Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നിലയ്‌ക്കുമോ ചേരപ്പള്ളിയിലെ ആനച്ചന്തം 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2017, 12:18 pm IST
inThiruvananthapuram

വിളപ്പില്‍: എത്ര കണ്ടാലും കൊതിതീരാത്ത കാഴ്ചയായി മലയാളികളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന രൂപമാണ് ആന. ഈ ആനക്കമ്പത്തിന്റെ മറപിടിച്ച് വലിയൊരു വ്യാപാരശൃംഖല തന്നെയുണ്ട്. മണ്ണിലും ലോഹങ്ങളിലും തടിയിലും കരവിരുതിന്റെ മാന്ത്രിക സ്പര്‍ശമേറ്റ് പിറക്കുന്ന ആനയുടെ രൂപപ്പകര്‍ച്ചകള്‍ക്ക് ആവശ്യക്കാരും ഏറെ.

ലക്ഷങ്ങള്‍ നല്‍കി ആനയുടെ പ്രതിരൂപം സ്വീകരണമുറിക്ക് അലങ്കാരമാക്കാന്‍ മത്സരിക്കുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് പാരമ്പര്യത്തിന്റെ കരസ്പര്‍ശം കൊണ്ട് തടിയില്‍ ആനകളെ നിര്‍മിക്കുന്ന തച്ചന്മാരുടെ ഗ്രാമമാണ് ആര്യനാട് പഞ്ചായത്തിലെ ചേരപ്പള്ളി. കാലം കരുതിവച്ച അടയാളം പോലെ ഈ ഗ്രാമത്തില്‍ ആനയെ കൊത്തിയുണ്ടാക്കുന്നവര്‍ ഇന്ന് വിരലിലെണ്ണാവുന്നത്ര മാത്രമായി. അറുപതുകഴിഞ്ഞ പത്തോളം വൃദ്ധരാണ് ഇപ്പോഴും കുലത്തൊഴിലില്‍ അഭിമാനിച്ച് ഉളിയും കൊട്ടുവടിയും ചലിപ്പിക്കുന്നത്. പുതുതലമുറ ഈ മേഖലയിലേക്ക് കടക്കാന്‍ കൂട്ടാക്കാറില്ല. ദിവസങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ ലക്ഷണമൊത്ത കൊമ്പനെ കൊത്തിമിനുക്കിയാല്‍ കിട്ടുന്നത് തുച്ഛമായ കൂലി. ഇതാണ് തച്ചന്‍ ഗണത്തിലേക്ക് പേരുചേര്‍ക്കാന്‍ ചേരപ്പള്ളിയില്‍ പുതുതലമുറ കടന്നു വരാത്തത്.

മുമ്പ് ചേരപ്പള്ളിയില്‍ കുടില്‍ വ്യവസായം പോലെ ആന ശില്‍പങ്ങള്‍ ഉണ്ടാക്കുകയും വിറ്റഴിക്കുകയും ചെയ്തിരുന്നു. ഇന്ന് ശില്‍പ വ്യവസായരംഗത്തെ അതികായര്‍ കൂലിക്കിരുത്തി ചേരപ്പള്ളി തച്ചന്‍മാരെക്കൊണ്ട് ആനകളെ ഉണ്ടാക്കുന്നു. 100 രൂപയ്‌ക്ക് കിട്ടുന്ന കുഞ്ഞന്‍ ആന മുതല്‍ 8 ലക്ഷം വിലയുള്ള ഒരാള്‍ പൊക്കമുള്ള കൊമ്പന്‍ വരെ. വയനാട് നിന്ന് ലേലം പിടിച്ച് കൊണ്ടു വരുന്ന കരിവീട്ടിയിലാണ് ശില്‍പനിര്‍മാണം. തടിയും കൂലിയും മുതലാളി നല്‍കും. ചേരപ്പള്ളിയില്‍ ഉണ്ടാക്കിയെടുക്കുന്ന ആനകളെ സ്വദേശത്തും വിദേശത്തുമായി ഉയര്‍ന്ന വിലയ്‌ക്ക് മുതലാളിമാര്‍ വിറ്റഴിക്കും. വാര്‍ധക്യത്തില്‍ ആരെയും ആശ്രയിക്കാതെ കഴിയണമെന്ന് നിശ്ചയദാര്‍ഢ്യമുള്ള തച്ചന്മാര്‍ ഉളി രാകിമിനുക്കി പണിശാലയിലെത്തും. തങ്ങളുടെ കാലശേഷം ചേരപ്പള്ളിയുടെ ആനച്ചന്തം നിലയ്‌ക്കുമോ എന്നതാണ് ഈ ആനതച്ചന്മാരുടെ നെഞ്ചകം നീറ്റുന്നത്. കരകൗശല രംഗത്തെ ഈ പ്രതിഭകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍ വരും തലമുറയ്‌ക്ക് അഭിമാനിക്കാവുന്ന ആനശില്‍പങ്ങളുടെ ഗ്രാമമായി ചേരപ്പള്ളിയെ നിലനിര്‍ത്താനാകുമായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.