തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്ത്ഥിക്കായുള്ള പ്രതിപക്ഷ യോഗം ഇന്ന് ചേരാനിരിക്കെ കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും ആശങ്കയില്‍. ജെഡിയു കൂടി എന്‍ഡിഎ സ്ഥാനാര്‍ഥി രാം കോവിന്ദിനു പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്.
സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. ദളിത് സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന് ചില പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്. മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, അംബേദ്കറുടെ പൗത്രന് പ്രകാശ് യശ്വന്ത് അംബേദ്കര്‍, മുംബൈ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഭാല്‍ചന്ദ്ര മങ്കേത്കര്, യുജിസി മുന്‍ ചെയര്മാന് പ്രൊഫ.സുഖാദിയോ തോറത്, മുതിര്‍ന്ന സിപിഐ നേതാവ് ഡി.രാജ എന്നിവരെയാണ് പരിഗണിക്കുന്നത്.
വരുംദിവസങ്ങളില്‍ കൂടുതല്‍ പാര്‍ട്ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നും ഇവര്‍ ഭയക്കുന്നു. സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, ഡിഎംകെ, എന്‍സിപി തുടങ്ങിയ കക്ഷികള്‍ ചാഞ്ചാടി നില്‍പ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: