Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏകാന്തനായി ആ രാജകുമാരനും പോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 09:51 pm IST
in India

ന്യൂദല്‍ഹി: ഏകാന്തമായ ജീവിതം അവസാനിപ്പിച്ച് ആ രാജകുമാരനും വിടവാങ്ങി. എഴുപതുകളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മൂന്നംഗ രാജകുംബത്തിലെ അവസാനിക്കുന്ന കണ്ണിയായിരുന്ന, അലി റാസ രാജകുമാരനെയാണ് ന്യൂദല്‍ഹിയിലെ മല്‍ച്ചാ മഹല്‍ എന്നറിയപ്പെട്ടിരുന്ന കൊട്ടാരസദൃശമായ വീട്ടില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രധാന പേജില്‍ മുതല്‍ ഗോസിപ്പ് കോളങ്ങളില്‍ വരെ ഇടം നേടിയിരുന്ന ഒരു രാജ്ഞിയും രണ്ടു മക്കളും ഈ കൊട്ടാരത്തില്‍ തികച്ചും ഏകാന്തമായ ജീവിതമാണ് നയിച്ചിരുന്നത്.

1977ലായിരുന്നു ആ സംഭവം. അവധ് രാജവംശത്തിലെ അവസാന രാജാവായിരുന്ന നവാബ് വാജിദ് അലി ഷായുടെ അനന്തരാവകാശി എന്നവകാശപ്പെട്ട് ബീഗം വിലാത്ത് മഹല്‍ എന്ന സ്ത്രീ ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്നുള്ള മുറിയില്‍ ഇരിപ്പുറപ്പിച്ചു. ഒപ്പം മകന്‍ അലി റാസയും മകള്‍ സക്കീനയും, രാജകീയമെന്നു തോന്നുന്ന കുറേ വീട്ടുപകരണങ്ങളും കുറച്ചു ജോലിക്കാരും. 1856ല്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ നവാബിനെ പുറത്താക്കിയതിനു തനിക്കു നഷ്ടപരിഹാരം വേണമെന്നും താമസിക്കാന്‍ ഒരു കൊട്ടാരം നല്‍കണം എന്നുമായിരുന്നു ബീഗം വിലായത്തിന്റെ ആവശ്യം.

പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. ലക്‌നൗവില്‍ ഒരു വീട് ഏര്‍പ്പാടാക്കി എന്നു കാണിച്ച് ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി രാജന്‍ കശ്യപ് ബീഗത്തിനു കത്തു നല്‍കി. എന്നാല്‍ ഇത് അവര്‍ നിരസിച്ചു. തനിക്കു കൊട്ടാരമാണ് വേണ്ടതെന്ന് ശഠിച്ചു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നു ഭീഷണിപ്പെടുത്തി.

ആ ഭീഷണിക്കു സര്‍ക്കാര്‍ വഴങ്ങിയില്ല. പിന്നെയും ഏറെക്കാലം റെയില്‍വെ സ്റ്റേഷന്റെ മുറിയില്‍ത്തന്നെ താമസിച്ചു. ഡല്‍ഹിയില്‍ വിശാലമായ ഫ്‌ളാറ്റ്അ നുവദിക്കാമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ബീഗം നിരസിച്ചു. പതിനാലാം നൂറ്റാണ്ടിലെ ഒരു കൊട്ടാരം തന്നെ തനിക്കു വേണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചു നിന്നു. ഒടുവില്‍ 1985ല്‍ ഡല്‍ഹിയിലെ മല്‍ച്ചാ മാര്‍ഗിലുള്ള കൊട്ടാരം അനുവദിച്ചു. ഫിറോസ് ഷാ തുഗ്ലക് പണികഴിപ്പിച്ചതെന്നു കരുതുന്ന ആ കൊട്ടാരം തകര്‍ച്ചയെ നേരിട്ടു തുടങ്ങിയ കാലമായിരുന്നു അത്.

വിലായത്തും മക്കളായ അലി റാസയും സക്കീനയും മല്‍ച്ച് മഹല്‍ എന്നറിയപ്പെട്ടിരുന്ന കൊട്ടാരത്തിലേക്കു മാറി. മൂന്നു നാലു പട്ടികളും ജോലിക്കാരും, അവരുമായി മാത്രമേ ഈ മൂന്നുപേര്‍ക്കും ബന്ധമുണ്ടായിരുന്നുള്ളൂ. അടുത്ത വീട്ടുകാരുമായി ബന്ധമില്ല, ബന്ധുക്കളായി ആരും വരാറില്ല. പട്ടികളെ എപ്പോഴും അഴിച്ചുവിട്ടിരുന്നതു കൊണ്ട് ആരും ആ വഴിക്കു പോയതുമില്ല.

വൈദ്യുതിയില്ല, വെള്ളമില്ല തുടങ്ങി ഇടയ്‌ക്കിടെ പരാതികളുമായി സര്‍ക്കാര്‍ ഓഫീസുകളെ സമീപിക്കാറുള്ളതുമാത്രമായിരുന്നു അവരുടെ പുറംലോക ബന്ധം. എന്നാല്‍ ഇവരെക്കുറിച്ച് അന്നും പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വിലായത്തിന്റേയും രണ്ടു മക്കളുടേയും ജീവിതത്തിലെ ദുരൂഹതകള്‍ക്ക് വായനക്കാരുണ്ടായിരുന്നു.

ജീവിതത്തില്‍ പലപ്പോഴും ആത്മഹത്യ പ്രവണത കാട്ടിയിരുന്ന വിലായത്ത് 1993 സപ്തംബര്‍ പത്തിന് അത് യാഥാര്‍ഥ്യമാക്കി. നാലു വര്‍ഷത്തിനു ശേഷം സക്കീനയും ഈ ലോകത്തു നിന്നു വിടപറഞ്ഞു. പിന്നീട് തീര്‍ത്തും ഒറ്റപ്പെട്ട അലി റാസയെ അധികമാരും പുറത്തു കണ്ടിട്ടില്ല. അപ്പോഴേക്ക് ജോലിക്കാരും ആ കുടുംബത്തെ വിട്ടുപോയിരുന്നു.

ബ്രിട്ടനില്‍ നിന്ന് സാഹിര്‍ ഷാഹിദ് എന്നയാള്‍ അയച്ചിരുന്ന പണമാണ് റാസയുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയിരുന്നത് എന്നാണ് കരുതുന്നത്. ഒരിക്കല്‍ കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടന്ന ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് 2,468 രൂപയുടെ മണിയോര്‍ഡര്‍ രസീത് ലഭിച്ചിരുന്നു.

വഖഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇന്ത്യാഗേറ്റിനടുത്തുള്ള ശ്മശാനത്തില്‍ റാസയുടെ മൃതദേഹം സംസ്‌കരിച്ചു.

അത്താഴത്തിനുള്ള ഭക്ഷണം മേശയില്‍ എടുത്തു വെച്ചതിനു ശേഷമായിരുന്നു റാസയുടെ അന്ത്യം. തീന്‍മേശയില്‍ പാത്രങ്ങള്‍ അടുക്കിവെച്ചിരുന്നതൊഴിച്ചാല്‍ ആ വീട്ടില്‍ മറ്റെല്ലാം അലങ്കോലമായിരുന്നു. ചുവപ്പു നിറമുള്ള ലാന്‍ഡ് ഫോണ്‍ എറിഞ്ഞുടച്ച നിലയില്‍ കണ്ടെത്തി. പട്ടികളെ കെട്ടിയിരുന്ന കൂട് ഒഴിഞ്ഞു കിടക്കുന്നു. ആ വലിയ കൊട്ടാരത്തില്‍ അലി റാസ മാത്രമായിരുന്നു അവസാനകാലത്ത്. ഒരര്‍ഥത്തില്‍ ഏകാന്തതയുടെ രാജകുമാരനായാണ് റാസ വിടപറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍
Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

പുതിയ വാര്‍ത്തകള്‍

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.