Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇ.പി.ജയരാജന്റെ നിയമന വിവാദക്കേസ് അവസാനിപ്പിക്കാനുളള തീരുമാനം : പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഭാഗീയതയ്‌ക്ക് വഴിവെക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 10:52 pm IST
in Kannur

കണ്ണൂര്‍: മന്ത്രിയായിരിക്കെ സിപിഎം നേതാവ് ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന നിയമന വിവാദവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാനുളള തീരുമാനം സംസ്ഥാനത്ത് നടന്നുവരുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയാവും. സിപിഎമ്മിലെ കണ്ണൂര്‍ ലോബിയിലെ പ്രമുഖ നേതാവായതു കൊണ്ടുതന്നെ വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

കാരണം ജയരാജന്‍ നിയമന വിവാദത്തില്‍പ്പെട്ട ഘട്ടംതൊട്ട് ജില്ലയിലെ പ്രബലവിഭാഗം ജയരാജനെതിരെ ശക്തമായി നിലയുറപ്പിക്കുകയും അവസാനം നിയമനവിവാദത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നപ്പോള്‍പ്പോലും ജില്ലാ നേതൃത്വമോ കണ്ണൂരില്‍ നിന്നുളള മറ്റ് നേതാക്കളോ ജയരാജനെ രക്ഷിക്കാനോ അനുകൂലിക്കാനോ രംഗത്തു വന്നിരുന്നില്ല. മറിച്ച് ജയരാജന്‍ രാജിവെക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു ജില്ലാസെക്രട്ടറി പി.ജയരാജനുള്‍പ്പെടെയുളളവര്‍. എന്നാല്‍ ഇ.പി.ജയരാജനു പിന്നില്‍ നാമമാത്രമായ ചില ജില്ലാ നേതാക്കളും ചില മേഖലകളിലെ ബ്രാഞ്ച്-ലോക്കല്‍ ഏരിയാ കമ്മറ്റിയംഗങ്ങളും വളരെ രഹസ്യമായി പിന്തുണ നല്‍കിയിരുന്നു. കൂടാതെ ജയരാജനെ സമ്മര്‍ദ്ദത്തിലാക്കി രാജിവെപ്പിച്ചതിലും പാര്‍ട്ടിയില്‍ പലര്‍ക്കും അതൃപ്തിയും ഉണ്ടായിരുന്നു. കേന്ദ്രകമ്മിറ്റി ചേര്‍ന്ന ദിവസമാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കുറ്റക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതെന്നും ഇതിന് പിന്നില്‍ ഒരു ഗൂഢാലോചനയല്ലാതെ മറ്റെന്താണെന്നും ഇന്നലെ ജയരാജന്‍ നടത്തിയ അഭിപ്രായ പ്രകടനവും പാര്‍ട്ടിക്കുളളിലെ ചിലരെ ലക്ഷ്യംവെച്ചാണെന്ന് വ്യക്തമാണ്. ഇതും വ്യക്തമാക്കുന്നത് ജയരാജനെതിരായ വിവാദവും തുടര്‍നടപടികളും സമ്മേളനങ്ങളില്‍ സജീവചര്‍ച്ചയാകുമെന്നതിലേക്കാണ്. സംസ്ഥാനഭരണവും ആഭ്യന്തരവകുപ്പും കൈയിലുണ്ടായിരുന്നിട്ടും തന്റെ പേരില്‍ വിജിലന്‍സ് കേസെടുക്കുന്ന ഘട്ടത്തില്‍പ്പോലും പാര്‍ട്ടിയിലെ നേതാക്കളും പാര്‍ട്ടി പത്രം പോലും കൂടെ നിന്നില്ലെന്ന് ജയരാജന്‍ ആദ്യഘട്ടത്തില്‍ത്തന്നെ തന്നോടടുപ്പമുളളവരോട് രഹസ്യമായി അഭിപ്രായപ്പെട്ടിരുന്നു.

സിപിഎമ്മിന്റെ മൊറാഴ ലോക്കല്‍ കമ്മറ്റിയായിരുന്നു ആദ്യമായി ജയരാജനെതിരെ പാര്‍ട്ടിയില്‍ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. ഒറ്റക്കെട്ടായി ജയരാജന്റെ നടപടികളെ അന്ന് കമ്മറ്റി എതിര്‍ക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ജയരാജനെതിരെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയെന്നും കേസന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്നുമുളള വാര്‍ത്തകള്‍ നിരവധി ചോദ്യങ്ങളാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയര്‍ത്തുക. സംസഥാന ഭരണസ്വാധീനമുപയോഗിച്ചാണ് കേസന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതെങ്കിലും തെളിവില്ലെങ്കില്‍ മുഖ്യമന്ത്രിയും അഖിലേന്ത്യാ നേതാക്കളും ഉള്‍പ്പെടെയെന്തിന് ജയരാജനതിരെ നടപടിയ്‌ക്ക് തുനിഞ്ഞുവെന്ന ചോദ്യം ഒരുവിഭാഗം ഉയര്‍ത്തും. മറുവിഭാഗമാകട്ടെ കണ്ണൂര്‍ എംപിയും പാര്‍ട്ടിയുടെ മറ്റൊരു നേതാവുമായി പി.കെ.ശ്രീമതി ഉള്‍പ്പെടെയുളളവര്‍ക്ക് ബന്ധമുളള നിയമന വിവാദത്തില്‍ നിന്നും ജയരാജനെ രക്ഷപ്പെടുത്താനാണ് വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നും കുറ്റാരോപിതനായ ജയരാജനെ രണ്ടാമതും മന്ത്രിസ്ഥാനത്തെത്തിക്കാനുളള നീക്കമാണ് നീക്കത്തിനു പിന്നിലെന്നുമുളള ആരോപണവും ഉയര്‍ത്തും. തോമ സ്ചാണ്ടിയെ നിരവധി ആരോപണങ്ങളുടെ പേരില്‍ അടുത്ത ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കാന്‍ സാധ്യതയുണ്ടെന്നും ഈ ഒഴിവില്‍ ജയരാജനെ തിരുകികയറ്റാനുളള തിരക്കിട്ട നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സൂചന. ജയരാജനെതിരായ കേസന്വേഷണം അവസാനിപ്പിക്കുന്നത് മാത്രമല്ല പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ 250 ഏക്കറോളം നെല്‍വയല്‍ നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതിനെതിരെ പാര്‍ട്ടി ജില്ലാ ഘടകത്തിന്റെ നിലപാടുകളെ തളളി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാരസമരം ഉള്‍പ്പെടെ തളിപ്പറമ്പ് പാപ്പിനിശ്ശേരി മേഖലകളിലെ പാര്‍ട്ടി സമ്മേളനങ്ങളില്‍ വിഭാഗീയതക്ക് വഴിതുറന്നിട്ടുണ്ട്.

അധികാരത്തിലെത്തി നാലാമത്തെ മാസമാണ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കി വ്യവസായ മന്ത്രിയായിരുന്ന ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമനവിവാദം ഉയര്‍ന്നു വന്നത്. സംഭവം സംസ്ഥാന രാഷ്‌ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കെഎസ്‌ഐഇഎല്ലില്‍ എംഡിയായി പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ.സുധീറിനെ നിയമിച്ചതടക്കമുളള നിയമനങ്ങളായിരുന്നു വിവാദമായത്. അതേസമയം വിജിലന്‍സ് കേസന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ജൂണ്‍ 10ന് ഹൈക്കോടതി കേസ് പരിഗണിക്കും.

നേരത്തെ, കേസില്‍ അഴിമതി നിരോധനനിയമം നിലനില്‍ക്കില്ലെന്നും പ്രതികളാരും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും നിയമനം ലഭിച്ചിട്ടും സ്ഥാനമേല്‍ക്കാത്തതിനാല്‍ രണ്ടാംപ്രതി പി.കെ.സുധീറും നേട്ടമുണ്ടാക്കിയില്ലെന്നുമാണ് അന്വേഷണം അവസാനിപ്പിക്കാനുളള ന്യാമായി വിജിലന്‍സ് ചൂണ്ടിക്കാട്ടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

Kerala

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

പുതിയ വാര്‍ത്തകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.