Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുലീന സാഹിത്യത്തിന്റെ വിവേകസ്വരൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 08:11 pm IST
in Samskriti

പ്രൊഫ. എസ്. ഗുപ്തന്‍നായര്‍

‘വിവേകാനന്ദസൂക്തങ്ങള്‍’ എനിക്കൊരുപാട് സുഹൃത്തുക്കളെ തന്നു. വിലപ്പെട്ട കുറെ സ്മരണകളും (മനസാസ്മരാമി 173)

വിവേകാനന്ദ സാഹിത്യസര്‍വ്വസ്വത്തില്‍നിന്നും തെരഞ്ഞെടുത്ത ഉദ്ധരണികള്‍ ”വിവേകാനന്ദ സൂക്തങ്ങള്‍” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൊച്ചു പുസ്തകത്തിന്റെ അവതാരികയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ”ഇംഗ്ലീഷ് മൂലത്തിലെന്നപോലെ ഉജ്ജ്വല ഭാഷയില്‍ത്തന്നെ, മലയാളത്തിലേക്ക് ഈ സൂക്തങ്ങളെ പരിഭാഷപ്പെടുത്തിത്തന്നെ പ്രൊഫ. ഗുപ്തന്‍നായരോട് അകമഴിഞ്ഞ കൃതജ്ഞത സസന്തോഷം രേഖപ്പെടുത്തട്ടെ” വിവേകാനന്ദ സൂക്തങ്ങളുടെ ലക്ഷക്കണക്കിന് കോപ്പികള്‍ ചിലവഴിക്കപ്പെട്ടു എന്നതില്‍ നിന്നുതന്നെ ഈ കൊച്ചു പുസ്തകത്തിന് ലഭിച്ച അംഗീകാരം മനസ്സിലാക്കാവുന്നതേയുള്ളൂ.

വിവേകാനന്ദവാണികള്‍ വിതറിയ അഗ്നി ഏറ്റുവാങ്ങിയ ആത്മാക്കളില്‍ വീര്യവും അഭയവും ആളിക്കത്തും. ആ കരുത്തിന്റെ കുറേ കനല്‍പ്പൊരികളാണ് വിവേകാനന്ദ സുക്തങ്ങളായി സമാഹരിച്ചിട്ടുള്ളത്. മഹാഭാരതംപോലെ വിശാലമായ വിവേകാനന്ദസാഹിത്യത്തിലേക്ക് സാധാരണക്കാരന് കടക്കുവാനുള്ള പ്രവേശന കവാടമാണ് വിവേകാനന്ദ സൂക്തങ്ങള്‍. വിവേകാനന്ദസാഹിത്യത്തിന്റെ സര്‍വാതിശായിയായ മഹിമയെക്കുറിച്ച് പ്രൊഫ. ഗുപ്തന്‍നായര്‍ ഇപ്രകാരം പ്രസ്താവിക്കുന്നു. ”ഭാവിയിലെ കലയുടെ നിലനില്‍പ് ഉദാത്തമായ മതവീക്ഷണത്തെ ഉള്‍ക്കൊള്ളുന്ന വികാരങ്ങളെ സംക്രമിപ്പിക്കുന്നതിലാണ്” എന്നതാണ് ടോള്‍സ്റ്റോയ് അഭിപ്രായപ്പെട്ടിരിക്കുന്നത്. (കല എന്ത്) വിശ്വസാഹിത്യത്തിന്റെ മറുകര കണ്ട ടോള്‍സ്റ്റോയിയെപോലുള്ള മഹാരഥന്മാരുടെ കലാസാഹിത്യ നിര്‍വചനങ്ങളെ ഇത്രമേല്‍ അന്വര്‍ത്ഥമാക്കുന്ന വിവേകാനന്ദസാഹിത്യത്തെപോലുള്ള കൃതികള്‍ ആധുനിക ഭാരതീയ സാഹിത്യത്തില്‍ കണ്ടെത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല.

മനുഷ്യനെ സംബന്ധിക്കുന്ന സകല പ്രശ്‌നങ്ങളിലും സജീവ താല്‍പര്യമുള്ള ആളാണ് സാഹിത്യകാരനെങ്കില്‍ വിവേകാനന്ദസ്വാമികള്‍ മഹോന്നത സാഹിത്യകാരന്‍ തന്നെ. മനുഷ്യനെ കുറേക്കൂടി വലിയ മനുഷ്യനാക്കാന്‍, ഹൃദയങ്ങളെ കുറെക്കൂടി ശുദ്ധീകരിക്കാന്‍, മനുഷ്യനെ ദേവാംശമാക്കാന്‍, ആണ് യഥാര്‍ത്ഥ സാഹിത്യം ശ്രമിക്കുന്നത് അഥവാ ശ്രമിക്കേണ്ടതും. (വിവേകാനന്ദ ശതകപ്രശസ്തി). തന്റെ സാഹിത്യജീവിതം രൂപപ്പെടുത്തുന്നതില്‍ ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യത്തിനുള്ള പങ്കിനെക്കുറിച്ച് ഗുപ്തന്‍നായര്‍ തന്റെ ആത്മകഥയില്‍ നിര്‍ലോഭം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു. ”അവസാനത്തെ വാല്യം പുറത്തിറങ്ങുന്നതിനുമുമ്പ് ത്രൈലോക്യാനന്ദസ്വാമികള്‍ സന്നിപാതജ്വരത്താല്‍ കിടപ്പിലായി.

പെട്ടെന്നു മരണവും സംഭവിച്ചു. ജന്മകൃത്യം സാധിച്ചശേഷം സംസാരം വെടിയുക! അത്യത്ഭുതം.

വിവേകാനന്ദസാഹിത്യത്തിന്റെ ശ്രീകോവിലിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് ത്രൈലോക്യാനന്ദസ്വാമികളാണ്. ഗുപ്തന്‍നായരെയും കുട്ടികൃഷ്ണമാരാരെയും മാത്രമല്ല, അക്കാലത്ത് ജീവിച്ചിരുന്ന മലയാളത്തിലെ പ്രസിദ്ധരായ സാഹിത്യനായകന്മാരെയെല്ലാം ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യവുമായി സമ്പര്‍ക്കത്തിലാക്കുവാന്‍ അഹോരാത്രം യത്‌നിച്ച സന്യാസിയായിരുന്നു ത്രൈലോക്യാനന്ദസ്വാമികള്‍. സ്വാമികളുമായുള്ള ബന്ധത്തെകുറിച്ചുള്ള സ്മരണകള്‍ ഗുപ്തന്‍നായര്‍, വിവേകാനന്ദ സൂക്തങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ വായനക്കാരുമായി പങ്കുവയ്‌ക്കുന്നത് ഇപ്രകാരമാണ്. ”അകാലത്തില്‍ അന്തരിച്ച ത്രൈലോക്യാനന്ദസ്വാമികളെ അടുത്തുപരിചയപ്പെട്ടതും അദ്ദേഹത്തിന്റെ പ്രേരണയില്‍ വിവേകാനന്ദസൂക്തങ്ങള്‍ വിവര്‍ത്തനം ചെയ്തതും ഇക്കാലത്താണ്. എറണാകുളത്തെത്തിയ അദ്ദേഹം മുഖവുര കൂടാതെ പറഞ്ഞു. 1963 വിവേകാനന്ദസ്വാമികളുടെ ശതാബ്ദി വര്‍ഷമാണല്ലോ. സ്വാമിജിയുടെ സമ്പൂര്‍ണകൃതികള്‍ അതിനകം നമുക്ക് മലയാളത്തില്‍ കൊണ്ടുവരണം. എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഗുപ്തന്‍നായരും വേണം. വിവേകാനന്ദ സ്വാമികളുടെ ഉദ്‌ബോധനങ്ങളില്‍ പ്രധാനപ്പെട്ടവ ഒരു പോക്കറ്റ് ഗ്രന്ഥമായി പ്രസിദ്ധപ്പെടുത്താനും ശ്രീരാമകൃഷ്ണാശ്രമം ആഗ്രഹിക്കുന്നു.

