Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിതീഷ്-ലാലു ഭിന്നത രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 11:21 pm IST
in India

ന്യൂദല്‍ഹി/ പാട്‌ന: ലാലു കുടുംബത്തിനെതിരെ ഉയര്‍ന്ന കോടികളുടെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ബീഹാറിലെ സഖ്യസര്‍ക്കാരില്‍ വിള്ളല്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്ത പാട്‌നയിലെ സര്‍ക്കാര്‍ ചടങ്ങില്‍ നിന്ന് ലാലു പ്രസാദ് യാദവും മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വിയും ഇന്നലെ വിട്ടു നിന്നതോടെ സഖ്യസര്‍ക്കാര്‍ അധിക നാള്‍ മുന്നോട്ടു പോകില്ലെന്നതിന്റെ സൂചനകള്‍ ശക്തമായി. സര്‍ക്കാര്‍ വീഴാതിരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.

27 എംഎല്‍എമാരുള്ള കോണ്‍ഗ്രസും സഖ്യസര്‍ക്കാരിന്റെ ഭാഗമാണ്. തേജസ്വി യാദവിനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ സഖ്യസര്‍ക്കാര്‍ തകരുമെന്ന മുന്നറിയിപ്പ് ജെഡിയു സോണിയയ്‌ക്ക് നല്‍കിയിട്ടുണ്ട്.

പാട്‌നയിലെ പരിപാടിയില്‍ തേജസ്വി യാദവിന്റെയും ലാലുപ്രസാദ് യാദവിന്റെയും പേരുകള്‍ അടങ്ങിയ ബോര്‍ഡ് വേദിയില്‍ വെച്ചിരുന്നതാണ്. എന്നാല്‍ ഇരുവരും ചടങ്ങ് ബഹിഷ്‌ക്കരിച്ചതോടെ ജെഡിയു- ആര്‍ജെഡി പോര് ശക്തമാണെന്ന് വ്യക്തമായി.

ലാലുപ്രസാദ് യാദവിനും തേജസ്വി യാദവിനുമെതിരായ അഴിമതിക്കേസ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജെഡിയു വ്യക്തമാക്കിയിട്ടുണ്ട്. നിരപരാധിത്തം തെളിയിക്കേണ്ട ചുമതല ആര്‍ജെഡി നേതൃത്വം നിര്‍വഹിക്കണം. അഴിമതിയുടെ കളങ്കമേറ്റ് തന്റെ സര്‍ക്കാര്‍ മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നിതീഷ് കുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.

തേജസ്വിയെ സര്‍ക്കാരില്‍ നിന്ന് പിന്‍വലിക്കണമെന്ന നിതീഷിന്റെ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ് ലാലുപ്രസാദ് യാദവിന്റെ നിലപാട്. 234 അംഗ നിയമസഭയില്‍ ലാലുവിന്റെ ആര്‍ജെഡിയാണ് ഏറ്റവും വലിയ കക്ഷി. 80 സീറ്റുകളാണ് ആര്‍ജെഡിക്കുള്ളത്. 71 സീറ്റുകളുള്ള ജെഡിയുവിന് 53 സീറ്റുള്ള പ്രതിപക്ഷമായ ബിജെപിയുടെ പുറമേ നിന്നുള്ള പിന്തുണ ലഭിക്കും. ഇക്കാര്യം ബിജെപി നേതാക്കള്‍ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.

നിതീഷ് കുമാറിന് വിശ്വാസവോട്ടെടുപ്പ് വിജയിക്കാന്‍ ബിജെപി പിന്തുണയോടെ സാധിക്കുമെന്ന് ജെഡിയു നേതൃത്വവും വ്യക്തമാക്കുന്നു. നീണ്ട പതിനേഴു വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച് 2013ലാണ് ബിജെപിയും ജെഡിയുവും പിരിഞ്ഞത്. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയെന്ന പേരിലായിരുന്നു നിതീഷിന്റെ പിന്മാറ്റം. എന്നാല്‍ തുടര്‍ന്ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് കനത്ത തിരിച്ചടി ബീഹാറില്‍ ലഭിച്ചെങ്കിലും 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവുമായി കൂട്ടുചേര്‍ന്ന് അധികാരം നിലനിര്‍ത്താന്‍ നിതീഷിന് സാധിച്ചു.

റെയില്‍വേ ഭൂമി ക്രമക്കേട് അടക്കമുള്ള നിരവധി അഴിമതി ആരോപണങ്ങളാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പാട്‌നയിലെ കോടികളുടെ റെയില്‍വേ ഭൂമി സ്വന്തം പേരിലാക്കിയ കേസാണ് ലാലുവിനും കുടുംബത്തിനും തലവേദനയായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.