മാനന്തവാടി: വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു. കമ്മന സ്വദേശിയായ ഇരുപത്തിയൊന്നുകാരന് കഴിഞ്ഞ ദിവസം ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. ഇതോടെ ഈ വര്‍ഷം ഡിഫ്ത്തീരിയ ബാധിതരുടെ എണ്ണം പത്തായി. കഴിഞ്ഞ വര്‍ഷം ഒരാള്‍ക്കു മാത്രമായിരുന്നു രോഗം.
മാനന്തവാടി നഗരസഭാ പരിധിയില്‍ ഉള്‍പ്പെടുന്ന കോളനിയിലെ പത്ത് വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുടെ വീടിന് ചുറ്റുപാടുമുള്ള 100 വീടുകളില്‍ സര്‍വെ നടത്തിയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. രോഗം ബാധിച്ച കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ കേന്ദ്രീകരിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ രോഗപ്രതിരോധ കുത്തിവയ്പ്പും നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: