Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

യൂത്ത് ലീഗ് പ്രവര്‍ത്തകനെ വധിക്കാനെത്തിയ വിമത ലീഗ് ക്വട്ടേഷന്‍ സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 09:38 pm IST
inKozhikode

നാദാപുരം: മാരകായുധങ്ങളുമായി യൂത്ത് ലീഗ് പ്രവര്‍ത്തകനെ വധിക്കാനെത്തിയ വിമതലീഗ് ക്വട്ടേഷന്‍ സംഘത്തിലെ മൂന്നു പേര്‍ പൊലിസ് പിടിയിലായി. സംഘത്തിലുണ്ടായിരുന്ന നാലു പേര്‍ ഓടി രക്ഷപ്പെട്ടു. പെരുമുണ്ടശ്ശേരി മഠത്തും താഴക്കുനി അമീര്‍ (28), മലയില്‍ റഹീം (23), കടമേരിയിലെ കുനോം താഴക്കുനി മുനീര്‍ (28) എന്നിവരാണ് പിടിയിലായത്.

നാദാപുംരം കൊട്ടാരം ഫര്‍ണിച്ചറിനു സമീപം കരാട്ടേ ക്ലാസ്സ് നടത്തുന്ന എളയടത്തെ ശാഖാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുണ്ടോളം വീട്ടില്‍ റാഷിദിനെ ആക്രമിക്കാന്‍ ആണ് സംഘം കഴിഞ്ഞ ദിവസം രാത്രി 9. 30 മണിയോടെ നാദാപുരത്തെത്തിയത്. എന്നാല്‍ നാദാപുരം എസ്‌ഐ കെ.എസ്. അജേഷിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ഇവരുടെ ദൗത്യം പരാചയപ്പെടുകയായിരുന്നു. നാദാപുരം ടൗണില്‍ സംശയാസ്പദമായ നിലയില്‍ കണ്ട ടെമ്പോട്രാവലര്‍ വാഹനം പരിശോധിച്ച എസ്‌ഐ മാരകായുധങ്ങളുമായി എത്തിയ സംഘത്തെ പിടികൂടുകയായിരുന്നു. ഇതിനിടയിലാണ് മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടത്. രണ്ടു വടി വാള്‍, സ്പ്രിംഗിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രത്യേകതരം ആയുധം, ഇരുമ്പ് വടികള്‍ എന്നിവ ഇവരില്‍ നിന്ന് പൊലിസ് പിടിച്ചെടുത്തു.

നേരത്തെ പ്രദേശത്തു ലീഗിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന സംഭവം. ഗ്രൂപ്പ് പോര് കാരണം കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ലീഗിന്റെ ശക്തികേന്ദ്രമായ ഇവിടെ വിമതസ്ഥാനാര്‍ഥി പിടിച്ചെടുക്കുകയായായിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ലീഗ് നേതൃത്വം പലതവണ ശ്രമിച്ചിട്ടും ഇരു ചേരികളിലായുള്ള പ്രവര്‍ത്തനം ഇവിടെ തുടരുകയാണ്. കഴിഞ്ഞ മാസം സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നം നടക്കുകയും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കെതിരെ ഒരു വിഭാഗം രംഗത്തു വരികയും പാര്‍ട്ടിയുടെ പ്രാദേശിക ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ക്വട്ടേഷന്‍ ആക്രമണ നീക്കങ്ങളും ഉണ്ടായത്.

റാഷിദിനെ ഫോണില്‍ വിളിച്ച് ഉടന്‍ കാണണമെന്ന് ആവശ്യപ്പെട്ടാണ് റഹീമും സംഘവും മറ്റുള്ളവരുമായി നാദാപുരത്തെത്തിയത്. ഫോണ്‍ മുഖാന്തിരം വിളിച്ചു വരുത്തി വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി വധിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം വൈകിട്ട് നാദാപുരത്ത് ടൂറിസ്റ്റ് സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹനം സംഘം വാടകക്കെടുക്കുകയും ചെയ്തിരുന്നു. ഈ വാഹനത്തില്‍ നാദാപുരത്ത് എത്തിയ ഇവര്‍ പൊലീസിനെ കണ്ട് ചിതറി ഓടിയതാണ് പൊലീസിന് ഇവരെക്കുറിച്ചു സംശയത്തിനിടയാക്കിയത്. നേരത്തെ എളയടം ഭാഗങ്ങളില്‍ നടന്ന നിരവധി അക്രമസംഭവങ്ങളില്‍ മൂന്നുപേരും പ്രതികളാണ്. ആയുധം കൈവശം വക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ജയിലില്‍ തുടരും

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.