Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കുഞ്ഞും കുറുപ്പുമില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 08:53 pm IST
inVicharam

‘എമ്മനും തൊമ്മനും കമ്മ്യൂണിസ്റ്റല്ല, ചേലാട്ടച്ചു പണ്ടേ അല്ല’

സിപിഐ നേതാക്കള്‍ക്കെതിരെ സിപിഎമ്മുകാരുടെ മുദ്രാവാക്യമായിരുന്നു മേല്‍പറഞ്ഞത്. ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ രണ്ടാം മന്ത്രിസഭ അകാലത്തില്‍ പൊലിഞ്ഞശേഷം കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐ നേതാവ് സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായപ്പോള്‍ പതഞ്ഞുപൊങ്ങിയ അമര്‍ഷമാണ് മുദ്രാവാക്യമായി മുഴങ്ങിയത്. സിപിഎമ്മുകാര്‍ക്ക് അച്യുതമേനോന്‍ ചെറ്റയായിരുന്നു. അവര്‍ വിളിച്ചുപറഞ്ഞു: ‘ചേലാട്ടച്ചു ചെറ്റചെറ്റ, വെയ്‌ക്കടാ ചെറ്റേ ചെങ്കൊടി താഴെ, പിടിയെട ചെറ്റേ മൂവര്‍ണക്കൊടി.’ ഇന്ന് മൂവര്‍ണക്കൊടിയുടെ തണല്‍തേടി അലയുന്നവരായി സിപിഎം മാറിയെങ്കിലും അന്നവര്‍ക്ക് മൂവര്‍ണക്കൊടി നാറിയ പീറത്തുണിയായിരുന്നു.

കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിളര്‍ന്ന് ഇടതുംവലതുമായപ്പോള്‍ സിപിഐയെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയെന്ന് എഴുതാന്‍ പോലും നമ്പൂതിരിപ്പാടിന് അറപ്പായിരുന്നു; വെറുപ്പായിരുന്നു. വലതന്മാരെന്നേ നമ്പൂതിരിപ്പാടെഴുതിയിരുന്നുള്ളൂ. വലതന്മാര്‍ക്ക് തലവലുപ്പമുള്ള നേതാക്കളേറെയുണ്ടായിരുന്നു. എമ്മനും (എം.എന്‍.ഗോവിന്ദന്‍ നായര്‍) തൊമ്മനും (ടി.വി.തോമസ്) ചേലാട്ടച്ചു (സി.അച്ചുതമേനോന്‍) ഉള്‍പ്പെടെ ഒട്ടേറെ പേര്‍. പക്ഷേ ആള്‍ബലം നന്നേ കുറവായിരുന്നു. കമ്മ്യൂണിസ്റ്റ്പാര്‍ട്ടി പിളര്‍ന്ന ഉടന്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് വ്യക്തവുമായി. മൂന്നു സീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞെങ്കിലും ബഹുഭൂരിപക്ഷം സീറ്റിലും കെട്ടിവച്ച കാശ് ഖജനാവില്‍ വന്നുചേര്‍ന്നു.

1965 ലെ തെരഞ്ഞെടുപ്പ് അസാധുവായതിനാല്‍ അതേറെ ചര്‍ച്ച ചെയ്യപ്പെട്ടില്ല. രണ്ടുവര്‍ഷം തികയും മുന്‍പ് തന്നെ, നായാട്ടുനായ തമ്മിലിടഞ്ഞാല്‍ പന്നി കുന്നുകയറുമെന്ന് ബോധ്യമായി. ഒരുമിച്ചുമത്സരിക്കാല്‍ തീരുമാനമായി. സപ്തകക്ഷിമുന്നണിയായി 1967 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കാക്കയുടെ വിശപ്പും പോത്തിന്റെ കടിയും മാറി എന്നപോലെ സിപിഎമ്മിനും സിപിഐയ്‌ക്കും ഭരണത്തിലെത്താന്‍ കഴിഞ്ഞുവല്ലോ.

ഭരണം രണ്ടുവര്‍ഷം തികയ്‌ക്കും മുന്‍പുതന്നെ അസ്വാരസ്യം തുടങ്ങി, തമ്മിലടിയായി. അഴിമതി ആരോപണങ്ങളുമുയര്‍ന്നു. രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയ്‌ക്കെതിരെ മുഖ്യമന്ത്രിതന്നെ യുദ്ധം നയിച്ചു. ടി.വി.തോമസിനും എം.എന്‍.ഗോവിന്ദന്‍ നായര്‍ക്കുമെതിരെ ആരോപണമുന്നയിച്ചപ്പോള്‍, രാജിക്ക് സമ്മര്‍ദ്ദമുയര്‍ന്നപ്പോള്‍ മന്ത്രിസഭ തന്നെ ഒരു പതനത്തിലേക്കാണ് നീങ്ങിയത്. ആരോപണത്തെ തുടര്‍ന്ന് രാജിവയ്‌ക്കും മുന്‍പ് ടി.വി.തോമസ് പ്രഖ്യാപിച്ചു ”ഇനി നമുക്ക് കുരുക്ഷേത്രത്തില്‍ കാണാമെന്ന്” കുരുക്ഷേത്രയുദ്ധം പോലുള്ള പോരിനുശേഷം വീണ്ടും സിപിഎമ്മിന് അധികാരത്തിലെത്താന്‍ ഒരു ദശാബ്ദത്തിലധികം കാത്തിരിക്കേണ്ടിവന്നു. സിപിഐയുടെ ബോധോദയത്തിനുശേഷം.

1969 ല്‍ സിപിഐ നേതാക്കള്‍ക്കൊപ്പം ഘടകകക്ഷി മന്ത്രിമാരായിരുന്ന പി.കെ.കുഞ്ഞും പി.ആര്‍.കുറുപ്പും ഉണ്ടായിരുന്നു. സമാനമായ സാഹചര്യമാണ് പിണറായി മന്ത്രിസഭയില്‍ ഇന്ന് സിപിഐ അനുഭവിക്കുന്നത്. സിപിഐക്ക് അനുഭാവം പ്രകടിപ്പിക്കാന്‍ ഇന്ന് ഘടക കക്ഷികളാരും മുന്നോട്ടുവന്നിട്ടില്ല. സഹമന്ത്രിമാരും അനുഭാവം പ്രകടിപ്പിക്കാന്‍ രംഗത്തില്ല. വിലയും നിലയും വിട്ട് സിപിഐനേതാക്കള്‍ വീമ്പടിച്ചെങ്കിലും ഒന്നും നടക്കുന്നില്ല. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും വലിയവായില്‍ വിളിച്ചുപറഞ്ഞതെല്ലാം അന്തരീക്ഷവായുവില്‍ ദുര്‍ഗന്ധം സൃഷ്ടിച്ചതല്ലാതെ മറ്റൊന്നും ഉണ്ടാക്കിയില്ല.

ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിന് പൂര്‍ണസ്വാതന്ത്ര്യമെന്നും കയ്യേറ്റം ഒഴിപ്പിക്കുംവരെ വിശ്രമമില്ലെന്നും തട്ടിവിട്ട മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇപ്പോള്‍ ജീവനോടെയുണ്ടോ എന്നാണ് കേരളീയരുടെ സംശയം. ഔട്ട് ഓഫ് അജണ്ടയായി ശ്രീറാമിന്റെ സ്ഥാനചലനം മന്ത്രിസഭയിലെത്തിയപ്പോള്‍ റവന്യൂമന്ത്രിയുടെ വായ തുറന്നില്ല. പറ്റില്ലെന്നു പറഞ്ഞില്ലെന്നുമാത്രമല്ല, സ്ഥലംമാറ്റത്തെ ന്യായീകരിക്കുകയും ചെയ്തു. അതൊക്കെ പതിവ് ഭരണനടപടിയെന്ന് റവന്യൂമന്ത്രിയുടെ വിശദീകരണം. ഉദ്യോഗസ്ഥന്‍ മാറിയാലും ഒഴിപ്പിക്കല്‍ തുടരുമെന്ന് ആശ്വാസം. കോടതി ഉത്തരവുപ്രകാരം ഒഴിപ്പിക്കാനിറങ്ങിച്ചെന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കയ്യേറ്റക്കാരന്റെ ഗുണ്ടകളും കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് പുലഭ്യവര്‍ഷം. മന്ത്രിയോ മന്ത്രിസഭയോ പ്രതികരിച്ചില്ല. മന്ത്രിയുടെ പാര്‍ട്ടി പത്രത്തില്‍ അതിന്റെ വാര്‍ത്ത പോലുമില്ല. പാര്‍ട്ടി സെക്രട്ടറി ഈ ഭൂമിമലയാളത്തിലുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.

ഭീഷണിനേരിടേണ്ടിവന്ന ഉദ്യോഗസ്ഥരെ സമാശ്വസിപ്പിക്കാന്‍ മടിച്ച മന്ത്രി, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സാരോപദേശം നല്‍കിയിരുന്നു. ഒന്നും പേടിക്കാനില്ല, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് പറയുമ്പോള്‍ തന്നെ ധാര്‍ഷ്ട്യവും ധിക്കാരവും ഉപേക്ഷിക്കണമെന്നാണ് കല്പിച്ചിരിക്കുന്നത്. മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ റവന്യൂവകുപ്പില്‍ തുലോം ദുര്‍ലഭമാണ്. ഉള്ളതാകട്ടെ വല്യേട്ടന്റെ താല്പര്യസംരക്ഷകരാണ്. സിപിഎം ആണ് ശരി എന്ന് വിശ്വസിക്കുന്നവര്‍ സിപിഐ മന്ത്രിയുടെ വാക്കിന് പുല്ലുവിലയെങ്കിലും കല്‍പ്പിക്കുമോ? വില്ലേജ് ഓഫീസിലുള്ളവര്‍ ജനങ്ങളെ സുഹൃത്തുക്കളായി കാണണമത്രേ.

”മാറ്റത്തിന് തയ്യാറാകാത്തവര്‍ക്ക് ഇനി നിലനില്‍പ്പ് ദുഷ്‌കരമാകും. നിയമത്തിന്റെയും അധികാരത്തിന്റെയും ഭാഷയ്‌ക്ക് കാര്‍ക്കശ്യം കൂടും. പിന്നെ വിലാപങ്ങള്‍ക്കും സ്വാധീനശ്രമങ്ങള്‍ക്കും പ്രസക്തി ഉണ്ടാകില്ലെ”ന്നുമാത്രമാണ് മന്ത്രിക്ക് പറയാനുള്ളത്. മന്ത്രി അത് നേരത്തെ തിരിച്ചറിഞ്ഞു. പാര്‍ട്ടി സെക്രട്ടറിക്ക് അതിന് മുന്നേ മനസ്സിലായി. അതുകൊണ്ടാണല്ലോ ശ്രീറാം വെങ്കിട്ടറാമിനെ സിപിഎം തൂക്കിയെറിഞ്ഞപ്പോള്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന ഭാവത്തില്‍ മേല്‍മുണ്ടെടുത്ത് കക്ഷത്തുവച്ച് ഇടതുകൈ താങ്ങോടെ വലത് കൈകൊണ്ട് വായും പൊത്തി തലതാഴ്‌ത്തി മുഖ്യമന്ത്രിക്ക് മുന്നില്‍ ഓച്ഛാനിച്ചുനിന്നത്. ടി.വി.തോമസിനെ പോലെ പൊക്കമുള്ള നേതാവ് ഇന്ന് സിപിഐയില്‍ ഇല്ലാതെ പോയത് ആ പാര്‍ട്ടിയുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ ഗതികേട് എന്നുപറഞ്ഞാല്‍ മതിയല്ലോ.

കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിച്ചുതീര്‍ന്നു. ഇനി അഴിമതിയെക്കുറിച്ചാണ് മന്ത്രിയുടെ ചിന്ത. മന്ത്രിയുടെ കത്ത് ലഭിക്കുന്നതോടെ റവന്യൂവകുപ്പിലെ അഴിമതി ‘ടിക് ടൊന്റി’ ശ്വസിച്ച മൂട്ടകളെപ്പോലെയാകും. ”അഴിമതി സംസ്‌കാര രാഹിത്യമാണ്. സാംസ്‌കാരിക ശൂന്യമായി ഇനി മുന്നോട്ടുപോകാനില്ല. ഓരോരുത്തരും മാറാതെ ഇനി മുന്നോട്ടുപോകാനാകില്ല. ഓരോരുത്തരും മാറാതെ മാറ്റം അസാധ്യമാണ്. ഭൂരിപക്ഷം ജീവനക്കാരും കാര്യക്ഷമമായി ജോലിചെയ്യുന്നവരാണ്. പക്ഷേ ഒരു ന്യൂനപക്ഷം അഴിമതിയില്‍ അഭിരമിക്കുന്നു. ഇത് അനുവദിക്കാനാവില്ല. അഴിമതി നടത്തുന്നവരെ തടയുന്നതില്‍ ഗവണ്മെന്റിനൊപ്പം സഹപ്രവര്‍ത്തകര്‍ക്കും ഉത്തരവാദിത്തമുണ്ട്. വഴിവിട്ട പ്രവര്‍ത്തനശൈലി ശ്രദ്ധയില്‍പ്പെട്ടാല്‍ മൗനം പാലിക്കുന്നതാണ് നമ്മുടെ ശീലം. ഈ അവസ്ഥ മാറണം. കുറച്ചുപേരുടെ ദുഷ്‌ചെയ്തികള്‍മൂലം അപമാനിതരാകുന്നത് നിങ്ങളും കൂടിയാണെന്ന് തിരിച്ചറിയണം. പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥര്‍ വിസില്‍ ബ്ലോവേഴ്‌സായി മാറുമ്പോള്‍ കാതലായ മാറ്റം സാധ്യമാകും”- അങ്ങനെപോകുന്നു റവന്യൂമന്ത്രിയുടെ സാരോപദേശം.

ഭഗവത്ഗീതയും യേശുക്രിസ്തുവും മുഹമ്മദ് നബിയും മാര്‍ക്‌സും ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും സ്വാമി വിവേകാനന്ദനുമെല്ലാം നിര്‍ലോഭം നല്‍കിയ ഉപദേശങ്ങളെല്ലാം വായിച്ച് തള്ളിയവര്‍ക്ക് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ കത്തിലെ വാക്കുകളെ ശിരസാവഹിച്ചെങ്കില്‍ എന്നാശിക്കാം. ശ്രീറാം വെങ്കിട്ടറാമിന്റെ കാര്യത്തില്‍ മൗനം ശീലമാക്കിയവരുടെ വാചാലതയെ അറവുകാരന്റെ അഹിംസാസിദ്ധാന്തമായേ കാണാനൊക്കൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.