Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വെള്ളിത്തിരയിലെ രാജകുമാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:45 am IST
in Vicharam

അഭ്രപാളിയിലെ പ്രണയരാജകുമാരന്‍ അരങ്ങൊഴിഞ്ഞു. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡിന്റെ നിറപ്പകിട്ടാര്‍ന്ന പ്രണയമുഖമായിരുന്നു ശശികപൂര്‍. വശ്യതയും ചാരുതയും ഒന്നുചേര്‍ന്ന ആ വ്യക്തിത്വം കപൂര്‍ കുടുംബത്തിന്റെ സ്വത്വമായ സ്‌നേഹത്തില്‍ കുതിര്‍ന്നതായിരുന്നു. അതുകൊണ്ടുതന്നെ ആരോടും അകലം പാലിക്കാത്ത രാജകുമാരനായി ശശികപൂര്‍ നിറഞ്ഞാടി. അതിന്റെ പൊലിമയില്‍ ബോളിവുഡിനുതന്നെ പ്രത്യേക മാനം കൈവരുകയും ചെയ്തു.

ഇന്ത്യന്‍ സിനിമയുടെ തലതൊട്ടപ്പന്‍മാര്‍ എന്നു വിശേഷിപ്പിക്കുന്ന കപൂര്‍ കുടുംബത്തിന്റെ എല്ലാ സവിശേഷതകളും ഉരുവംകൂടിയ വ്യക്തിയായിരുന്നു ശശികപൂര്‍ എന്നു വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തി ഒട്ടുമില്ലതന്നെ. അത്രമാത്രം താദാത്മ്യപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ അഭിനയവും ജീവിതവും സംസ്‌കാരവും.ഹിന്ദി സിനിമയുടെ വിവിധ മേഖലകളില്‍ തന്റെ കൈയൊപ്പു ചാര്‍ത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചുഎന്നതു മാത്രമല്ല അദ്ദേഹത്തിന്റെ പ്രത്യേകത. നടനാവുമ്പോള്‍ നടനായി ജീവിക്കുക, സംവിധായകനാവുമ്പോള്‍ പ്രതിഭാധനനാവുക, നിര്‍മ്മാതാവാകുമ്പോള്‍  അങ്ങേയറ്റം കണിശക്കാരനാവുക എന്നതായിരുന്നു രീതി.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മുമ്പില്‍ ആര്‍ക്കും ഒഴികഴിവുകള്‍ പറഞ്ഞ് രക്ഷപ്പെടാനാവുമായിരുന്നില്ല. സമഗ്രമായ ജീവിതവീക്ഷണത്തോടൊപ്പം അനുതാപമാര്‍ന്ന നിലപാടും കൈക്കൊണ്ടിരുന്നു എന്നതാണ് എടുത്തുപറയേണ്ട സംഗതി. 1961 ല്‍ ധര്‍മപുത്രയിലൂടെ നായകനായി അരങ്ങേറിയ ശശികപൂര്‍ ദീവാര്‍, കഭീകഭി, നമക്ഹലാല്‍, ജബ്ജബ് ഫൂല്‍ഖിലേ എന്നീ സിനികള്‍ സൂപ്പര്‍ഹിറ്റാക്കി. പന്ത്രണ്ട് ഹോളിവുഡ് സിനിമകളിലും അഭിനയിച്ചു.  ചലച്ചിത്ര മേഖലയിലെ സമര്‍പ്പണത്തിനുള്ള ആദരമെന്ന നിലയില്‍ പത്മഭൂഷണ്‍, ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.

ദൈവത്തിന്റെ സുന്ദര മനുഷ്യന്‍ എന്ന് ശ്യാം ബെനഗല്‍ ശശികപൂറിനെ വിശേഷിപ്പിക്കുമ്പോള്‍ അതില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായി മനസ്സിലാവുന്നു. ഒരു ചരിത്രം ഇവിടെ അവസാനിക്കുകയാണ്. ബാലനടനായി 1948 ല്‍ അദ്ദേഹം രംഗത്തുവന്നതു മുതല്‍ ചലച്ചിത്രമെന്നത് അടക്കാനാവാത്ത അഭിവാഞ്ഛയായി കൊണ്ടുനടന്നു. ഏറ്റവും നല്ല ബാലനടനായി 1948 ല്‍ ‘ആഗ്’ ലും 1951 ല്‍ ‘ആവാര’ യിലും തിളങ്ങി.

തിയേറ്റര്‍ പ്രസ്ഥാനത്തിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ഇതോടൊപ്പം വേറിട്ടു നില്‍ക്കുന്നു. ഏതു രംഗത്തും അതിന്റെ തനിമ അതേപോലെ നിലനിര്‍ത്താനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ശശികപൂര്‍ കൈത്താങ്ങു നല്‍കിയിരുന്നത്. അതു മനസ്സില്‍വച്ചാവാം ശശികപൂറിന്റെ വിയോഗത്തില്‍ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ഹൃദയത്തില്‍ തട്ടുന്ന അനുശോചനം നടത്തിയിരിക്കുന്നത്.ബോളിവുഡിന്റെ സൗന്ദര്യവും ചാരുതയുമാണ് നഷ്ടമായിരിക്കുന്നതെന്ന വികാരം ആ മേഖലയിലുള്ളവര്‍ സ്മരിക്കുമ്പോള്‍ ശശികപൂര്‍ എത്രമാത്രം അവര്‍ക്ക് പ്രിയങ്കരനായിരുന്നുവെന്ന് വിലയിരുത്താനാവും. അദ്ദേഹം ഒരു പാക്കേജായിരുന്നു എന്നാണ് ബോളിവുഡ് അഭിപ്രായപ്പെടുന്നത്.

ഹാസ്യവും ചിന്തയും നിഷ്‌കളങ്കതയും പ്രണയവും പക്വതയും തുടങ്ങി എന്തും മിന്നിമറയുന്ന ആ അഭിനയ ചാതുര്യം ബോളിവുഡ് ഏറെ ആസ്വദിച്ചതാണ്. 160 സിനികളില്‍ ആ കലാകാരന്‍ നിറഞ്ഞുനിന്നതിന്റെ  കാരണവും മറ്റൊന്നല്ല. ‘കാലാപത്ഥര്‍’ എന്ന സിനിയില്‍ അമിതാബും ശശികപൂറും ഫ്രെയ്‌മുകളില്‍ അഭിനയ പോരാട്ടം നടത്തുന്നതിന്റെ ഓര്‍മകള്‍ ഇന്നും ചലച്ചിത്ര പ്രേമികളില്‍ പച്ചപിടിച്ചുകിടക്കുന്നുണ്ടാവും. ആ കലാകാരന്റെ അനശ്വരസ്മരണകളില്‍ ചലച്ചിത്രലോകം എന്നും ഹരിതാഭമായി നില്‍ക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.