Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പേരിട്ടു; രമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 08:39 am IST
inSamskriti

ആ ദമ്പതികള്‍ സന്യാസിവര്യന്റെ മുന്നറിയിപ്പുകേട്ട് ആശ്ചര്യപ്പെട്ടു. അവരുടെ ആശ്ചര്യം കണ്ടിട്ട് സന്യാസി വീണ്ടും പറഞ്ഞു എന്റെ വാക്കുകളെ അവിശ്വസിക്കേണ്ടതില്ല. ഭാവിയില്‍ ശ്രീരാമനും, ശ്രീകൃഷ്ണനും ഒപ്പം ഈ കുട്ടിയും ആരാധിക്കപ്പെടും. ഈ കുട്ടി വലുതാകുമ്പോള്‍ അവരുടെ ജീവിതകാലത്തു തന്നെ അവരുടെ വിഗ്രഹം പ്രതിഷ്ഠിക്കപ്പെടും. അവര്‍ ലോകത്തിന്റെ ദിവ്യമാതാവായി അറിയപ്പെടും.

അവര്‍ സന്യാസി ഇരുന്ന പീഠത്തിലേക്ക് നോക്കിയപ്പോള്‍ പീഠം ശൂന്യമായിരുന്നു. ആ സന്യാസി അപ്രത്യക്ഷനായിരിക്കുന്നു. അവര്‍ ആ സന്യാസിയെ അന്വേഷിക്കാന്‍ വേലക്കാരെയും പരിചയക്കാരെയും അയച്ചുനോക്കി. പക്ഷെ ആര്‍ക്കും അദ്ദേഹത്തിന്റെ ഒരു പൊടിപോലും കാണാന്‍ കഴിഞ്ഞില്ല. വേറാരും ആ സന്യാസിയെ കണ്ടിട്ടുമില്ല. അവര്‍ സ്വയം ഉള്‍പ്രേരണകൊണ്ടു ഒന്നു മനസസ്സിലാക്കി. ഈശ്വരന്‍ തന്നെയാണ് സന്യാസിയായി തങ്ങളെ അനുഗ്രഹിക്കാനും ഈ ദിവ്യസന്ദേശം നല്‍കാനും വന്നത് എന്ന്. ആ സന്യാസിയുടെ പാദങ്ങള്‍ പതിഞ്ഞ സ്ഥലത്തെ പവിത്രമായ ധൂളി എടുത്ത് അവര്‍ ശിരസ്സില്‍ അണിഞ്ഞു.

ആ അനുഗൃഹീത ദമ്പതികള്‍ സന്യാസിയുടെ പ്രവചനം സത്യമാകുവാന്‍ വേണ്ടി അതിയായ താല്പര്യത്തോടെ കാത്തിരുന്നു. ആയിടക്ക് ശ്രീദേവി ഗര്‍ഭിണിയായി. ശ്രീകൃഷ്ണന്റെ ജനനത്തിനു മുമ്പ് ദേവകിക്കുണ്ടായപോലെ ദിവ്യമായ അനുഭവങ്ങള്‍ ആ സമയത്ത് അവര്‍ക്കുണ്ടായി. അവരുടെ ശരീരത്തില്‍ ഒരു പ്രഭ പ്രത്യക്ഷപ്പെട്ടു. അവരുടെ ഹൃദയം മാനവസമൂഹത്തോടുള്ള മാതൃസ്‌നേഹംകൊണ്ട് നിറഞ്ഞു കവിഞ്ഞു. ചില സമയത്ത് ഓംകാരവും മറ്റു ദിവ്യശബ്ദങ്ങളും അവരില്‍ നിന്ന് പുറത്തു വന്നു കൊണ്ടിരുന്നു. ആ സമയത്ത് അവരെ സന്ദര്‍ശിച്ച എല്ലാവര്‍ക്കും ആനന്ദകരമായ അനുഭവം ഉണ്ടായി. ഈ ശുഭസൂചനകളെല്ലാം ഒരു ദിവ്യമായ അവതാരത്തിന്റെ മുന്നോടിയായിരുന്നു.

കര്‍പ്പൂരത്തിന്റെയും ചന്ദനത്തിന്റെയും സുഗന്ധം കലര്‍ന്ന ഒരു സ്വര്‍ഗ്ഗീയ സുഗന്ധം ശ്രീദേവിയില്‍ നിന്നും പ്രസരിക്കാന്‍ തുടങ്ങി. അവസാനം കാത്തിരുന്ന ആ ശുഭമുഹുര്‍ത്തം എത്തിച്ചേര്‍ന്നു. 1911 മാര്‍ച്ച് 4 ശനിയാഴ്‌ച്ച ഉച്ചയ്‌ക്ക് 12.45, അശ്വതി നക്ഷത്രത്തില്‍ സര്‍വ്വഗുണങ്ങളോടും കൂടിയ വിശ്വജനനി മംഗലാപുരത്തു അവതരിച്ചു. ആ കുട്ടിക്കു ചുറ്റും നിന്ന എല്ലാവര്‍ക്കും പരിശുദ്ധമായ ഒരു ആനന്ദം അനുഭവപ്പെട്ടു. പരിസരത്തെ ക്ഷേത്രങ്ങളില്‍ നിന്നും പതിവില്ലാത്ത മണികളുടെ മംഗളദ്ധ്വനി മുഴങ്ങി. അമ്മയുടെ അവതാരത്തിന്റെ വിളംബരംപോലെ തോന്നിച്ചു ആ മണിനാദങ്ങള്‍. സാധാരണ കുട്ടികള്‍ പ്രസവിച്ച ഉടനെ കരയുന്നപ്പോലെ ആ ദിവ്യശിശു കരഞ്ഞില്ല. അതിനു പകരം ആ ചുണ്ടുകളില്‍ ഒരു ശാന്തമായ പുഞ്ചിരി കളിയാടിയിരുന്നു.

ദിവ്യശിശുവിന്റെ ജനനത്തെകുറിച്ച് ആ കുട്ടിയുടെ ദര്‍ശനത്തിന്റെ സന്തോഷം പങ്കുവെയ്‌ക്കാന്‍ പുരുഷന്‍മാരും, സ്ത്രീകളും ആ വീട്ടിലേക്ക് അണമുറിയാതെ പ്രവഹിക്കാന്‍ തുടങ്ങി. ദിവ്യ ശിശു തന്നെ. എല്ലാവരും പറഞ്ഞു. സാധാരണ കുട്ടികള്‍ കൈകാലിട്ടടിച്ചു കരയുന്നതിനു പകരം ആ കുഞ്ഞുമുഖത്ത് എല്ലാവരെയും മോഹിപ്പിക്കുന്ന ഒരു പാല്‍പ്പുഞ്ചിരിയായിരുന്നു.

എന്തൊരു സൗന്ദര്യം. ആ മുഖത്തിനു ചുറ്റും എന്തൊരു പ്രകാശം… എല്ലാവരും അശ്ചര്യത്തോടെ പറഞ്ഞു. മാതാപിതാക്കള്‍ക്കും, തോട്ടടുത്ത ബന്ധുക്കള്‍ക്കും സാക്ഷാല്‍ ദേവി തന്നെയാണ് അവരുടെ ഇടയില്‍ അവരെ അനുഗ്രഹിക്കാന്‍ അവതരിച്ചിരിക്കുന്നത് എന്ന് ബോദ്ധ്യമായി. അവരെല്ലാവരും കണ്ണടച്ചു തല കുനിച്ചു കൈകൂപ്പി നിന്നു. കുഞ്ഞിനെ കാണാന്‍ വന്നവര്‍ക്കൊന്നും അവിടം വിട്ടുപോകാന്‍ മനസ്സുവന്നില്ല. ഒരുതവണ കണ്ടതിന്റെ ആനന്ദവും ശാന്തിയും അടുത്ത തവണ വരുന്നതുവരെ അവരില്‍ നിലനിന്നു. ശ്രീകൃഷ്ണന്റെ ഗോകുലംപോലെയായി മംഗലാപുരത്തെ ഇപ്പോഴത്തെ അവസ്ഥ.

ഗൗഡസാരസ്വത സമ്പ്രദായപ്രകാരം 12-ാം ദിവസം നാമകരണം എല്ലാ ചടങ്ങുകളോടും പൂജകളോടും കൂടി നടത്തപ്പെട്ടു. ആ കുഞ്ഞിന് ‘രമ’ എന്ന് നാമകരണം ചെയ്തു. രമ എന്നാല്‍ എല്ലാവരെയും സന്തോഷിപ്പിക്കുന്നവള്‍ എന്ന് അര്‍ത്ഥം. ഇവിടെ മനുഷ്യസമൂഹത്തിലെ സ്വന്തം കുട്ടികള്‍ക്ക് സന്തോഷം പ്രദാനം ചെയ്യാന്‍ സാക്ഷാല്‍ ദേവി തന്നെ വന്നിരിക്കുന്നു. ദിവ്യതയുള്ള ഒരു ശിശു ജനിച്ചിട്ടുണ്ടെന്ന് കേട്ട് ഭക്തന്‍മാരും കാണാന്‍ ആഗ്രഹമുള്ളവരും ആ ഗൃഹത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി.

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി. 9446323355)

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.