Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ല ലഹരി മരുന്ന് മാഫിയകളുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 07:59 pm IST
in Kannur

ഇരിക്കൂര്‍: ജില്ല ലഹരി മരുന്ന് മാഫിയകളുടെ പിടിയില്‍. ദിനംപ്രതി ലക്ഷക്കണക്കിന് രൂപയുടെ ലഹരി മരുന്നുകളാണ് ജില്ലയില്‍വില്‍പന നടത്തുന്നത്. കഞ്ചാവ്, പാന്‍മസാലകള്‍, വിവിധ തരം ലഹരി ഗുളികകള്‍ തുടങ്ങി നിരവധി ലഹരി മരുന്നുകള്‍ വിറ്റഴിക്കുന്നുണ്ട്. ഇതുകൂടാതെ വിദേശ മദ്യങ്ങള്‍, നാടന്‍ ചാരായം എന്നിവയും സുലഭമാണ്.

എക്‌സൈസ് പോലീസ് അധികൃതര്‍ നടത്തുന്ന റെയ്ഡുകളില്‍കിലോക്കണക്കിന് കഞ്ചാവാണ് ദിനംപ്രതി പിടികൂടുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ബസ്സുകളിലും തീവണ്ടികളിലുമായി ഇവിയെത്തിക്കുന്ന കഞ്ചാവ് ചില്ലറ വില്‍പ്പന നടത്താനായി നൂറുകണക്കിന് ഏജന്റുമാരാണ് നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്നത്. അന്യസംസ്ഥാനക്കാരും ഈ ശൃംഘലയില്‍ കണ്ണികളാണ്. ഇവര്‍ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് വില്‍പന നടത്തുന്നത്.

ഇടുക്കിയില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും ചെറിയ വിലക്ക് ഇവിടെയെത്തിക്കുന്ന കഞ്ചാവ് 20-30 ഇരട്ടി വിലക്കാണ് ഏജന്റുമാര്‍ മുഖാന്തിരം ഇത്തരം സംഘങ്ങള്‍ വില്‍പന നടത്തുന്നത്. മയക്കുമരുന്നുകളുടെ സംഭരണ കേന്ദ്രമായി ജില്ലയിലെ ചില കേന്ദ്രങ്ങള്‍ മാറിയിട്ടുണ്ടെങ്കിലും എക്‌സൈസ്, പോലീസ്അധികൃതര്‍ക്ക് ഇതിനെ തകര്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

കഴിഞ്ഞ 3 മാസത്തിനുള്ളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒരു ക്വിന്റലോളം കഞ്ചാവും 2 ടണ്ണിലേറെ പാന്‍ മസാലകളും പിടികൂടിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്നും രണ്ട് രൂപക്ക് വില്‍പന നടത്തുന്ന പാന്‍ ഉല്‍പന്നങ്ങള്‍ ഇവിടെയെത്തിച്ച് 50-60 രൂപക്കാണ് വില്‍പന നടത്തുന്നത്. ഇത്തരം ലഹരി ഉല്‍പന്നങ്ങള്‍ക്ക് അന്യസംസ്ഥാന തൊഴിലാളികളാണ് ഏറെയും ഇരകള്‍. അതുകൊണ്ടുതന്നെ ആവശ്യക്കാര്‍ ഏറെയാണ്. വില്‍പനയും തകൃതിയിലാണ് നടക്കുന്നത്.

വ്യാപാരികള്‍ ഇതുവഴി വന്‍ ലാഭമാണ് കൊയ്യുന്നത്. മംഗലാപുരം, വീരാജ്‌പേട്ട ഭാഗങ്ങളില്‍നിന്നും ദിവസം ഒന്നിലേറെ തവണ ഇത്തരം പാന്‍മസാലകളെത്തിക്കുന്ന സ്ത്രീകളുള്‍പ്പെടെയുള്ള നിരവധി ആള്‍ക്കാര്‍ സജീവമായുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് മദ്യവും ഇവിടെ എത്തിക്കുന്നത്. ഗോവ, കര്‍ണ്ണാടക എന്നിവിടങ്ങളില്‍നിന്നും വിലകുറഞ്ഞ മദ്യം തീവണ്ടിയിലും ബസ്സിലുമായി ഇവിടെയെത്തിച്ച് കഴുത്തറുപ്പന്‍ വിലയാണ് ചിലര്‍ ഈടാക്കുന്നത്.

ജില്ലയിലെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തോതില്‍നാടന്‍ചാരായ വാറ്റും നടക്കുന്നുണ്ട്. ഇത്തരത്തില്‍വാറ്റിയെടുക്കുന്ന ചാരായത്തിന് ലിറ്ററിന് ആയിരത്തിന് മുകളിലാണ് വില. ലാഭം കൂടിയതോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നീരവധി പേര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും മാനുഷിക പരിഗണന വെച്ച് പരിശോധനകളില്‍നിന്ന് ഒഴിവാക്കുന്നത് ഇവര്‍ക്ക് സഹായകരമാകുന്നുണ്ട്.

വന്‍ ലാഭവും കുറഞ്ഞ ശിക്ഷയുമായതോടെയാണ് വ്യാപാരികളെ നിരോധിത പാന്‍ ഉല്‍പന്നങ്ങളുടെ വില്‍പനക്കായി പ്രേരിപ്പിക്കുന്നത്. പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടിയാല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കും. പിടികൂടിയ വാഹനങ്ങള്‍ വിട്ടുകിട്ടുകയും ചെയ്യും. പരമാവധി അയ്യായിരം രൂപ പിഴയടച്ചാല്‍ കേസില്‍ നിന്നും തടിയൂരാനും കഴിയും.

മദ്യം കഞ്ചാവു കേസുകളിലും നേരത്തെയുണ്ടായിരുന്ന ശിക്ഷാ നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പനയും തകൃതിയാണ്. ജില്ലയില്‍ ഇരുപതിലേറെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം ഫോര്‍സ്റ്റാറായി മാറിയപ്പോള്‍ മദ്യവില ഗണ്യമായി വര്‍ദ്ധിച്ചു. അതോടെ ഇവിടങ്ങളില്‍ മദ്യപന്‍മാരുടെ വരവും നിലച്ചു.

സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളിലും നേരത്തെയുണ്ടായിരുന്ന നീണ്ട ക്യൂ ഒഴിവായിട്ടുണ്ട്. ഇതിന് പകരം മദ്യം ഗ്രാമങ്ങിളിലേക്ക് ഒഴുകുന്ന അവസ്ഥയായി. ആവശ്യമുള്ള ബ്രാന്റ് വീട്ടില്‍ എത്തിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ പല സ്ഥലങ്ങളിലും ഉള്ളത്. പോലീസ് എക്‌സൈസ് സംഘം ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത ദുരന്തമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

പുതിയ വാര്‍ത്തകള്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.