Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തീരത്ത് പ്രതിഷേധം ഇരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 01:51 am IST
inThiruvananthapuram

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് കരയ്‌ക്കെത്തിക്കാന്‍ വൈകുന്നതില്‍ തീരത്ത് പ്രതിഷേധം ഇരമ്പുന്നു. തീരപ്രദേശങ്ങളിലെല്ലാം ഉറ്റവരെ കാത്തുള്ള പ്രാര്‍ഥന മാത്രം. വിഴിഞ്ഞത്ത് നിന്നു കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ കാണാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയെയും കടകംപളളി സുരേന്ദ്രനെയും തീരവാസികള്‍ തടഞ്ഞു. വിഴിഞ്ഞം,

ഈഞ്ചയ്‌ക്കലില്‍ നടന്ന ഉപരോധം

പൂവ്വാര്‍, ഈഞ്ചയ്‌ക്കല്‍, ആള്‍സെയിന്‍സ് എന്നിവിടങ്ങളില്‍ റോഡ് ഉപരോധവും നടന്നു. ഇന്നലെ രാവിലെ 10 മണിയോടെ ചാക്ക-കോവളം ബൈപ്പാ സില്‍ ഈഞ്ചയ്‌ക്കലിലായിരുന്നു ഉപരോധം. വലിയതുറ, ചെറിയതുറ മേഖലയിലുളള തീരവാസികളാണ് ഉപരോധിച്ചത്. ബൈപ്പാസിലേക്ക് വാഹനങ്ങള്‍ എത്തിച്ചേരാന്‍ സാധ്യതയുളള മുട്ടത്തറ മുതലുളള എല്ലാ ഇടറോഡുകളും ഉപരോധക്കാര്‍ കമ്പി കെട്ടിയും കല്ലുകള്‍ അടുക്കി വച്ചും തടസ്സപ്പെടുത്തി.

ചാക്കയില്‍ നിന്ന് കഴക്കൂട്ടത്തേക്കുളള സമാന്തരറോഡ് കടന്ന് പോകുന്ന ആള്‍സെയിന്‍സ് കോളേജിന് സമീപം വെട്ടുകാട് നിവാസികളും ഉപരോധിച്ചു. ബീമാപളളി മുതല്‍ കൊച്ചുവേളി വരെ കാണാതായ മത്സ്യത്തൊഴിലാളികളെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് അധികൃതര്‍ വാര്‍ത്താമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ വലിയതുറ പളളിയില്‍ ഈ പ്രദേശത്തുളളവരെ കണ്ടെത്തിയെന്ന വിവരവും അന്വേഷണത്തില്‍ തെറ്റായിരുന്നുവെന്ന് ഉപരോധക്കാര്‍ പറഞ്ഞു.

അധികാരികളുമായി ചര്‍ച്ച

രാവിലെ 11 മണിയോടെ എഡിജിപി ബി. സന്ധ്യ, ഡിസിപി ജി. ജയദേവ് എന്നിവര്‍ ആള്‍സെയിന്‍സ് കോളേജിന് സമീപത്തെ ഉപരോധസ്ഥലത്തെത്തി. വെട്ടുകാട് വികാരിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രദേശത്തെ പത്ത് മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്താമെന്ന് പോലീസ് ഉറപ്പ് നല്‍കി. ഇതോടെ ഇവിടെ ഉപരോധം അവസാനിച്ചു.

എന്നാല്‍ ഈഞ്ചയ്‌ക്കലില്‍ തീരുമാനം ഡിസിപി അറിയിച്ചെങ്കിലും ഉപരോധക്കാര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. കളക്ടറാണ് തീരുമാനം അറിയിക്കേണ്ടതെന്ന് ഉപരോധക്കാര്‍ ഡിസിപിയെ അറിയിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളുടെ സ്‌പെഷ്യല്‍ ചുമതല വഹിക്കുന്ന നൂഹ്ബാവ ഈഞ്ചയ്‌ക്കലെത്തി വലിയതുറയിലെ രണ്ടുപേരെ ഐഎന്‍എസ് യമുന കപ്പല്‍ കണ്ടെത്തിയെന്ന് അറിയിച്ചതോടെ ഉപരോധം അവസാനിച്ചു. മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഊര്‍ജിതമാക്കുമെന്നും ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിനായി കണ്‍ട്രോള്‍ റൂം വലിയതുറയില്‍ പ്രവര്‍ത്തിക്കുമെന്നും വലിയതുറ വികാരി മെല്‍ക്കോണ്‍, ചെറിയതുറ വികാരി സൈറസ് എന്നിവരുമായി നടന്ന ചര്‍ച്ചയില്‍ ഡിസിപി ഉറപ്പ് നല്‍കി.

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു പൂവാറില്‍ മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്. പൂവാര്‍-നെയ്യാറ്റിന്‍കര റോഡ്, പൂവാര്‍-വിഴിഞ്ഞം റോഡ്, പൂവാര്‍-കളിയിക്കാവിള ബെപ്പാസ്സ് റോഡ് എന്നിവിടങ്ങളില്‍ പോകാനുള്ള വാഹനങ്ങളാണ് പ്രതിഷേധക്കാര്‍ വടം കെട്ടി തടഞ്ഞത്. ഒരു മണിക്കൂറോളം ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ് നല്‍കാത്തത് ഗുരുതര വീഴ്ചയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അഞ്ച് മണിയോടെ പള്ളി വികാരി ഉള്‍പ്പെടയുള്ളവര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.