കോട്ടയം: വാഹനാപകടത്തില്‍ അച്ഛനും മകനുമടക്കം മൂന്ന് പേരും മറ്റ് മൂന്ന് വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് പേരും മരിച്ചത് ഇന്നലെ കോട്ടയത്തിന് കറുത്ത ദിനമായി. ആലുവ മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാറ് ഇടിച്ചുകയറിയുണ്ടായ അപകടത്തിലാണ് അച്ഛനും മകനും ഇവരുടെ ബന്ധുവം മരിച്ചത്. കോട്ടയം നട്ടാശ്ശേരി തലവനാട്ട് മഠം ടി.ടി. രാജേന്ദ്രപ്രസാദ്, മകന് ടി.ആര്. അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ് ആലപ്പാട്ട് ചന്ദ്രന്‍നായര്‍ എന്നിവരാണ് മരിച്ചത്.
ചന്ദ്രന്റെ മകന് ശ്രീരാജിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിട്ടിട്ട് മടങ്ങി വരുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ അച്ഛനും മകനും അടക്കം മൂന്ന് പേര് മരിച്ചതിന്റെ ഞെട്ടലില്‍നിന്ന് നട്ടാശ്ശേരി ഗ്രാമം ഇതുവരെ മുക്തമായിട്ടില്ല. പുലര്‍ച്ചെ 2.20 യോടെയായിരുന്നു അപകടം. അപകടവിവരം ചന്ദ്രനാണ് ഭാര്യ രാധയെ വിളിച്ച് അറിയിച്ചത്. ഇതിന് ശേഷമാണ് ചന്ദ്രന്റെ മരണം. വിവരം അറിഞ്ഞ ഭാര്യയും മകനും മകന്റെ ഭാര്യയും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ചന്ദ്രന് മരിച്ചു. മരണവിവരം അറിഞ്ഞ ഭാര്യ രാധ ബോധരഹിതയായി. രാജേന്ദ്രപ്രസാദും അരുണും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ചന്ദ്രന്റെ ഇളയമകന് ശ്രീജിത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ സഹോദരന് ശ്രീരാജിനെ മടക്കയാത്രയ്ക്ക് വിമാനത്താവളത്തില്വിട്ട് മടങ്ങവേയായിരുന്നു അപകടം. ഷാര്‍ജയിലാണ് ശ്രീരാജ് ജോലി ചെയ്യുന്നത്. തിങ്കളാഴ്ച ഒറ്റപ്പാലത്തായിരുന്നു വിവാഹം. ചൊവ്വാഴ്ച വൈകിട്ട് എസ്എച്ച് മൗണ്ട് സെന്റ്. തോമസ് ചര്‍ച്ച് പാരീഷ്ഹാളില്‍ നടന്ന വിവാഹസത്കാരത്തില്‍ പങ്കെടുത്തി്ട്ടായിരുന്നു ഇവര്‍ വിമാനത്താവളത്തിലേക്ക് പോയത്.
മറ്റ് മൂന്ന് അപകടങ്ങളില്‍ ആളുകള്‍ മരിച്ചത് കാഞ്ഞിരപ്പള്ളിയിലും വൈക്കത്തുമാണ്. കാഞ്ഞിരപ്പള്ളിയില്‍ ബൈക്ക് സ്വകാര്യബസ്സുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏലപ്പാറ സ്വദേശി റിജി (45) മരിച്ചു. വൈക്കത്ത് പിക്കപ്പ്വാന്‍ ബൈക്കിലിടിച്ച്് വൈപ്പിന്‍പടിയില്‍ തൊണ്ടിയില്‍ അജിത്കുമാറും മരിച്ചു. വൈക്കത്ത് തന്നെ ബൈക്ക് തോട്ടില്‍ വീണുണ്ടായ അപകടത്തില്‍ കുലശേഖര മംഗലം പുറ്റ്നയില് പ്രവീണിന് ജീവന് നഷ്ടപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: