Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വെള്ളിത്തിരയിലെ രാജകുമാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:45 am IST
in Vicharam

അഭ്രപാളിയിലെ പ്രണയരാജകുമാരന്‍ അരങ്ങൊഴിഞ്ഞു. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡിന്റെ നിറപ്പകിട്ടാര്‍ന്ന പ്രണയമുഖമായിരുന്നു ശശികപൂര്‍. വശ്യതയും ചാരുതയും ഒന്നുചേര്‍ന്ന ആ വ്യക്തിത്വം കപൂര്‍ കുടുംബത്തിന്റെ സ്വത്വമായ സ്‌നേഹത്തില്‍ കുതിര്‍ന്നതായിരുന്നു. അതുകൊണ്ടുതന്നെ ആരോടും അകലം പാലിക്കാത്ത രാജകുമാരനായി ശശികപൂര്‍ നിറഞ്ഞാടി. അതിന്റെ പൊലിമയില്‍ ബോളിവുഡിനുതന്നെ പ്രത്യേക മാനം കൈവരുകയും ചെയ്തു.

ഇന്ത്യന്‍ സിനിമയുടെ തലതൊട്ടപ്പന്‍മാര്‍ എന്നു വിശേഷിപ്പിക്കുന്ന കപൂര്‍ കുടുംബത്തിന്റെ എല്ലാ സവിശേഷതകളും ഉരുവംകൂടിയ വ്യക്തിയായിരുന്നു ശശികപൂര്‍ എന്നു വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തി ഒട്ടുമില്ലതന്നെ. അത്രമാത്രം താദാത്മ്യപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ അഭിനയവും ജീവിതവും സംസ്‌കാരവും.ഹിന്ദി സിനിമയുടെ വിവിധ മേഖലകളില്‍ തന്റെ കൈയൊപ്പു ചാര്‍ത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചുഎന്നതു മാത്രമല്ല അദ്ദേഹത്തിന്റെ പ്രത്യേകത. നടനാവുമ്പോള്‍ നടനായി ജീവിക്കുക, സംവിധായകനാവുമ്പോള്‍ പ്രതിഭാധനനാവുക, നിര്‍മ്മാതാവാകുമ്പോള്‍  അങ്ങേയറ്റം കണിശക്കാരനാവുക എന്നതായിരുന്നു രീതി.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മുമ്പില്‍ ആര്‍ക്കും ഒഴികഴിവുകള്‍ പറഞ്ഞ് രക്ഷപ്പെടാനാവുമായിരുന്നില്ല. സമഗ്രമായ ജീവിതവീക്ഷണത്തോടൊപ്പം അനുതാപമാര്‍ന്ന നിലപാടും കൈക്കൊണ്ടിരുന്നു എന്നതാണ് എടുത്തുപറയേണ്ട സംഗതി. 1961 ല്‍ ധര്‍മപുത്രയിലൂടെ നായകനായി അരങ്ങേറിയ ശശികപൂര്‍ ദീവാര്‍, കഭീകഭി, നമക്ഹലാല്‍, ജബ്ജബ് ഫൂല്‍ഖിലേ എന്നീ സിനികള്‍ സൂപ്പര്‍ഹിറ്റാക്കി. പന്ത്രണ്ട് ഹോളിവുഡ് സിനിമകളിലും അഭിനയിച്ചു.  ചലച്ചിത്ര മേഖലയിലെ സമര്‍പ്പണത്തിനുള്ള ആദരമെന്ന നിലയില്‍ പത്മഭൂഷണ്‍, ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.

ദൈവത്തിന്റെ സുന്ദര മനുഷ്യന്‍ എന്ന് ശ്യാം ബെനഗല്‍ ശശികപൂറിനെ വിശേഷിപ്പിക്കുമ്പോള്‍ അതില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായി മനസ്സിലാവുന്നു. ഒരു ചരിത്രം ഇവിടെ അവസാനിക്കുകയാണ്. ബാലനടനായി 1948 ല്‍ അദ്ദേഹം രംഗത്തുവന്നതു മുതല്‍ ചലച്ചിത്രമെന്നത് അടക്കാനാവാത്ത അഭിവാഞ്ഛയായി കൊണ്ടുനടന്നു. ഏറ്റവും നല്ല ബാലനടനായി 1948 ല്‍ ‘ആഗ്’ ലും 1951 ല്‍ ‘ആവാര’ യിലും തിളങ്ങി.

തിയേറ്റര്‍ പ്രസ്ഥാനത്തിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഇതോടൊപ്പം വേറിട്ടു നില്‍ക്കുന്നു. ഏതു രംഗത്തും അതിന്റെ തനിമ അതേപോലെ നിലനിര്‍ത്താനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ശശികപൂര്‍ കൈത്താങ്ങു നല്‍കിയിരുന്നത്. അതു മനസ്സില്‍വച്ചാവാം ശശികപൂറിന്റെ വിയോഗത്തില്‍ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഹൃദയത്തില്‍ തട്ടുന്ന അനുശോചനം നടത്തിയിരിക്കുന്നത്.ബോളിവുഡിന്റെ സൗന്ദര്യവും ചാരുതയുമാണ് നഷ്ടമായിരിക്കുന്നതെന്ന വികാരം ആ മേഖലയിലുള്ളവര്‍ സ്മരിക്കുമ്പോള്‍ ശശികപൂര്‍ എത്രമാത്രം അവര്‍ക്ക് പ്രിയങ്കരനായിരുന്നുവെന്ന് വിലയിരുത്താനാവും. അദ്ദേഹം ഒരു പാക്കേജായിരുന്നു എന്നാണ് ബോളിവുഡ് അഭിപ്രായപ്പെടുന്നത്.

ഹാസ്യവും ചിന്തയും നിഷ്‌കളങ്കതയും പ്രണയവും പക്വതയും തുടങ്ങി എന്തും മിന്നിമറയുന്ന ആ അഭിനയ ചാതുര്യം ബോളിവുഡ് ഏറെ ആസ്വദിച്ചതാണ്. 160 സിനികളില്‍ ആ കലാകാരന്‍ നിറഞ്ഞുനിന്നതിന്റെ  കാരണവും മറ്റൊന്നല്ല. ‘കാലാപത്ഥര്‍’ എന്ന സിനിയില്‍ അമിതാബും ശശികപൂറും ഫ്രെയ്‌മുകളില്‍ അഭിനയ പോരാട്ടം നടത്തുന്നതിന്റെ ഓര്‍മകള്‍ ഇന്നും ചലച്ചിത്ര പ്രേമികളില്‍ പച്ചപിടിച്ചുകിടക്കുന്നുണ്ടാവും. ആ കലാകാരന്റെ അനശ്വരസ്മരണകളില്‍ ചലച്ചിത്രലോകം എന്നും ഹരിതാഭമായി നില്‍ക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

India

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

Kerala

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

പുതിയ വാര്‍ത്തകള്‍

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രണ്ട് പേർ കൂടി പിടിയിൽ , ലാത്തൂരിലെ ഡോക്ടറെയും പൂനെയിലെ കോച്ചിംഗ് അധ്യാപകനെയും സിബിഐ കസ്റ്റഡിയിലെടുത്തു

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും, അടുത്ത ആഴ്‌ച്ച സത്യപ്രതിജ്ഞ: നിർണ്ണായക നീക്കങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.