ചിത്രം: റോയിട്ടേഴ്സ്
ഡര്‍ബി: ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗറിന്റെ മാസ്മരിക ബാറ്റിങ് പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കടന്നു. ഓസ്ട്രേലിയയെ 36 റണ്‍സിന് തോല്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ത്യ-ഇംഗ്ലണ്ട് ഫൈനല്‍ ഞായറാഴ്ച നടക്കും.
സ്കോര്‍: ഇന്ത്യ 42 ഓവറില്‍ നാലിന് 281. ഓസ്ട്രേലിയ- 40.1 ഓവറില്‍ 245നു പുറത്ത്. 115 പന്തില്‍ 171 റണ്‍സുമായി മൂന്നാം സെഞ്ചുറി നേടിയ കൗറിന്റെ ഉജ്വല പ്രകടനമാണ് മത്സരത്തിന്റെ സവിശേഷത. ലോകകപ്പിലെ ഇന്ത്യാക്കാരിയുടെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് കൗര്‍ കുറിച്ചത്. ഏകദിനത്തില്ഇന്ത്യന് വനിതയുടെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറും.
ദീപ്തി ശര്‍മ്മയുടെ 188 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. 20 ഫോറുകളും ഏഴു സിക്സുകളും നേടിയ കൗര്‍ ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന വനിതാ ലോകറെക്കോര്‍ഡും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് എലിസ് വില്ലാനി (58 പന്തില്‍ 71), അലക്സ് ബ്ലാക്ക്വെല് (56 പന്തില്‍ 90) എന്നിവരുടെ ഇന്നിങ്സുകളില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ സ്കോര്‍ എത്തിപിടിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: