Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നിലംപതിക്കാറായ പമ്പ്ഹൗസില്‍ മരണ ഭയത്തോടെ ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2017, 07:22 pm IST
inPathanamthitta

പത്തനംതിട്ട: ഏതുസമയവും നിലം പതിക്കാവുന്ന പമ്പ്ഹൗസില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത് മരണ ഭയത്തോടെ. വാട്ടര്‍ അതോറിട്ടിയുടെ കോന്നി മാരൂര്‍പാലം കൊട്ടാരത്തില്‍ കടവ് പമ്പ് ഹൗസിലെ ജീവനക്കാര്‍ക്കാണ് ഈ ഗതികേട്.

പതിറ്റാണ്ടിലേറെയായി അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലാത്ത കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് ഇളകി വീണ് ചോര്‍ച്ച തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല. ഇവിടെയാണ് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോറുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

മഴവെള്ളം വീണ് മോട്ടോറുകള്‍ കേടാകുന്നതും പതിവാണ്. 1980 ലാണ് പമ്പ് ഹൗസ് നിര്‍മിച്ചത്. കോന്നി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തുകളില്‍ കുടിവെള്ളം ലഭ്യമാക്കാനാണ് പദ്ധതി ആരംഭിച്ചത്. അന്ന് മോട്ടോറുകള്‍ സ്ഥാപിച്ചതും രണ്ട് പഞ്ചായത്തുകളും ചേര്‍ന്നാണ്.

അക്കാലത്തെ ഉപയോഗത്തിനനുസരിച്ചുള്ള വാട്ടര്‍ ടാങ്കും മൂന്ന് മോട്ടോറുകളുമാണ് സ്ഥാപിച്ചതെങ്കിലും പിന്നീടത് അപര്യാപ്തമായി. വീടുകളുടെ എണ്ണം വര്‍ദ്ധിച്ചതും, ഉപഭോഗം കൂടിയതും കാരണം ജലവിതരണം ഷിഫ്റ്റുകളാക്കി.

തുടക്കത്തില്‍ ഒരേ സമയം മൂന്ന് ഷിഫ്റ്റുകളിലായി മൂന്ന് മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നങ്കിലും ഇപ്പോള്‍ 40 എച്ച്പിയുടെ ഒരു മോട്ടോര്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മോട്ടോറുകള്‍ നനയാതെ സംരക്ഷിക്കാന്‍ മേല്‍ക്കൂരയുടെ അടിയില്‍ ചെറിയ ടാര്‍പ്പോളിന്‍ കെട്ടിയിട്ടുണ്ടെങ്കിലും ഇതും കവിഞ്ഞ് മഴവെള്ളം മോട്ടോറുകള്‍ക്ക് മേല്‍ പതിക്കും.

നിലവില്‍ രണ്ട് മോട്ടോറുകള്‍ തകരാറിലാണ്. ശേഷി കൂടിയ പുതിയ മോട്ടോറുകള്‍ സ്ഥാപിക്കുകയും, ടാങ്കിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ മാത്രമേ നിലവില്‍ ശുദ്ധജല വിതരണം ഒരു പരിധിവരെയെങ്കിലും കാര്യക്ഷമമാക്കാന്‍ കഴിയൂ.

കോന്നി ഗ്രാമപഞ്ചായത്തിലെ പത്തുമുതല്‍ പതിനെട്ടു വരെയുള്ള വാര്‍ഡുകളിലും, അരുവാപ്പുലം പഞ്ചായത്തിലെ ഭൂരിഭാഗം വാര്‍ഡുകളിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്നത് ഇവിടെ നിന്നുമാണ്.

കാലപ്പഴക്കത്താല്‍ മുമ്പ് സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനുകള്‍ ഇടയ്‌ക്കിടെ പൊട്ടിപ്പോകുന്നതും ജലവിതരണത്തെ ദോഷകരമായി ബാധിക്കുന്നു.

കോന്നി മിനി സിവില്‍ സ്റ്റേഷന്‍, താലൂക്ക് ആശുപത്രി, ഫയര്‍‌സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വെള്ളം എത്തിക്കുന്നത് ഇവിടെ നിന്നുമാണ്.

നവീകരണം നടത്താത്തതും, പമ്പ് ഹൗസിന്റെ ശേഷി വര്‍ദ്ധിപ്പിക്കാത്തതും ഇവിടെ നിന്നുള്ള ജലം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളെയും ദുരിതത്തിലാക്കുന്നു. മഴ പെയ്താല്‍ ജീവനക്കാര്‍ രാത്രി കാലങ്ങളില്‍ പോലും ജീവഭയത്താല്‍ പുറത്തിറങ്ങി നില്‍ക്കുകയാണ് പതിവ്.

പമ്പ് ഹൗസ് പൊളിച്ചുമാറ്റി പുതിയത് നിര്‍മ്മിച്ച് ശേഷി കൂടിയ മോട്ടോറുകള്‍ സ്ഥാപിക്കുകയും ടാങ്കിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്ത് ശുദ്ധജല വിതരണം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

Entertainment

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം
Kerala

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.