Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കലക്ടറേറ്റില്‍ മോഷണം: ജനങ്ങള്‍ ആശങ്കയില്‍: അന്വേഷണത്തിന് പ്രത്യേക സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 10:51 pm IST
in Kannur

കണ്ണൂര്‍: അതീവ സുരക്ഷാ സംവിധാനമുള്ള കലക്ടറേറ്റില്‍ മോഷണം നടന്ന സംഭവത്തില്‍ ജനങ്ങള്‍ ആശങ്കയില്‍. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതര സംസ്ഥാന മോഷ്ടാക്കളെയും അടുത്തകാലത്തായി ജയിലില്‍ നിന്നിറങ്ങിയവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കണ്ണൂര്‍ ഡിവൈഎസ്പിയുടെയും സിഐയുടെയും മേല്‍നോട്ടത്തിലാണ് അന്വേഷണം. കലക്ടറേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നിന്നും 1500 രൂപയും കലക്ടറേറ്റ് കാന്റീനില്‍ നിന്നും 20,000 രൂപയുമാണ് മോഷണം പോയത്. കൂടാതെ ഗ്രാമവികസന വകുപ്പിന് കീഴിലുള്ള അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണറുടെ കാര്യലയത്തിലെ ഫയലുകളും മറ്റ് ഉപകരണങ്ങളും വാരിവലിച്ചിടുകയും ദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസിന്റെ കമ്പ്യൂട്ടര്‍ റൂമിന്റെ പൂട്ട് തകര്‍ക്കുകയും ചെയ്ത മോഷ്ടാവ് ആര്‍ടിഒ ഓഫീസിന് സമീപത്തെ മില്‍മ ബൂത്തില്‍ നിന്നും 100 രൂപയും കവര്‍ന്നിരുന്നു.

കലക്ടറേറ്റില്‍ നടന്ന മോഷണം ജില്ലാ ഭരണകൂടത്തെയും പോലീസിനെയും അതോടൊപ്പം ജനങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. സുരക്ഷിത മേഖലയായി കണക്കാക്കുന്ന കലക്ടറേറ്റില്‍ ആര്‍ക്കും ഏതു സമയത്തും കടന്നുചെല്ലാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പാലക്കാട് കലക്ടറേറ്റില്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ കലക്ടറേറ്റുകള്‍ക്കും പോലീസ് സുരക്ഷ ഉറപ്പുവരുത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയതോടെ കുറച്ചുമാസം കണ്ണൂര്‍ കലക്ടറേറ്റിലും സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും പിന്നീട് ഇതെല്ലാം നിലക്കുകയായിരുന്നു. ഇപ്പോള്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് കലക്ടറേറ്റിന്റെ കാവലാള്‍. സന്ധ്യയാകുന്നതോടെ കലക്ടറേറ്റ് കോമ്പൗണ്ട് ഇരുട്ടിലാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. തെരുവുവിളക്കിന്റെ അരണ്ട വെളിച്ചം മാത്രമാണ് കലക്ടറേറ്റ് പരിസരത്ത് ലഭിക്കുക. ചുറ്റുമതിലുണ്ടെങ്കിലും ഗേറ്റ് പലപ്പോഴും പൂട്ടാറില്ല. രാത്രിയായാല്‍ കടുത്ത ഇരുട്ട് നിറയുന്നതിനാല്‍ ഈ പ്രദേശങ്ങള്‍ സാമുഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ട് നാളുകളേറെയായി. ജില്ലാ ഭരണകൂടത്തിന്റെ മൂക്കിന് തുമ്പില്‍ ജില്ലാ പോലീസ് അധികാരിയുടെ ആസ്ഥാനത്തിന് വിളിപ്പാടകലെയാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. നാട്ടിലെ പെട്ടിക്കടയില്‍ പോലും സിസിടിവി സ്ഥാപിക്കുന്ന ഇക്കാലത്ത് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കലക്ടറേറ്റ് വളപ്പില്‍ പ്രവര്‍ത്തനസജ്ജമായ ഒരു ക്യാമറ പോലും സ്ഥാപിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒമ്പത് സ്ഥലങ്ങളിലായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രവര്‍ത്തനസജ്ജമല്ല. നിലവിലുള്ള ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും അഞ്ച് സ്ഥലങ്ങളില്‍ക്കൂടി ക്യാമറകള്‍ സ്ഥാപിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 11 ന് ജില്ലാ ഭരണകൂടം റവന്യൂ വകുപ്പിന് അപേക്ഷ നല്‍കിരുന്നുവെങ്കിലും ഇന്നുവരെ അനുവാദം നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ കലക്ടറേറ്റ് പരിസരം രാത്രി സാമൂഹ്യദ്രോഹികളുടെ വിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇനിയെങ്കിലും അധികൃതരുടെ കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.