Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്ത്രീസുരക്ഷ ഇനിയുമകലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 09:46 pm IST
in Vicharam

കേരളം പീഡനങ്ങളുടെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. കൊല്ലത്ത് പത്ത് വയസ്സുകാരി പെണ്‍കുട്ടി മുത്തച്ഛന്റെ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. രണ്ട് സംഭവങ്ങളിലും അമ്മമാരുടെ സഹായം അക്രമികള്‍ക്ക് ലഭിച്ചിരുന്നു. പാലക്കാട്ട് പതിനൊന്നും ഒന്‍പതും വയസ്സായ സഹോദരിമാര്‍ പീഡനത്തിനിരയായി അടുത്തടുത്ത മാസങ്ങളില്‍ ആത്മഹത്യ ചെയ്തു. പീഡനത്തിനിരയാവുന്നുവെന്ന് മക്കള്‍ അറിയിച്ചിട്ടും അമ്മ പ്രതിക്കൊപ്പമായിരുന്നുവത്രെ. അമ്മ ഏതെങ്കിലും തരത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഈ രണ്ട് കുട്ടികളുടെയും ജീവന്‍ രക്ഷിക്കാമായിരുന്നു. അതെന്തുകൊണ്ട് ഉണ്ടായില്ല എന്ന ചോദ്യത്തന് മറുപടി പറയേണ്ടത് കേരളത്തിന്റെ മനഃസാക്ഷിയാണ്. പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കേണ്ട അമ്മമാര്‍ അവര്‍ ഇരകളാകാന്‍ നിന്നുകൊടുക്കുന്നത് അത്യന്തം അപലപനീയമാണ്. ഈ അമ്മമാര്‍ക്ക് എന്തുപറ്റിയെന്ന് കേരളം ഒറ്റക്കെട്ടായി ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

1996 ലെ സൂര്യനെല്ലി കേസോടെയാണ് ലൈംഗികപീഡനം കേരളത്തില്‍ സജീവ ചര്‍ച്ചാവിഷയമായതും സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പരക്കെ ആശങ്ക ഉയര്‍ന്നതും. 16 വയസ്സുള്ള സൂര്യനെല്ലി പെണ്‍കുട്ടിയെ 77 പേര്‍ ചേര്‍ന്ന് 67 തവണ പീഡിപ്പിക്കുകയായിരുന്നു. ഇതിനൊപ്പം വിതുര, കിളിരൂര്‍, കവിയൂര്‍ പീഡനക്കേസുകളും വിവാദമായി. ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് കനത്ത രാഷ്‌ട്രീയസമ്മര്‍ദ്ദത്താല്‍ തേഞ്ഞുമാഞ്ഞുപോയി. പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടി പീഡനശ്രമത്തിനിടെ അതിക്രൂരമായി കൊലചെയ്യപ്പെട്ടത് കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച സംഭവമാണ്. മലയാളത്തിലെ ഒരു പ്രമുഖ നടിതന്നെ ആക്രമിക്കപ്പെട്ടിട്ട് അധികനാളായില്ല. സൂര്യനെല്ലി മുതല്‍ ഇത്തരം കേസുകളുടെ കണക്കെടുത്താല്‍ പട്ടിക വളരെ നീണ്ടതായിരിക്കും. പീഡനസംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചതോടെ ഇപ്പോള്‍ പലര്‍ക്കും അതൊരു വാര്‍ത്തപോലും അല്ലതായിട്ടുണ്ട്. ചിലര്‍ക്ക് ചിരിച്ച് ആസ്വദിക്കാനുള്ള വകയും. പിണറായി സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ഭരണത്തിന്‍കീഴില്‍ പീഡനങ്ങള്‍ക്ക് കുറവില്ലെന്ന് മാത്രമല്ല കുറ്റവാളികള്‍ യാതൊരു കൂസലുമില്ലാതെ വിഹരിക്കുകയുമാണ്.

പൊതുസ്ഥലങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം അനുദിനം വര്‍ധിച്ചുവരുന്ന സംസ്ഥാനമാണ് കേരളം. ഒരു സ്ത്രീക്ക് രാത്രി ഒറ്റയ്‌ക്ക് റെയില്‍വേസ്‌റ്റേഷനിലോ ബസ്‌സ്റ്റാന്റിലോ എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥ നിലനില്‍ക്കുന്നു. വല്ലപ്പോഴും ഇവിടങ്ങളില്‍ എത്തിച്ചേര്‍ന്നാല്‍തന്നെ സ്ത്രീകള്‍ക്ക് പ്രത്യേകമായ വിശ്രമകേന്ദ്രങ്ങളില്ല. സ്ത്രീകള്‍ക്ക് തങ്ങേണ്ടിവരുന്ന പൊതു ഇടങ്ങളില്‍ ടോയ്‌ലറ്റ് ഉള്‍പ്പെടെ മാന്യവും സുരക്ഷിതവുമായ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. കേരളത്തില്‍ സ്ത്രീകളുടെ അനുപാതം വര്‍ഷങ്ങളായി പുരുഷന്മാരെക്കാള്‍ കൂടുതലാണ്. ഇതാവാം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീപീഡനങ്ങളുടെ എണ്ണം പെരുകാന്‍ ഒരു കാരണം. ദേശീയതലത്തില്‍ സ്ത്രീപീഡനം 53.5 ശതമാനമാണെങ്കില്‍ കേരളത്തില്‍ 63 ശതമാനമാണ്. ലഹരി ഉപയോഗത്തിനു പുറമെ ഇന്റര്‍നെറ്റ് മാധ്യമങ്ങളുടെ വന്‍തോതിലുളള ലഭ്യതയും അതിന്റെ ദുരുപയോഗവും പീഡനങ്ങള്‍ പെരുകാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

2005 മുതല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പോലീസ്‌സ്‌റ്റേഷനുകളിലും സ്ത്രീസുരക്ഷയ്‌ക്കായി വനിതാ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എപ്പോള്‍വേണമെങ്കിലും പരാതി നല്‍കുകയും സഹായം തേടുകയും ചെയ്യാം. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിക്കേണ്ടിവരുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നിയമസഹായവും കൗണ്‍സലിംഗും ഇവിടെനിന്ന് ലഭ്യമാണ്. നഗരത്തില്‍ ഒറ്റപ്പെടുന്ന വനിതകള്‍ക്കും കുട്ടികള്‍ക്കുമായി പിങ്ക് പോലീസിന്റെ സഹായവും ആരംഭിച്ചിട്ടുണ്ട്. നഗരത്തില്‍ പട്രോൡഗ് നടത്തി ആവശ്യമുള്ള വനിതകള്‍ക്ക് സേവനം നല്‍കുന്നു. ഇതൊക്കെയുണ്ടായാലും ഒന്നിനൊന്ന് ക്രൂരമായിക്കൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്ക് യാതൊരു കുറവുമില്ല എന്നതാണ് ആശ്ചര്യകരം. എന്താണിതിന് കാരണം? എവിടെയാണ് അപര്യാപ്തതയെന്ന് അന്വേഷിച്ച് വേണ്ട തിരുത്തലുകളും മുന്‍കരുതലുകളും എടുക്കേണ്ടിയിരിക്കുന്നു.

സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പേരില്‍ ഊറ്റംകൊള്ളുന്ന മലയാളികള്‍ ഇക്കാര്യങ്ങള്‍കേള്‍ക്കുമ്പോള്‍ നെറ്റിചുളിച്ച് പ്രതികരിക്കുമെങ്കിലും പ്രവൃത്തിയില്‍ വലിയ മാറ്റമൊന്നും കാണാറില്ല. ഭൂരിഭാഗവും ഇത്തരം വികാരങ്ങള്‍ക്കും ലൈംഗികാസക്തികള്‍ക്കുമുള്ള ഉപകരണം മാത്രമായാണ് സ്ത്രീകളെ കാണുന്നത്. സ്ത്രീകളെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് തന്നെ മാറേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ പീഡനങ്ങളുടെ ഇരകളാകാതെ സുരക്ഷിതമായ ഒരു ജീവിതം കേരളത്തിലും സ്ത്രീകള്‍ക്ക് ലഭിക്കുകയുള്ളൂ. ദല്‍ഹിയില്‍ മൃഗീയമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ‘നിര്‍ഭയ’ ഉത്തര്‍പ്രദേശുകാരിയായിരുന്നു. പീഡനങ്ങളുടെ പറുദീസയായിരുന്നു ഈ നാടും.

ബലാല്‍സംഗത്തെ ന്യായീകരിക്കുന്ന നേതാക്കളായിരുന്നു അവിടെ. എന്നാല്‍ ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പീഡനക്കേസുകള്‍ കുറഞ്ഞിരിക്കുകയാണ്. മുഖംനോക്കാതെ നടപടിയെടുക്കുന്നതാണ് ഇതിന്റെ കാരണം. നിയമത്തെ അതിന്റെ വഴിക്ക് വിട്ടാല്‍ തന്നെ പീഡനങ്ങള്‍ പലതും ആവര്‍ത്തിക്കപ്പെടാതിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

പുതിയ വാര്‍ത്തകള്‍

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.