തിരുവനന്തപുരം: നികുതിയും ജിഡിപി വരുമാനവും തമ്മിലുള്ള അനുപാതം വര്‍ധിപ്പിക്കുകയാണ് ജിഎസ്ടി നടപ്പാക്കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റിച്ചാര്‍ഡ് ഹേ എംപി പറഞ്ഞു. ജിഎസ്ടി സംബന്ധിച്ച് ദയ ട്രസ്റ്റ് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശരാജ്യങ്ങളില്‍ ഈ അനുപാതം 30 മുതല്‍ 10 ശതമാനം വരെയാണ്. ഭാരതത്തിന് ഇപ്പോള്‍ 7 മുതല്‍ 8 ശതമാനം മാത്രമാണ് അനുപാതം. ഇത് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അതിലൂടെ സാമ്പത്തികനില മെച്ചപ്പെടുത്തുകയാണ് പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോടിക്കണക്കിനുരൂപ വിറ്റുവരവുള്ള വ്യാപാരികള്‍ വില്പനയുടെ തോത് കുറച്ചുകാട്ടി നികുതിവെട്ടിച്ചിരുന്നതിന് തടയിടുകയാണ് ജിഎസ്ടിയുടെ ലക്ഷ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാമ്പത്തികവിദഗ്ദ്ധ മേരി ജോര്‍ജ് പറഞ്ഞു. ജിഎസ്ടി സാധാരണ നിലയിലെത്തിയാല്‍ ഉപഭോക്താവിനുമേല്‍ അധികനികുതി ചുമത്തില്ല. നികുതി ഒടുക്കുക കൂടുതല്‍ ലളിതമാക്കുകയാണ് ജിഎസ്ടിയുടെ മറ്റൊരു നേട്ടമെന്നും മേരി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അഡ്വ ഡാനി ജെ. പോള്‍, രവീന്ദ്രന്, കൃഷ്ണേന്ദു രാജാ, മിന്റോ, ജിഎസ്ടി പരിശീലകന് പത്മകുമാര്‍, എസ.വി. വിമല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: