്ങിയിരിക്കും എന്ന ആക്ഷേപംകൂടിയാണ് ധ്വനി.

കല്ലുവഴിക്കളരിയോട് 

കല്ലുവഴിക്കളരിയോട് ഒടുങ്ങാത്ത മാല്‍സര്യമുണ്ടായിരുന്നു (അന്നൊക്കെ) ആശാന്. കര്‍ണാടകസംഗീതത്തിനെ കുറിച്ച് ചില ഹിന്ദുസ്ഥാനിക്കമ്പക്കാര്‍ക്കുള്ള ഈര്‍ഷ്യപോലൊന്ന് കണ്ണില്‍ പൊരിഞ്ഞുതെളിയും. മുഖരസത്തിനു പ്രാധാന്യം കല്‍പ്പിക്കാതെ ‘ചുമ്മാ കൊറേ കലാശോം എടുത്തോണ്ടാ മതിയോ?’ എന്ന് വരും ചോദ്യം. കലാമണ്ഡലംമട്ടിലെ പ്രതിനായകവേഷങ്ങളെക്കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു: ‘അതിന് വടക്കന്‍കത്തി എന്നൊരു കത്തിയൊണ്ടോ?’ (മലബാറുകാരന്‍ ബാലകൃഷ്ണന്റെ ഉമ്മറത്തിരുന്നാണ് സംസാരം എന്നതൊന്നും അദ്ദേഹത്തിന് ബാധകമേയല്ല; ആതിഥേയനും യാതൊരു പരിഭവവുമില്ല.)

മദ്ധ്യകേരളത്തിലെ സമകാലികകഥകളി ഊട്ടിയുറപ്പിച്ച രാമന്‍കുട്ടികുട്ടിനായരെപ്പറ്റി ചോദിച്ചു. ‘ബാക്കിയൊള്ളവര്‍ക്കൊള്ള പല വൃത്തികേടുമൊണ്ടല്ലോ അരങ്ങത്ത്, അതിയാക്കില്ല.’

സ്വന്തം ഗുരുനാഥന്‍ ചെങ്ങന്നൂര്‍ രാമന്‍പിള്ളയെ കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോഴേക്കും ആയിരം നാവായി. എഴുന്നേറ്റുനിന്ന് അഭ്യാസമുറകളും കാണിച്ചുതന്നു. ‘ദോണ്ട് ഞ്ഞോട്ട് നോക്കിക്കേ,’ എന്ന് കാല്‍പാദഭാഗത്തേക്ക് ശ്രദ്ധ ക്ഷണിച്ച് മുണ്ടു മടക്കിക്കുത്തി കാല്‍ചുവടുകള്‍. ഐസ്തണുപ്പുള്ള വെറുംനിലത്ത് നേരെ മടമ്പടിച്ചും അതല്ലാതെയും ഉള്ള ഇരുവിധ ചവിട്ടുകളുടെ ആവേശ ഡെമോ. ‘ഇതെല്ലാം നിത്യം അഭ്യസിക്കുമായിരുന്നു,’ എന്ന് അഭിമാനത്തോടെ. ‘(കളരിയില്‍) ഞാന്‍ വന്നതീപ്പിന്നെ എന്റെമേലോട്ടല്ലാരുന്നോ മുഴുവന്‍ശ്രദ്ധയും.’

ഫീച്ചര്‍ വൈകാതെ യുഎന്‍ഐ വാര്‍ത്തായേജന്‍സിവഴി അടിച്ചിറങ്ങി. എടുത്ത പത്രങ്ങളില്‍ ഒന്ന് ദ ഏഷ്യന്‍ ഏജ്. ആ കട്ടിങ് എടുത്ത് ആശാനായച്ചു തപാലില്‍. പ്രസ്തുത പ്രസിദ്ധീകരണത്തിന് ലണ്ടനില്‍നിന്നുമുണ്ട് എഡിഷന്‍ എന്നും അറിയിച്ചു. പിറ്റേകൊല്ലം നാട്ടില്‍ക്കണ്ടപ്പോള്‍ ഓര്‍മ്മ പുതുക്കി. പേര് പറഞ്ഞപ്പോള്‍ മനസ്സിലായില്ല ആശാന്. പിടികിട്ടിയപ്പോള്‍ പറഞ്ഞു: ‘ആങ്….. മറ്റേ, ലണ്ടനില്‍ വാര്‍ത്തവരുത്തിയ കൊച്ചന്‍.’

കുട്ടിയിലേ ഞാന്‍ കണ്ടിരിക്കാമെങ്കിലും ടീനേജിലെത്തിയപ്പോള്‍ തരപ്പെട്ട ഒരു കംസന്‍ ആണ് അരങ്ങോര്‍മയില്‍ നടാടത്തെ. എറണാകുളം കഥകളിക്ലബ്ബില്‍, 1987ല്‍. വൈകാതെ, തൃപ്പൂണിത്തുറ ഒരു മണ്ണാന്‍. തുടര്‍ന്നങ്ങോട്ട് പല വേഷങ്ങളും — വെള്ളത്താടി, നളചരിതത്തിലെ കാട്ടാളന്‍, കത്തിവേഷങ്ങള്‍… കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ കണ്ട വേഷങ്ങള്‍ ചിലതൊക്കെ ഒരുങ്ങിയത് വള്ളുവനാട്ടിലും കിഴക്കന്‍പാലക്കാടും ഒക്കെയായിരുന്നു എന്ന കൗതുകം വേറെയും. ഇക്കഴിഞ്ഞ വര്‍ഷക്കാലത്ത് കലാമണ്ഡലം ഗോപിയുടെ അശീതിക്കായിരുന്നു ഒടുവില്‍ ദര്‍ശനം. തൃശ്ശൂരെ നിറഞ്ഞഹാളില്‍ കുചേലവൃത്തം കൃഷ്ണനൊരുങ്ങിയ നേരത്ത് ക്യാമറയുമായി അണിയറയില്‍ചെന്നപ്പോള്‍ ‘ഇഷ്ടംപോലെടുത്തോ’ എന്ന മുഖഭാവമായി പെട്ടിപ്പുറത്തിരുന്ന് മുത്തച്ഛന്‍കണക്കെ നോക്കിപ്പുഞ്ചിരിച്ചു.

രാമുട്ടിയാശാന്റെ ശതാഭിഷേകം 2009 വേനലില്‍ ചെര്‍പ്പുളശ്ശേരിവച്ച് നടന്നപ്പോഴത്തെ രണ്ടുരാത്രിയിലേയും കളികളില്‍ ഏറ്റവും മികച്ചതായിത്തോന്നിയത് മടവൂരാശാന്റെ രംഭാപ്രവേശം രാവണന്‍. കൈലാസത്തിനടിയില്‍ പാതികുടുങ്ങിയ ദശമുഖന്‍ കാല്‍ഞരമ്പ് വലിച്ച് വീണാതന്ത്രിയാക്കി ശങ്കരാഭരണരാഗത്തില്‍ പാടിക്കൂടി നടിക്കേണ്ട ആ മാസ്റ്റര്‍പീസ് വേഷത്തില്‍ത്തന്നെ അദ്ദേഹം ഇന്നലെ മലനാട്ടിലെ ഒരു ക്ഷേത്രത്തില്‍ സമാധിയായി.

തൊണ്ണൂറടുത്ത പ്രായത്തിലും ഒതുങ്ങിയ ചന്ദനമുട്ടിപോലെ ഉടലഴക്. ചിതയിലേക്ക് പോവുന്നത് കറയില്ലാത്ത കപ്ലിങ്ങാടന്‍ശൈലിയുടെതന്നെ കൈമെയ്യ്….

(ഫേസ്ബുക്കില്‍ എഴുതിയത്)

 മടവൂര്‍ വാസുദേവന്‍ നായര്‍ അന്തരിച്ച

 
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.