ന്യൂഡൽഹി : അധികാരത്തിനല്ല രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് തെളിയിച്ച് ധർമ്മേന്ദ്ര പ്രധാൻ . രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും, വികാരങ്ങളെയും, ന്യായമായ പ്രതീക്ഷകളെയും താൻ ആഴത്തിൽ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞിരുന്നു.
നീറ്റ് പരീക്ഷയും, ധർമ്മേന്ദ്രപ്രധാന്റെ രാജിയും ലക്ഷ്യമിട്ടാണ് പാറ്റാപാർട്ടി സമരം ആരംഭിച്ചതെങ്കിലും വൈകാതെ അത് കോൺഗ്രസ് ഏറ്റെടുക്കുന്നതും ,രാജ്യവിരുദ്ധ ശക്തികൾ അഴിഞ്ഞാടുന്നതുമാണ് രാജ്യം കണ്ടത്. ഖലിസ്ഥാൻ ഭീകരർ പോലും അക്രമത്തിന് ധനസഹായവും പ്രഖ്യാപിച്ചു. ഇന്ത്യയെ വിഭജിക്കാൻ തക്കം പാർത്തിരുന്നവർക്ക് അവസരം ഒരുക്കി നൽകലാണ് ഈ സമരമെന്നും റിപ്പോർട്ടുകൾ വന്നു.
ബംഗ്ലാദേശ്, ഖത്തർ എന്നിവിടങ്ങളിൽ നിന്നായി അക്രമികൾക്ക് പിന്തുണയും വരുന്നുണ്ടായിരുന്നു. രാജ്യം ഭീകരരുടെ കയ്യിലേയ്‌ക്ക് എത്തുന്നുവെന്ന ഘട്ടത്തിലാണ് ധർമ്മേന്ദ്രപ്രധാൻ ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത് . ഒരു വേള അദ്ദേഹത്തിന്റെ മകൾക്ക് പോലും കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നു. സമരം തെരുവിൽ നിന്ന് കുടുംബത്തിലേയ്‌ക്കും വ്യാപിക്കാൻ ആരംഭിച്ചുവെന്നതിന്റെ തെളിവായിരുന്നു ഇത് . ഒടുവിൽ രാജ്യസുരക്ഷയെ മുൻ നിർത്തി അദ്ദേഹം തന്റെ തീരുമാനം പ്രഖ്യാപിച്ചു. ഇത് കീഴടങ്ങലല്ല , മറിച്ച് സ്വന്തം രാജ്യത്തോടുള്ള പ്രതിബദ്ധതയാണ്.












