നെയ്യാറ്റിന്‍കര: പോലീസിനെ നോക്കുകുത്തിയാക്കി നെയ്യാറ്റിന്‍കരയില്‍ വീണ്ടും തസ്ക്കര വാഴ്ച. അമരവിളയില്‍ പത്ത് കടകളിലും ഒരു വീട്ടിലും ഇന്നലെ കവര്‍ച്ച നടന്നു. ഒരു സ്റ്റുഡിയോയില്‍ നിന്നും 1 ലക്ഷം രൂപയുടെ ക്യാമറ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ മോഷണം പോയി. മൊത്തം രണ്ട് ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി വ്യാപാരികള്‍ പറഞ്ഞു. ആര്യാനാട് മണികണ്ഠന് എന്നയാളാണ് മോഷണം നടത്തിയതെന്ന് പോലീസ് സ്ഥിതീകരിച്ചു. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നെയ്യാറ്റിന്‍കരയിലും പരിസര പ്രദേശങ്ങളിലും നടന്ന കവര്‍ച്ചകളുടെ എണ്ണം അമ്പതിന് അടുത്തെത്തി. വ്യാപര സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന കവര്‍ച്ചയില്‍ വ്യാപാരികള്‍ ഒന്നടങ്കം ഭീതിയിലാണ്.നിരന്തരമായി കവര്‍ച്ച നടന്നിട്ടും പോലീസ് ഇരുട്ടില്‍ തപ്പുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്ന് വിവിധ വ്യാപാര സംഘടനകള്‍ ആരോപിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് അമരവിള വാര്‍ഡ് കൗണ്‍സിലര്‍ ഷിബു രാജ് കൃഷ്ണ അഭിപ്രായപ്പെട്ടു. ഡോഗ് സ്ക്വാഡ്,വിരലടയാള വിദഗ്ദ്ധര്‍ എത്തി കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: