Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാസ്ത്ര ഭൗതികതയും മതഭൗതികതയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 12:47 pm IST
inSamskriti

മനുഷ്യാവകാശപരമായ സിദ്ധാന്തങ്ങള്‍ക്കും ഒച്ചപ്പാടിനും ഇന്ന് ഒരു പഞ്ഞവുമില്ല. പക്ഷേ ഇന്നത്തെ ശാസ്ത്രസാങ്കേതിക വിദഗ്‌ദ്ധര്‍ ഒരുക്കിവച്ചിരിക്കുന്ന ചില ബട്ടണുകള്‍ മനസ്സിന്റെ സമനിലതെറ്റിയ മനുഷ്യരുടെ വിരല്‍ത്തുമ്പിലെത്തിയാല്‍ പിന്നെ ആരുടെയും ഒരവകാശത്തിനും ഒരു സ്ഥാനവുമില്ല.

ബുദ്ധിക്കോ യുക്തിക്കോ വിപ്ലവാശയങ്ങള്‍ക്കോ എന്തു പ്രസക്തിയാണു പിന്നീടുള്ളത്? രണ്ടു വിരുദ്ധധ്രുവങ്ങളുടെ കൂട്ടായ്‌മയാണ് ഈ സ്ഥിതിയിലേക്ക് മനുഷ്യവര്‍ഗത്തെയൊട്ടാകെ കൊണ്ടെത്തിച്ചിരിക്കുന്നത്.

ശാസ്ത്രഭൗതികതയുടെയും മതഭൗതികതയുടെയും കൂട്ടായ്‌മ. വിനാശത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്ന മനുഷ്യന് അതിന്റെ അഗാധഗര്‍ത്തത്തിലേക്ക് നിസ്സഹായനായി വീഴുകയല്ലാതൊരു പോംവഴിയും ഇല്ലേ? തീര്‍ച്ചയായും ഉണ്ട്.

ഭൗതികശാസ്ത്രാന്വേഷണത്തില്‍ നിന്ന് ഇന്ന് രൂപംപ്രാപിച്ചുവരുന്ന ഉദാത്തദര്‍ശനങ്ങളുടെയും മതത്തിന്റെ അന്തര്‍ദര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആദ്ധ്യാത്മികതയുടെയും കൂട്ടായ്‌മയ്‌ക്ക് ഈ ദുരന്തത്തില്‍നിന്ന് രക്ഷിച്ച് ഒരു അതീതസംസ്‌കാത്തലേക്ക് മനുഷ്യവര്‍ഗത്തെയാകെ ഉദ്ധരിക്കുവാന്‍ സാധ്യമാകും.

The self -A Biological Introduction to the Bhagavad Gita എന്ന ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രശസ്ത ജീവശാസ്ത്രജ്ഞനും ചിന്തകനുമായ സര്‍ ജൂലിയന്‍ ഹക്സ്ലിയുടെ ഒരു വീക്ഷണത്തെക്കുറിച്ച് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഞങ്ങള്‍ക്കെഴുതിയ വരികള്‍ സ്മരണയില്‍ വരുന്നു.

ഹക്സ്ലിയുടെ അഭിപ്രായം ഇതാണ്:

”ഇന്നത്തെ അറിവിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍, മനുഷ്യന്റെ ഏറ്റവും സമഗ്രമായ ലക്ഷ്യം നിലനില്‍പ്പോ വംശവര്‍ധനയോ ഘടനാപരമായ സങ്കീര്‍ണതയാര്‍ജിക്കുകയോ സാഹചര്യങ്ങളുടെമേല്‍ ഉള്ള നിയന്ത്രണം വര്‍ധിപ്പിക്കുകയോ ഇവയൊന്നുമല്ല. മനുഷ്യവര്‍ഗമെന്ന നിലയില്‍ വ്യക്തിപരമായും സാമൂഹികമായും ഉള്ള ഉദാത്ത സാധ്യതകളുടെ ആവിഷ്‌ക്കാരമെന്ന സാഫല്യമാണ് സുപ്രധാനം.

ഇതാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്ന കാര്യം അംഗീകരിക്കപ്പെടുമ്പോള്‍, മനുഷ്യസ്ഥിതിയില്‍ ഇനി സംഭവിക്കേണ്ടിയിരിക്കുന്ന മാനസിക-സാമൂഹിക പരിണാമത്തിനാവശ്യമായ ഒരു ശാസ്ത്രം-മഹത്തായ മനുഷ്യസാധ്യതകളെക്കുറിച്ചുള്ള പുതിയൊരു ശാസ്ത്രം- ആവിര്‍ഭവിക്കേണ്ടിയിരിക്കുന്നുവെന്ന കാര്യം നമുക്ക് ബോധ്യമാകും.”

ഈ ജീവശാസ്ത്ര ചിന്തകന്റെ ലക്ഷ്യബോധത്തെ പരാമര്‍ശിച്ചുകൊണ്ട് വി.ആര്‍. കൃഷ്ണയ്യര്‍ ഞങ്ങള്‍ക്കെഴുതി: ”ആഴത്തിലുള്ള കാഴ്ചപ്പാടാണ് ജൂലിയന്‍ ഹക്സ്ലിയുടെ അഭിപ്രായം. അത് നടപ്പാക്കുന്നിനായി ആദ്ധ്യാത്മികവീക്ഷണമുള്ള ശാസ്ത്രജ്ഞന്മാര്‍ ഒരു പുതിയ വര്‍ഗം അന്വേകരായിത്തന്നെ മുന്നോട്ടുവന്ന് ഒരു സമഗ്രമായ ജീവിതദര്‍ശനത്തിനു രൂപംനല്‍കേണ്ടിയിരിക്കുന്നു.”

ഇതിനായി മനുഷ്യന്റെ അഹംബോധത്തിന്റെ സ്വഭാവത്തിലേക്കും സാധ്യതകളിലേക്കും അതിനെ വിശാലമാക്കുന്നതില്‍ ധ്യാനത്തിനുള്ള പ്രസക്തിയെക്കുറിച്ചും ഉള്ള അന്വേഷണം സഹായകമാകും.

ഭൗതികജീവിതം

ജീവന്‍ എന്ന പ്രതിഭാസത്തിന്റെ രംഗത്ത് രണ്ട് തരത്തിലുള്ള നീക്കങ്ങള്‍ കാണാം. ഘടനാപരമായ നീക്കമാണ് ഒന്ന്. പ്രോട്ടോപ്ലാസത്തില്‍ ആദ്യമായി സംഭവിച്ച ഒരു തുടിപ്പാണ് ജീവന്റെ തുടക്കം കുറിച്ചതെന്നു പറയാം.

ഇത് സംഭവിച്ചതാകട്ടെ ചില രാസവസ്തുക്കളില്‍ യാദൃച്ഛികമായി വന്നുചേര്‍ന്ന പ്രത്യേക സംയോഗങ്ങളാലാണെന്നു ശാസ്ത്രം പൊതുവെ കരുതുന്നു. പരമാണുവിന്റെ അന്തരാളത്തിലുള്ള സ്വയംചലനങ്ങളുടെ ബാഹ്യവല്‍ക്കരണമല്ലേ ജീവന്‍ എന്ന ചോദ്യവും ഉദിക്കുന്നു.

അങ്ങനെയാണെങ്കില്‍ ജീവന്റെ ഉത്ഭവം തേടിപ്പോകേണ്ടത് ദ്രവ്യതലത്തിലെ രാസപ്രവര്‍ത്തനരംഗങ്ങളിലല്ല, ദ്രവ്യത്തിനും നിദാനമായ ഊര്‍ജസ്ഥിതികളിലേക്കാണെന്ന് കരുതേണ്ടിവരും.

ഘടനാത്മകമായ രൂപീകരണമാണ് ജീവന്റെ പരിണാമത്തില്‍ ആദ്യം സംഭവിച്ചത്. സാഹചര്യങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനത്തില്‍ നിലനില്‍പ്പിനായുള്ള ത്വരയുടെ ഫലമായി ജീവജാലങ്ങളില്‍ തികച്ചും ഭൗതികമായി സഭവിച്ച പ്രകൃതിനിര്‍ധാരണമാണ് പരിണാമപരമായ ഈ ഘടനാവികാസത്തിന് കാരണമെന്നാണ് ആധുനികജീവശാസ്ത്രത്തിന്റെ നിഗമനം.

പ്രത്യേക രൂപമില്ലാത്ത ഏകകോശജീവിയായ അമീബ മുതല്‍ മനുഷ്യന്‍വരെയുള്ള ജീവജാലങ്ങള്‍ ആവിര്‍ഭവിച്ചത് ഇങ്ങനെയാണ്.

ഇതിനിടയില്‍ ബഹുകോശജീവികളും വികാസത്തിന്റെ വിവിധ പടികളിലുള്ള ജീവജാലങ്ങളും അവയുടെ അവയവങ്ങളും സിരാകോശങ്ങളും, പ്രത്യേക ഘടനാരീതികളും വിസ്മയനീയമായ മനുഷ്യമസ്തിഷ്‌കവും എല്ലാം രൂപംപൂണ്ടു.

മനസ്സിന്റെ ആവിര്‍ഭാവം

എന്നാല്‍, ഈ ഭൗതികഘടനയുടെ വികാസത്തിലൂടെ മറ്റൊരു പ്രധാന സംഭവം നടന്നു. പ്രകൃതിയുമായി ഏകകോശജീവിയായ അമീബയ്‌ക്കുണ്ടായ പ്രാഥമിക പ്രതികരണത്തില്‍ നിന്നാണ് ക്രമേണ പലതരം ജീവികളിലൂടെ ‘ആദിമഭീകരവനവീധികളിലും നിലാവില്‍ മയങ്ങിയ മരുഭൂമികളിലും’ വിഹരിച്ച ഭീമാകാരികളായ ഡിനോസര്‍ മുതല്‍ കൊച്ച് അണ്ണാരക്കണ്ണന്‍ വരെയുള്ള ജീവികളിലൂടെ നാഡീവ്യൂഹ-മസ്തിഷ്‌ക വ്യവസ്ഥയും അതില്‍ ആവിര്‍ഭവിച്ച മനസ്സെന്ന അന്വേഷണ ജ്ഞാനോപാധിയും രൂപമെടുത്തത്.

ഒന്നരകിലോഗ്രാമോളം മാത്രം ഭാരമുള്ള മനുഷ്യമസ്തിഷ്‌കത്തില്‍ ശക്തമായിത്തീര്‍ന്ന മനസ്സിനു പരിധികളില്ല. വാസ്തവത്തില്‍ പ്രപഞ്ചത്തിന് സ്വയം അറിയാനുള്ള അന്വേഷണത്വര തന്നെയാണ് ഇങ്ങനെ മനുഷ്യനിലൂടെ പ്രകടമാകുന്നത്.

ഇല്ലെങ്കില്‍ ഈ പ്രപഞ്ചം ഉണ്ടെന്ന് ആരറിയാനാണ്. ഉള്ളതും ഇല്ലാത്തതും ഒരുപോലെ തന്നെയാകുമായിരുന്നു.

സാധാരണഗതിയില്‍ ആര്‍ക്കും ഒരെത്തും പിടിയും കിട്ടാത്ത ഈ പ്രപഞ്ചം വാസ്തവത്തില്‍ എന്താണെന്ന് പ്രപഞ്ചത്തിനുതന്നെ മനുഷ്യനില്‍ക്കൂടി അറിയുവാന്‍ കഴിയുന്നു.

അന്ധമായ ദ്രവ്യത്തിന്റെ ഒരു യാദൃച്ഛിക ഉല്‍പ്പന്നമാണ് മനസ്സ് എന്ന് ഇന്നത്തെ ശാസ്ത്രം അതിനെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നെങ്കിലും മനുഷ്യാന്വേഷണം ആ തളച്ചുനിന്നു പോകുന്നില്ല. പരിധികളെ അതിലംഘിച്ചുള്ള അന്വേഷണം തുടരുക തന്നെ ചെയ്യുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.