Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ല ലഹരി മരുന്ന് മാഫിയകളുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 07:59 pm IST
inKannur

ഇരിക്കൂര്‍: ജില്ല ലഹരി മരുന്ന് മാഫിയകളുടെ പിടിയില്‍. ദിനംപ്രതി ലക്ഷക്കണക്കിന് രൂപയുടെ ലഹരി മരുന്നുകളാണ് ജില്ലയില്‍വില്‍പന നടത്തുന്നത്. കഞ്ചാവ്, പാന്‍മസാലകള്‍, വിവിധ തരം ലഹരി ഗുളികകള്‍ തുടങ്ങി നിരവധി ലഹരി മരുന്നുകള്‍ വിറ്റഴിക്കുന്നുണ്ട്. ഇതുകൂടാതെ വിദേശ മദ്യങ്ങള്‍, നാടന്‍ ചാരായം എന്നിവയും സുലഭമാണ്.

എക്‌സൈസ് പോലീസ് അധികൃതര്‍ നടത്തുന്ന റെയ്ഡുകളില്‍കിലോക്കണക്കിന് കഞ്ചാവാണ് ദിനംപ്രതി പിടികൂടുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ബസ്സുകളിലും തീവണ്ടികളിലുമായി ഇവിയെത്തിക്കുന്ന കഞ്ചാവ് ചില്ലറ വില്‍പ്പന നടത്താനായി നൂറുകണക്കിന് ഏജന്റുമാരാണ് നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്നത്. അന്യസംസ്ഥാനക്കാരും ഈ ശൃംഘലയില്‍ കണ്ണികളാണ്. ഇവര്‍ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് വില്‍പന നടത്തുന്നത്.

ഇടുക്കിയില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും ചെറിയ വിലക്ക് ഇവിടെയെത്തിക്കുന്ന കഞ്ചാവ് 20-30 ഇരട്ടി വിലക്കാണ് ഏജന്റുമാര്‍ മുഖാന്തിരം ഇത്തരം സംഘങ്ങള്‍ വില്‍പന നടത്തുന്നത്. മയക്കുമരുന്നുകളുടെ സംഭരണ കേന്ദ്രമായി ജില്ലയിലെ ചില കേന്ദ്രങ്ങള്‍ മാറിയിട്ടുണ്ടെങ്കിലും എക്‌സൈസ്, പോലീസ്അധികൃതര്‍ക്ക് ഇതിനെ തകര്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

കഴിഞ്ഞ 3 മാസത്തിനുള്ളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരു ക്വിന്റലോളം കഞ്ചാവും 2 ടണ്ണിലേറെ പാന്‍ മസാലകളും പിടികൂടിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്നും രണ്ട് രൂപക്ക് വില്‍പന നടത്തുന്ന പാന്‍ ഉല്‍പന്നങ്ങള്‍ ഇവിടെയെത്തിച്ച് 50-60 രൂപക്കാണ് വില്‍പന നടത്തുന്നത്. ഇത്തരം ലഹരി ഉല്‍പന്നങ്ങള്‍ക്ക് അന്യസംസ്ഥാന തൊഴിലാളികളാണ് ഏറെയും ഇരകള്‍. അതുകൊണ്ടുതന്നെ ആവശ്യക്കാര്‍ ഏറെയാണ്. വില്‍പനയും തകൃതിയിലാണ് നടക്കുന്നത്.

വ്യാപാരികള്‍ ഇതുവഴി വന്‍ ലാഭമാണ് കൊയ്യുന്നത്. മംഗലാപുരം, വീരാജ്‌പേട്ട ഭാഗങ്ങളില്‍നിന്നും ദിവസം ഒന്നിലേറെ തവണ ഇത്തരം പാന്‍മസാലകളെത്തിക്കുന്ന സ്ത്രീകളുള്‍പ്പെടെയുള്ള നിരവധി ആള്‍ക്കാര്‍ സജീവമായുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് മദ്യവും ഇവിടെ എത്തിക്കുന്നത്. ഗോവ, കര്‍ണ്ണാടക എന്നിവിടങ്ങളില്‍നിന്നും വിലകുറഞ്ഞ മദ്യം തീവണ്ടിയിലും ബസ്സിലുമായി ഇവിടെയെത്തിച്ച് കഴുത്തറുപ്പന്‍ വിലയാണ് ചിലര്‍ ഈടാക്കുന്നത്.

ജില്ലയിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തോതില്‍നാടന്‍ചാരായ വാറ്റും നടക്കുന്നുണ്ട്. ഇത്തരത്തില്‍വാറ്റിയെടുക്കുന്ന ചാരായത്തിന് ലിറ്ററിന് ആയിരത്തിന് മുകളിലാണ് വില. ലാഭം കൂടിയതോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നീരവധി പേര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും മാനുഷിക പരിഗണന വെച്ച് പരിശോധനകളില്‍നിന്ന് ഒഴിവാക്കുന്നത് ഇവര്‍ക്ക് സഹായകരമാകുന്നുണ്ട്.

വന്‍ ലാഭവും കുറഞ്ഞ ശിക്ഷയുമായതോടെയാണ് വ്യാപാരികളെ നിരോധിത പാന്‍ ഉല്‍പന്നങ്ങളുടെ വില്‍പനക്കായി പ്രേരിപ്പിക്കുന്നത്. പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടിയാല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കും. പിടികൂടിയ വാഹനങ്ങള്‍ വിട്ടുകിട്ടുകയും ചെയ്യും. പരമാവധി അയ്യായിരം രൂപ പിഴയടച്ചാല്‍ കേസില്‍ നിന്നും തടിയൂരാനും കഴിയും.

മദ്യം കഞ്ചാവു കേസുകളിലും നേരത്തെയുണ്ടായിരുന്ന ശിക്ഷാ നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പനയും തകൃതിയാണ്. ജില്ലയില്‍ ഇരുപതിലേറെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം ഫോര്‍സ്റ്റാറായി മാറിയപ്പോള്‍ മദ്യവില ഗണ്യമായി വര്‍ദ്ധിച്ചു. അതോടെ ഇവിടങ്ങളില്‍ മദ്യപന്‍മാരുടെ വരവും നിലച്ചു.

സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളിലും നേരത്തെയുണ്ടായിരുന്ന നീണ്ട ക്യൂ ഒഴിവായിട്ടുണ്ട്. ഇതിന് പകരം മദ്യം ഗ്രാമങ്ങിളിലേക്ക് ഒഴുകുന്ന അവസ്ഥയായി. ആവശ്യമുള്ള ബ്രാന്റ് വീട്ടില്‍ എത്തിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ പല സ്ഥലങ്ങളിലും ഉള്ളത്. പോലീസ് എക്‌സൈസ് സംഘം ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത ദുരന്തമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

Kerala

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.