Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോടിനെ ഭാഗ്യലൊക്കേഷനാക്കിയ കോഴിക്കോട്ടുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 11:07 am IST
inKozhikode

ഐ.വി. ശശി സംവിധാനം ചെയ്ത വാര്‍ത്ത സിനിമയുടെ പരസ്യം കോഴിക്കോട്
നഗരത്തിലെ സി.എച്ച്. മേല്‍പ്പാലത്തില്‍ ഇന്നും മായാതെ

കോഴിക്കോട്: കോഴിക്കോടന്‍ ജീവിതം മലയാള സിനിമയിലൂടെ അവതരിപ്പിച്ചതും കോഴിക്കോടിനെ ഭാഗ്യലൊക്കേഷനാക്കി മാറ്റിയതും ഐ.വി. ശശിയെന്ന വെസ്റ്റ്ഹില്‍ ഇരിപ്പംവീട്ടില്‍ ശശിധരനാണ്.

അങ്ങാടി, ഈനാട്, വാര്‍ത്ത, അങ്ങാടിക്കപ്പുറത്ത് എന്നീ ഐ.വി. ശശി സിനിമകളിലെല്ലാം നിറഞ്ഞു നിന്നത് കോഴിക്കോടായിരുന്നു.

ആള്‍ക്കൂട്ടത്തിന്റെ സംവിധായകനെന്ന സവിശേഷതയും അദ്ദേഹത്തിനുണ്ടായിരുന്നു. എത്ര ആള്‍ക്കൂട്ടമുണ്ടെങ്കിലും അവിടെ നിന്ന് ഷൂട്ട് ചെയ്യുന്നത് അദ്ദേഹത്തിന് ഒരു ക്രെയ്‌സ് ആയിരുന്നുവെന്ന് അടുപ്പമുള്ളവര്‍ ഓര്‍ക്കുന്നു.

ജയനെ സൂപ്പര്‍ താരമാക്കിയത് ഐ.വി. ശശി ചിത്രങ്ങളായ അങ്ങാടിയും മീനും കരിമ്പനയുമായിരുന്നു. സുകുമാരനും സോമനും വിന്‍സെന്റും രാഘവനും ഐ.വി. ശശിക്കൊപ്പം നടന്നവരാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തരംഗം മലയാള ചലച്ചിത്രലോകം കീഴടക്കിയപ്പോഴും ഐ.വി. ശശിയെന്ന പേര് നിര്‍ണ്ണായകമായി.

സി.സി. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ ഫോര്‍മാനായിരുന്ന ചന്തുവിന്റെയും കൗസ ല്യയുടെയും മകനായാണ് ജനനം. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്‌കൂളിലായിരുന്നു ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠനം.

യൂണിവേഴ്‌സല്‍ ആര്‍ട്‌സി ല്‍ നിന്നും ചിത്ര രചനയിലും നാഷണല്‍ സ്റ്റുഡിയോയില്‍ നിന്ന് ഫോ ട്ടോഗ്രാഫിയിലും പരിശീലനം നേടി. സംഗീതവും അഭ്യസിച്ചിരുന്നു. അച്ഛന്‍ ചന്തുവിന്റെ പ്രോത്സാഹനമാണ് ഐ.വി. ശശിയെ കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. ചിത്രകലയിലും സംഗീതത്തിലും താല്‍ പര്യമുണ്ടായിരുന്ന അച്ഛന്‍ പലപ്പോഴും ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

നാഷണല്‍ സ്റ്റുഡിയോയില്‍ ഫോട്ടാഗ്രഫി പഠിക്കുമ്പോഴാണ് ചലച്ചിത്ര മേഖലയിലേക്ക് ചുവടുമാറുന്നത്. നടന്‍ നെല്ലിക്കോട് ഭാസ്‌ക രനാണ് ഇതിന് കാരണമായത്. ഫോട്ടോഗ്രാഫി പഠിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് അദ്ദേഹമായിരുന്നു.

നെല്ലിക്കോട് ഭാസ്‌കര നൊപ്പം സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാനെത്തിയ നടന്‍ സത്യനാണ് മദ്രാസിലെത്തി ചലച്ചിത്ര മേഖലയിലേക്ക് കടക്കാന്‍ ഐ.വി. ശശിയോട് നിര്‍ദ്ദേശിച്ചത്. വിന്‍സന്റ് മാസ്റ്റര്‍ നല്‍കിയ കത്തുമായി മദ്രാസില്‍ കലാസംവിധായകന്‍ എസ്. കൊന്നനാട്ടിനെ ചെന്നു കണ്ടു.

മദ്രാസിലെത്തിയ ഐ.വി. ശശിയോട് ചിത്രം വരയ്‌ക്കാന്‍ കൊന്നനാട്ട് ആവശ്യപ്പെട്ടു. ഇത് നന്നായി തോ ന്നിയ കൊന്നനാട്ട് ശശിയെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി നിയമിച്ചു. തുടര്‍ന്ന് അദ്ദേഹം വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി.

മദ്രാസിലെത്തിയ ആദ്യ നാളുകളില്‍ ചെലവിനുള്ള പണംപോലും വീട്ടില്‍ നിന്നും അയച്ചു കൊടുക്കുകയായിരുന്നുവെന്ന് സഹോദരന്‍ ഐ.വി. ശശാങ്കന്‍ ഓര്‍ക്കുന്നു.

ചില മാസികകളില്‍ ചിത്രം വരച്ചും പണം കണ്ടെത്തി. ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ അമ്മ കൗസല്യ പലപ്പോഴും ശശിയെ തിരിച്ചു വിളിച്ചു.

എന്നാല്‍ തിരിച്ചു വരാതെ തന്റെ കര്‍മ്മരംഗത്ത് ഉറച്ചുനില്‍ക്കാനാണ് ശശി തീരുമാനിച്ചത്. തുടര്‍ന്ന് ശശിയുടെ ജൈത്രയാണ് കാണാനായതെന്നും ശശാങ്കന്‍ പറയുന്നു. ഐ.വി. സതീഷ്ബാബു, ശൈലജ എന്നിവരാണ് ഐ.വി. ശശിയുടെ മറ്റുസഹോദരങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

India

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

Kerala

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.