Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലാകലോത്സവ പന്തല്‍ നിര്‍മാണം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 10:27 am IST
in Kollam

കൊല്ലം: നോക്കുകൂലി ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികള്‍ രംഗത്ത് എത്തിയതോടെ ജില്ലാ കലോത്സവത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലേക്ക്. ഡിസംബര്‍ അഞ്ചുമുതല്‍ പത്തുവരെ ജില്ലാ കലോത്സവം നടക്കുന്ന പ്രധാനവേദിയായ ക്രിസ്തുരാജ് സ്‌കൂളിലാണ് സംഭവം. ഇന്നലെ രാവിലെ 11ന് പന്തല്‍ നിര്‍മാണത്തിനുള്ള സാധനങ്ങളുമായി എത്തിയ ലോറി സ്‌കൂള്‍ വളപ്പില്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നിവരടക്കമുള്ള ചുമട്ടുതൊഴിലാളികള്‍ തടഞ്ഞിട്ടു. ലോറിയില്‍ നിന്നും കരാറുകാരന്റെ തൊഴിലാളികള്‍ മുളയും കഴയും കര്‍ട്ടനും അലങ്കാരങ്ങളും മറ്റും ഇറക്കുന്നത് ചുമട്ടുതൊഴിലാളികളായ യൂണിയന്‍കാര്‍ തടഞ്ഞു. ഏറെനേരം ഇത് തുടര്‍ന്നതോടെ ബഹളമായി. ഇതറിഞ്ഞ് സംഘാടകരായ അധ്യാപകരും പരിസരവാസികളും വിദ്യാര്‍ത്ഥികളും തടിച്ചുകൂടി.

കരാറുകാരനായ ഷിഹാബുദീനോട് ലോഡ് ഒന്നിന് 2500 രൂപ നിരക്കില്‍ നോക്കുകൂലി ആവശ്യപ്പെട്ട തൊഴിലാളികളോട് അദ്ദേഹം തന്റെ നിസഹായവസ്ഥ വെളിപ്പെടുത്തി. കുറഞ്ഞ നിരക്കിലാണ് താന്‍ പന്തല്‍ നിര്‍മാണ കരാര്‍ എടുത്തിരിക്കുന്നതെന്ന് കണക്കുകളോടെ വ്യക്തമാക്കിയെങ്കിലും ഇവിടെയിറക്കുന്ന 13 ലോഡിനും നോക്കുകൂലി ലഭിക്കണമെന്ന കടുംപിടിത്തമാണ് ചുമട്ടുകാരില്‍ നിന്നും ഉണ്ടായത്. ഇതോടെ കരാറുകാരന്‍ പണി നിര്‍ത്തിവയ്‌ക്കുകയാണെന്ന് സംഘാടകരോട് പറഞ്ഞു.

സംഘാടകരായ അധ്യാപകര്‍ തൊഴിലാളികളോട് സംസാരിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഏറ്റവും ഒടുവില്‍ പ്രശ്‌നപരിഹാരത്തിനായി സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ മേയര്‍ വി.രാജേന്ദ്രബാബുവിനെ ഫോണില്‍ ബന്ധപ്പെട്ടു. വിചിത്രമായ മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. തൊഴിലാളികള്‍ പട്ടിണിയിലാണെന്നും അവര്‍ക്ക് ആവശ്യമായ പണം നല്‍കികൊള്ളാനുമാണ് അദ്ദേഹം മറുപടി നല്‍കിയതെന്ന് അധ്യാപകര്‍ പറയുന്നു. ഒന്നര മണിക്കൂറോളം ലോഡിറക്കാനുള്ള അനുവാദത്തിനായി ചുമട്ടുകാരോട് സംഘാടകര്‍ കെഞ്ചിനോക്കി. ഒരാഴ്ച മാത്രമാണ് ഇനി കലോത്സവത്തിനുള്ളതെന്നും വലിയ ഫണ്ടുകളൊന്നും തങ്ങള്‍ക്ക് അനുവദിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞെങ്കിലും തൊഴിലാളികള്‍ അതൊന്നും കേട്ടില്ല.

ലോഡുനിറച്ച ലോറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തന്നെ കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലാ കളക്ടറുമായി ചര്‍ച്ച നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പറഞ്ഞു.

ക്രിസ്തുരാജ് സ്‌കൂള്‍, വിമലഹൃദയ സ്‌കൂള്‍, കര്‍ബല റാണി ട്രെയിനിങ് സ്‌കൂള്‍, വിമലാംബിക എല്‍പി സ്‌കൂള്‍ തുടങ്ങിയ വേദികളിലായി 8000 വിദ്യാര്‍ത്ഥികളാണ് ജില്ലാ കലോത്സവത്തില്‍ മത്സരിക്കുന്നത്. കുരുന്നുപ്രതിഭകളുടെ കലാമത്സരങ്ങളെ ബാധിക്കുന്ന രീതിയിലുള്ള തൊഴിലാളികളുടെ സമീപനത്തില്‍ കടുത്ത അമര്‍ഷമാണ് സംഘാടകസമിതിയില്‍ ഉള്ളത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കലോത്സവവേദിയില്‍ നോക്കൂകൂലി ആവശ്യപ്പെട്ട് ഒരു സംഭവം ഉണ്ടാകുന്നതെന്ന് മുതിര്‍ന്ന അധ്യാപകന്‍ പ്രതികരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പാറക്കല്‍ അബ്ദുള്ള, ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി

Kerala

പപ്പുജി മുതൽ ധ്രുവ് രാത്തി വരെ വന്നു അജയ്യനായി നരേന്ദ്രന്‍ ഇവിടെയുണ്ട് ; ഈ രാഷ്‌ട്രത്തിന്റെ കോട്ട കാക്കാന്‍ ഞങ്ങളുണ്ട്

Kerala

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

Kerala

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടും

പുതിയ വാര്‍ത്തകള്‍

ദൃശ്യം3 …ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്ന് ഹരീഷ് പേരടി, 24 മണിക്കൂറില്‍ 5.87 ലക്ഷം ബുക്കിങ്ങ് നേടി റെക്കോഡ്…

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

എബോള വൈറസ് വ്യാപനം; കൊച്ചിയിൽ സുരക്ഷാ നടപടികൾ ഊർജിതമാക്കി, നെടുമ്പാശേരിയിൽ പ്രത്യേക നിരീക്ഷണ സംവിധാനം

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍: കളക്ടറേറ്റില്‍ രാത്രി ചര്‍ച്ച, മുതലെടുക്കാന്‍ സി പി എം

ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എല്ലാവരെയും അനുവദിക്കണം; സ്പീക്കറെ അനുമോദിച്ച് രാജീവ് ചന്ദ്രശേഖർ

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.