ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഘടനാപരമായ മാറ്റങ്ങളുണ്ടാക്കിയ നോട്ട് അസാധുവാക്കല്‍ സമ്പദ് വ്യവസ്ഥ സുതാര്യമാക്കിയതായി കേന്ദ്രം വിലയിരുത്തി. കോടാനു കോടികളുടെ കള്ളപ്പണം കണക്കില്‍പെട്ട പണമായി മാറി. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചു. കള്ളപ്പണവും കള്ളനോട്ടും കുറഞ്ഞു. വന്‍തോതില്‍ പണമെത്തിയതോടെ ബാങ്കുകളുടെ കരുത്തും വര്‍ധിച്ചു. കേന്ദ്രം നോട്ട് അസാധുവാക്കലിനെ വിലയിരുത്തി.
നോട്ട് റദ്ദാക്കല്‍ ധാര്‍മ്മികവും സത്യസന്ധവും യുക്തിഭദ്രവുമായ തീരുമാനമായിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പ്രധാന നേട്ടങ്ങള്‍:
$നികുതി അടക്കാതെ നടന്ന ലക്ഷക്കണക്കിന് സമ്പന്നരെ നികുതി വലയിലേക്ക് എത്തിച്ചു.
$ഭീകരതയ്ക്കും നക്സലിസത്തിനും വലിയപ്രഹരം.
$ഡിജിറ്റല്‍ പണമിടപാട് 80 ശതമാനം വര്‍ധിച്ചു. ഇതോടെ ഇടപാടുകള്‍ സുതാര്യമായി.
$പാവങ്ങള്‍ക്ക് കൂടുതല്‍ വായ്പാ ലഭ്യത.
$നഗരസഭകള്‍ക്കും മറ്റും കൂടുതല്‍ സാമ്പത്തിക വരുമാനം.
$കള്ളനോട്ട് കുറഞ്ഞു. 2016 നവംബര്‍ എട്ട് മുതല്‍ ഈ വര്‍ഷം നവംബര്‍ ആറ് വരെ 16 കോടി രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം 51.3 കോടി രൂപയുടെയും 2015ല്‍ 44.2 കോടി രൂപയുടെയും കള്ളനോട്ടുകളാണ് പിടിച്ചത്.
$ബാങ്കുകളില്‍ മടങ്ങിയെത്തിയ 3.68 ലക്ഷം കോടി രൂപയെക്കുറിച്ച് അന്വേഷണം മുറുകി. ഇത് കള്ളപ്പണമാണെന്നാണ് സൂചന.
$പെട്ടെന്ന് കോടികള്‍ ഒഴുകിയെത്തിയ 23 ലക്ഷം അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍.
$17.73 ലക്ഷം പണമിടപാടുകളില്‍ പാന്‍ കാര്‍ഡ് നമ്പരും ഇടപാടുകാരന്റെ വിവരങ്ങളും തമ്മില്‍ യോജിപ്പില്ല.
$4.7 ലക്ഷം സാമ്പത്തിക ഇടപാടുകള്‍ ദുരൂഹം.
$മടങ്ങി വരാനുള്ളത് 16000 കോടി രൂപ
$സ്രോതസ് വെളിപ്പെടുത്താത്ത 29,213 കോടി കണ്ടെത്തി.
$ഒന്നര ലക്ഷം പേര് നിക്ഷേപിച്ചത് അഞ്ചു ലക്ഷം കോടി രൂപ.
$ഒരാളുടെ ശരാശരി നിക്ഷേപം 3.32 കോടി. ഇവരെപ്പറ്റി അന്വേഷണം.
$1833 കോടിയുടെ ബിനാമി സ്വത്ത്കണ്ടുകെട്ടി.
$വലിയ നോട്ടുകള്‍ വന്‍തോതില്‍ കുറഞ്ഞു. 2017 സപ്തംബര്‍ അവസാനത്തെ കണക്കു പ്രകാരം വലിയ നോട്ടുകള്‍ 12 ലക്ഷം കോടി രൂപയുടേതായിരുന്നുു. നോട്ടുറദ്ദാക്കല്‍ ഇല്ലായിരുന്നെങ്കില്‍ അത് 18 ലക്ഷം കോടിയായേനെ. അതായത് നോട്ടു റദ്ദാക്കലിലൂടെ ആറുലക്ഷം കോടി രൂപയുടെ കുറവ്.
$കശ്മീരിലെ കല്ലേറും ആക്രമണങ്ങളും നാലിലൊന്നായി കുറഞ്ഞു. നക്സല്‍ ആക്രമണത്തില്‍ 20% കുറവുണ്ടായി.
$2.44 ലക്ഷം കള്ളക്കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി.
$ഇതില്‍ പല കമ്പനികള്‍ക്കും നൂറിലധികം ബാങ്ക് അക്കൗണ്ടുകള്‍. ഒരു കമ്പനിക്ക് ഉണ്ടായിരുന്നത് 2134 അക്കൗണ്ടുകള്‍!
$നോട്ടു റദ്ദാക്കുമ്പോള്‍ ഒരു കമ്പനിയുടെ ആകെ ബാങ്കുശേഷിപ്പ് 63.60 ലക്ഷം രൂപ. റദ്ദാക്കലോടെ 18.23 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചു!! 18.68 കോടി പിന്‍വലിക്കുകയും ചെയ്തു!!
$35,000 കമ്പനികളുടെ 58000 അക്കൗണ്ടുകളില്‍ 17,000 കോടി നിക്ഷേപമുണ്ടായി, ഒരു കമ്പനിയുടെ ബാങ്ക് ശേഷിപ്പ് വട്ടപ്പൂജ്യം. അവര്‍ നിക്ഷേപിച്ച് പിന്‍വലിച്ചത് 2,484 കോടി രൂപ!!
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: