Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

രജനി സുരേഷ് by രജനി സുരേഷ്
Aug 2, 2026, 06:09 am IST
in Samskriti

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന, സ്വത്തിനും സുഖഭോഗങ്ങള്‍ക്കും അധികാരത്തിനും വേണ്ടി സഹോദരരെ വരെ ഹനിക്കുവാന്‍ മടിയില്ലാത്ത ഈ കാലത്ത്, ഭ്രാതൃഭക്തിയുടെ നിറകുടമായ ഭരതരാജകുമാരനെ നാം ഓര്‍ക്കേണ്ടതിന്റെ പ്രാധാന്യം ഏറെയാണ്.

പരസ്പര ബന്ധങ്ങള്‍ക്കും സ്‌നേഹത്തിനു പോലും നാം വിലയിടുമ്പോള്‍ സഹോദര സ്‌നേഹത്തിന്റെ ഉത്തമ മാതൃകയായി ശോഭിക്കുന്നു ഭരതന്‍. ത്യാഗവും താഴ്മയും വ്രതമാക്കിയ ധര്‍മ്മിഷ്ഠനായ രാജകുമാരന്‍. അധികാരത്തിന്റെ വാശിയേറിയ വടംവലികള്‍ നാം ദിനംപ്രതി കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ. അവിടെയാണ് നിസ്വാര്‍ത്ഥതയുടെ പര്യായമായ ഭരതന്റെ സ്വഭാവസവിശേഷതകള്‍ ശ്രദ്ധേയമാകുന്നത്.

അമ്മ കൈകേയി ദശരഥമഹാരാജാവിനോട് ആവശ്യപ്പെട്ടു നേടിയ വരം മൂലം വനത്തിലേക്കു പോയ ജ്യേഷ്ഠനായ ശ്രീരാമദേവനെ തിരിച്ചു കൊണ്ടുവരാന്‍ വനത്തിലേക്കു യാത്രയാകുന്ന ഭരതന്‍. അചഞ്ചലമായ സഹോദരസ്‌നേഹത്തിന്റെ അനുപമമാതൃകയായ ഭരതനോട് വസിഷ്ഠമുനി ‘നിന്റെ അച്ഛനും സത്യസന്ധനുമായ ദശരഥന്‍ നിനക്ക് രാജ്യം നല്‍കിയിരിക്കുന്നു’ എന്ന് പറഞ്ഞപ്പോള്‍ തന്റെ ജ്യേഷ്ഠനാണ് രാജാവാകേണ്ടത് എന്നും ജ്യേഷ്ഠനായ ശ്രീരാമദേവനെ വനത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനായി നാളെ പുലര്‍കാലത്ത് യാത്ര പുറപ്പെടാന്‍ പോകുന്നു എന്നും പറയുമ്പോള്‍, ആ രാജകുമാരന്റെ സഹോദരസ്‌നേഹത്തെ അളക്കുവാന്‍ നമുക്കു കഴിയുന്നില്ല. ജീവിതമൂല്യങ്ങളുടെ ആഴക്കടലായ രാമായണത്തില്‍ നിന്ന് എത്ര മുത്തുച്ചിപ്പികള്‍ പെറുക്കിയെടുത്താലും അവ തീരുകയുമില്ല.

ഭരതന്റെ വനയാത്രയില്‍ വാദ്യമേളഘോഷങ്ങളോടെ വലിയൊരു ജനസഞ്ചയം തന്നെ ശ്രീരാമദേവനെ കൂട്ടിക്കൊണ്ടുവരാന്‍ പുറപ്പടുന്നുണ്ട്. ഘോഷയാത്ര ശൃംഗിവേരപുരം എത്തിയപ്പോള്‍ ഗുഹന്‍ ആശങ്കാകുലനാകുന്നു. ശ്രീരാമഭക്തരില്‍ ഭരതന്‍ അത്യുത്തമനാണെന്ന് പിന്നീട് ഗുഹന്‍ മനസ്സിലാക്കുന്നുണ്ട്. ഒടുവില്‍ ശ്രീരാമപാദുകങ്ങള്‍ പ്രതിഷ്ഠിച്ച്, അവയുടെ പ്രതിനിധിയായി രാജ്യം ഭരിച്ച ഭരതന്‍ കര്‍ത്തവ്യനിഷ്ഠയുടെ മകുടോദാഹരണമാണെന്നതില്‍ തര്‍ക്കമില്ല. ശ്രീരാമദേവന്റെ തിരിച്ചുവരവു വരെ ഒരു തപസ്വിയെപ്പോലെ ജീവിച്ച ത്യാഗധനനായ ഭരതന്‍ ക്ഷമയുടെയും ആത്മനിയന്ത്രണത്തിന്റെയും ഔന്നത്യത്തിലെത്തി നില്‍ക്കുന്നു.

പതിനാലു വര്‍ഷത്തെ വനവാസം കഴിഞ്ഞ് ശ്രീരാമനെത്തിയപ്പോള്‍ രാജ്യം സന്തോഷപൂര്‍വം കൈമാറിയ ഭരതന്‍ ലളിത ജീവിതത്തിന്റെ പ്രതിരൂപമായി, കുടുംബ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന കണ്ണിയായി, ധര്‍മ്മ സംരക്ഷണത്തിന്റെ കാവലാളായി മാറുകയാണ്. ശ്രീരാമന്റെ തീരുമാനങ്ങള്‍ക്ക് ബഹുമാനം കൊടുത്തുകൊണ്ടുള്ള ഭരതന്റെ ഓരോ നീക്കവും സഹോദര ഭക്തിയുടെ മാറ്റുകൂട്ടുന്നു. രാമായണത്തില്‍ മുങ്ങിനിവരുന്നവര്‍ക്ക് ഇത്തരത്തിലുള്ള മഹോന്നതങ്ങളായ ജീവിതമൂല്യങ്ങള്‍ ആവോളം നുകരാം. സംസ്‌കാരം കാത്തു സൂക്ഷിക്കാം. വരുംതലമുറകള്‍ക്ക് കൈമാറി കരുത്തുപകരാം.

 

 

Tags: ramayanaLord RamaDevotionalBharataRamayana Masam 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു
Samskriti

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

Samskriti

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

Samskriti

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

Samskriti

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം
Samskriti

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.