Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിഐമാരെ സ്റ്റേഷന്‍ ഓഫീസര്‍മാരായി നിയമിച്ച നടപടി പോലീസില്‍ പ്രതിഷേധത്തിന് കാരണമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 08:21 pm IST
in Kannur

കണ്ണൂര്‍: സിഐമാരെ അവര്‍ ജോലിചെയ്യുന്ന സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരായി നിയമിച്ച സര്‍ക്കാര്‍ നടപടി പോലീസ് സേനയില്‍ പ്രതിഷേധത്തിന് കാരണമാകുന്നു. സംസ്ഥാനത്തെ 196 സിഐമാരെയാണ് ഗസറ്റ് പദവി നല്‍കി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി നിയമിച്ചത്.

ഗ്രേഡ് എസ്‌ഐമാരെ എസ്എച്ച്ഒമാരായി നിയമിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ഇത് തങ്ങളുടെ പ്രൊമോഷനെ ബാധിക്കുമെന്നും ഡയരക്ട് എസ്‌ഐമാര്‍ ആരോപിക്കുന്നു. ഭരണകക്ഷിയില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ എസ്എച്ച്ഒമാരായി നിയമിക്കുന്നത് വഴി സംസ്ഥാനത്തെ ക്രമസമാധാന നില വഷളാകാനും കാരണമാകുമെന്നും സംശയിക്കുന്നു.

പോലീസ് സേനയില്‍ എസ്‌ഐമാര്‍ മുതല്‍ ഡിവൈഎസ്പി മാര്‍ വരെയുള്ള ഭൂരിഭാഗം ഉദ്യോഗസ്ഥരും ഭരണകക്ഷിയുടെ ഇംഗീതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ഗ്രേഡ് എസ്‌ഐമാരെ പ്രൊമോട്ട് ചെയ്ത് സിഐമാരാക്കി ഇവരെ എസ്എച്ച്ഒമാരാക്കുന്നതുവഴി ഭരണകക്ഷിക്ക് പൂര്‍ണ്ണ സ്വാധീനം പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്നതും ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഇനിമുതല്‍ സ്റ്റേഷനുകളില്‍ ക്രമസമാധന പാലനവും കുറ്റാന്വേഷണവും രണ്ട് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണുണ്ടാവുക. ഡിവൈഎസ്പി, അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ എന്നിവര്‍ക്കാകും സ്റ്റേഷനുകളുടെ നേരിട്ടുള്ള നിയന്ത്രണം. നിലവില്‍ സിഐമാര്‍മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരാണ് ഗസറ്റഡ് റാങ്കിലുള്ളവര്‍.

സിഐമാര്‍ ചാര്‍ജ്ജിലുള്ള സ്റ്റേഷനുകള്‍ ഇന്നലെ മുതല്‍ ഗസറ്റഡായി മാറിയിട്ടുണ്ട്. ഒക്‌ടോബര്‍ 10ലെ മന്ത്രിസഭായോഗമാണ് സിഐമാരെ എസ്എച്ച്ഒ ആക്കാന്‍ തീരുമാനമെടുത്തത്. ക്രമസമാധാനവും കുറ്റാന്വേഷണവും രണ്ടുവിഭാഗമാക്കിയതോടെ ക്രമസമാധാനത്തിന്റെ ചുമതല സീനിയര്‍ എസ്‌ഐക്കും കുറ്റാന്വേഷണ വിഭാഗത്തിന്റെ ചുമതല തൊട്ടടുത്തുള്ള എസ്‌ഐക്കും ആകും.

കുറ്റാന്വേഷണത്തിന് പ്രത്യേകവിങ്ങും ആരംഭിക്കാനുള്ള നീക്കമുണ്ട്. ഗുരുതരമായ ക്രമസമാധാന പ്രശ്‌നവും കുറ്റകൃത്യവും എസ്എച്ച്ഒ നേരിട്ട് അന്വേഷിക്കും. എസ്‌ഐമാര്‍ തന്നെ എസ്എച്ച്ഒമാരായി തുടരുന്ന പോലീസ് സ്റ്റേഷനുകളില്‍ പ്രമാദമായ കേസുകള്‍ ഡിവൈഎസ്പി, അസി.കമ്മീഷണര്‍മാരാകും അന്വേഷിക്കുക.

പോലീസിലെ ഈ മാറ്റം ഏറെ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. എന്നിരുന്നാലും ജില്ലയിലെ പതിമൂന്ന് സിഐമാര്‍ അവരവരുടെ സ്റ്റേഷനുകളില്‍ ഇന്നലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി ചുമതലയേറ്റു. ടി.കെ.രത്‌നകുമാര്‍ (കണ്ണൂര്‍ ടൗണ്‍) കെ.വി.പ്രമോദന്‍ (കണ്ണൂര്‍ സിറ്റി), എം.കൃഷ്ണന്‍ (വളപട്ടണം), എം.ആര്‍.ബിജു (ഇരിട്ടി), എ.കുട്ടികൃഷ്ണന്‍ (പേരാവൂര്‍), എ.വി.ജോണ്‍ (മട്ടന്നൂര്‍), കെ.ഇ.പ്രേമചന്ദ്രന്‍ (തലശ്ശേരി), ജോഷി ജോസ് (കൂത്തുപറമ്പ്), വി.വി.ബെന്നി (പാനൂര്‍), പി.കെ.സുധാകരന്‍ (തളിപ്പറമ്പ്), എം.ആസാദ് (പയ്യന്നൂര്‍), പി.പി.സുരേശന്‍ (ആലക്കോട്), വി.വി.ലതീഷ് (ശ്രീകണ്ഠപുരം) എന്നിവരാണ് ജില്ലയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി ചാര്‍ജ്ജെടുത്ത സിഐമാര്‍.

സിഐമാരുടെയും എസ്‌ഐമാരുടെയും അധികാരങ്ങള്‍ വെട്ടിച്ചരുക്കിയ നടപടി ഉദ്യോഗസ്ഥരിലും അപ്രിതിക്ക് കാരണമായിട്ടുണ്ട്. സിഐമാര്‍ക്ക് രണ്ട്-മൂന്ന് സ്റ്റേഷനുകളുടെ ചുമതലയുണ്ടായിരുന്നു. എസ്‌ഐമാര്‍ അതാതു സ്റ്റേഷനുകളിലെ മേലുദ്യോഗസ്ഥനായിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ സിഐമാര്‍ ഒരു സ്റ്റഷില്‍ എസ്എച്ചഒ ആയും ഈ സ്റ്റേഷനിലെ എസ്‌ഐമാര്‍ അതേസ്റ്റേഷനില്‍ എസ്എച്ച്ഒമാരായ സിഐയുടെ കീഴില്‍ രണ്ടാമനോ മൂന്നാമനോ ആയി ജോലിചെയ്യേണ്ട അവസ്ഥയാണുള്ളത്.

കണ്ണൂര്‍പോലുള്ള ജില്ലകളില്‍ വ്യാപകമായ അക്രമങ്ങളും കൊലപതാകങ്ങളും നടക്കുക പതിവാണ്. പോലീസിലെ പുനര്‍വിന്യാസം ഇത് വര്‍ദ്ധിപ്പിക്കാനേ കാരണമാകുകയുള്ളൂ. കുറ്റാന്വേഷണവും ക്രമസമാധാനവും വെവ്വേറെ ആക്കണമെന്ന സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇത് വ്യത്യസ്ത വിഭാഗമായി മാറ്റാന്‍ കാരണമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

India

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

Kerala

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

Kerala

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.