ഇംഗ്ലീഷില്‍ തയ്യാറാക്കിയ Thus Speak Vivekanada എന്ന പുസ്തകത്തിന്റെ ഒരു കോപ്പിയും സ്വാമി എനിക്കു തന്നു. ” ആദ്യമായി നമുക്കൊരു പേര്‍ കണ്ടെത്തണം” സ്വാമി പറഞ്ഞു. പെട്ടെന്നാണ് ഒരു ശീര്‍ഷകം എന്റെ മനസ്സില്‍ തെളിഞ്ഞത്. വിവേകാനന്ദ സൂക്തങ്ങള്‍ ഞാന്‍ പേര്‍ പറഞ്ഞു. നല്ല പേര് അതുമതി. സ്വാമിയും സമ്മതിച്ചു. നക്ഷത്രങ്ങളുടെ കാന്തിയും ഇടിമിന്നലിന്റെ ശക്തിയുമുള്ള വിവേകാനന്ദവാണികള്‍, അദൃശ്യമായ ഒരാജ്ഞയ്‌ക്ക് വഴങ്ങിക്കൊണ്ട് ഞാന്‍ പരിഭാഷപ്പെടുത്തുവാന്‍ തുടങ്ങി.

വേദാന്തചിന്തയുടെ സുവര്‍ണ്ണ കൂടീരത്തിലേക്കുള്ള പ്രവേശന കവാടമാണ് വിവേകാനന്ദ സൂക്തങ്ങള്‍. ഒരു മഹാസംഭവമായാണ് ഇതിനെ പരിഭാഷകര്‍ തിരിച്ചറിഞ്ഞത്. പൊട്ടിച്ചിതറുന്ന ഉല്‍ക്കപോലെ വിവേകാനന്ദ വൈഖരിയുടെ പ്രകാശത്തിന് ഭംഗം വരുത്താതെ പരിഭാഷപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനുകാരണം ശ്രീരാമകൃഷ്ണദേവന്റെ അനുഗ്രഹമാണ്. വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തിന്റെ പരിഭാഷയിലും എഡിറ്റിംഗിലും പങ്കെടുക്കാന്‍ പിന്നീട് നിയോഗം ഉണ്ടായി. തന്റെ ആത്മകഥയില്‍ ഗുപ്തന്‍നായര്‍, ശ്രീരാമകൃഷ്ണ- വിവേകാനന്ദ സാഹിത്യത്തോടുള്ള ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിലെ തപോസ്വാദ്ധ്യായനിരതന്മാരുമായുള്ള സന്ന്യാസി ശ്രേഷ്ഠന്മാരോടുള്ള ആദരവ് കലവറയില്ലാതെ ചൊരിയുന്നുണ്ട്.

ജീവിതാന്ത്യത്തില്‍ പ്രൊഫ. ഗുപ്തന്‍നായര്‍, തന്റെ ആദര്‍ശജീവിതത്തെ രൂപപ്പെടുത്താന്‍ സഹായകമായ പ്രസ്ഥാനത്തിന്റെ തലസ്ഥാനനഗരിയിലെ ശാഖയില്‍ ചെന്നു. അവിടത്തെ ഉന്നതാധികാരി അദ്ദേഹത്തോട് ചോദിച്ചു, ‘ആരാ…. എന്തുവേണം? ഡയറിയില്‍ പേരും മേല്‍വിലാസവും എഴുതിവച്ച് പൊയ്‌ക്കൊള്ളൂ.’ കുലീന സാഹിത്യത്തിന്റെ ആ വിവേകസ്വരൂപം അക്ഷോഭ്യനായി ആ പടികള്‍ ഇറങ്ങിപ്പോന്നു. അതെ, ഇതൊരു പടിയിറക്കമാണ്. മഹാരഥന്മാര്‍ ഇരുന്ന മഹാപ്രസ്ഥാനത്തിന്റെ പടിയിറക്കം. പ്രസ്തുത പ്രസ്ഥാനത്തിന്റെ കൊടിയേറ്റനാളുകളില്‍ മലയാള സാഹിത്യലോകത്ത് തനതായ ശൈലിയിലൂടെ സവിശേഷ സാന്നിദ്ധ്യം അലങ്കരിച്ച പ്രതിഭാധനനായിരുന്നു പ്രൊഫ. എസ്. ഗുപ്തന്‍നായര്‍. അദ്ദേഹത്തിന്റെ 98-ാം ജന്മദിനമാണ് ഇന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.