Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു ഹാട്രിക്കും മുളന്തണ്ടുകളുടെ ആരവങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 06:55 pm IST
in Vicharam

മണിയുടെ നേതൃത്വത്തില്‍ ആദ്യത്തെ സന്തോഷ് ട്രോഫി നേടിയ കേരളാ ടീം

മണി എന്നാല്‍ എനിക്ക് ആ ഹാട്രിക്കാണ്. 1973ലെ ആ ഹാട്രിക്. നമ്മുടെ ആദ്യത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്കു നയിച്ച മണിയുടെ മൂന്നു ഗോളുകള്‍. സമനിലയില്‍ അവസാനിക്കേണ്ട കളി ജയിപ്പിച്ചത് മണിയുടെ ആ ഹാട്രിക്കായിരുന്നു. ആദ്യം മണി ഗോളടിച്ചു. പിന്നെ റെയില്‍വേസ് തിരിച്ചടിച്ചു. രണ്ടാമത്തെ ഗോള്‍ അടിക്കാന്‍ മണിക്ക് പാസ് നല്‍കിയത് ഞാനാണ്. 2-2 എന്ന നിലയില്‍ അവസാനിക്കുമായിരുന്നു. മൂന്നാമത്തെ ഗോളിലൂടെ മണി കേരളത്തിനു സന്തോഷ് ട്രോഫി നേടിത്തന്നു.

കളിക്കളത്തില്‍ നല്ല വീറുറ്റ പോരാളിയായിരുന്നു മണി. പക്ഷേ, ജീവിതത്തില്‍ മണിയെപ്പോലൊരു സാധു മനുഷ്യനെ കണ്ടിട്ടില്ല. എല്ലാവരോടും ചിരിച്ച് സംസാരിക്കുന്ന പ്രകൃതക്കാരന്‍.

ഇന്ത്യന്‍ ഫുട്‌ബോളില്‍ ബംഗാളും മൈസൂരും ഹൈദരാബാദും റെയില്‍വേസുമെല്ലാം കൊടികുത്തിവാണകാലമായിരുന്നു അത്. എന്നാല്‍ ഒരൊറ്റ സന്തോഷ് ട്രോഫിയിലൂടെ കേരളം വരവറിയിച്ചു. 1973 ഡിസംബര്‍ 27 ആയിരുന്നു ആ ദിവസം.

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മുളകൊണ്ടുണ്ടാക്കിയ താത്ക്കാലിക ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കിയായിരുന്നു നമ്മുടെ വിജയം. മണിക്കൊപ്പം കളത്തില്‍ നിന്ന് ആ വിജയമാഘോഷിച്ച നിമിഷങ്ങലെക്കുറിച്ചാണ് ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത്. ആ വിജയത്തിനുശേഷമാണ് ഫാക്ട് മണി ക്യാപ്റ്റന്‍ മണിയായത്. പത്താം നമ്പരായിരുന്നു മണിയുടെ ഇഷ്ടജേഴ്‌സി. ഇരുകാലുകള്‍കൊണ്ടും കനത്ത ഷോട്ടുകള്‍ ഉതിര്‍ക്കാനും ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുമുള്ള കഴിവാണ് മണിയെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കിയത്.

സന്തോഷ് ട്രോഫി നേടിയ അതേവര്‍ഷം ഇന്ത്യന്‍ ടീമിനെ നയിക്കാനും മണിക്ക് നിയോഗമുണ്ടായി. ഇന്ത്യ സന്ദര്‍ശിച്ച ജര്‍മ്മന്‍ ടീമിനെതിരെയായിരുന്നു അത്. പിന്നീട് അധികം കഴിയും മുന്‍പേ മണി കളിനിര്‍ത്തി. സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തണം എന്നു പറയുന്നതുപോലെ മികവിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴായിരുന്നു മണി ഫുട്‌ബോളിനോട് വിടചൊല്ലിയത്. തുടര്‍ന്ന് ഫാക്ട് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി.

1969-ല്‍ ഫാക്റ്റ് സിഎംഡി എംകെകെ നായര്‍ മണിയെ നേരിട്ട് വിളിച്ച് ഫാക്ട് ടീമിലെടുക്കുകയായിരുന്നു. കണ്ണൂരില്‍ തുച്ഛമായ പ്രതിഫലത്തില്‍ സെവന്‍സ് കളിച്ചു നടന്ന മണിയെ കേരള ടീമിലേക്ക് ഉയര്‍ത്തിയത് പ്രമുഖ ഇന്ത്യന്‍ താരവും ഇന്ത്യന്‍ പരിശീലകനുമായ സൈമണ്‍ സുന്ദര്‍രാജ്. സുന്ദര്‍രാജിന്റെ ശിക്ഷണത്തിലെത്തിയതോടെയാണ് മണിയുടെ ശുക്രനും ഉദിച്ചത്.

കേരളത്തിലെ ജനങ്ങള്‍ എക്കാലത്തും മണിയെ ഓര്‍ത്ത് അഭിമാനിക്കുകയും ആദരിക്കുകയും ചെയ്തപ്പോള്‍ സര്‍ക്കാരില്‍നിന്ന് നേരിട്ടത് അവഗണന മാത്രമായിരുന്നുവെന്ന് രണ്ടുവര്‍ഷം മുമ്പ് മണി പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുമായി മല്ലിട്ട് ഏറെ ബുദ്ധിമുട്ടിയപ്പോഴും സര്‍ക്കാരോ കേരള ഫുട്‌ബോള്‍ അസോസിയേഷനോ സഹായവുമായി മണിയെ തിരിഞ്ഞുനോക്കാനും തയ്യാറായില്ല. എന്നിട്ടും മണി പരിഭവം പറഞ്ഞ് ആരുടെ പിന്നാലെയും പോയല്ല, അവസാന ശ്വാസം വരെ.

മണിയുടെ യഥാര്‍ഥ പേര് ടി.കെ. സുബ്രഹ്മണ്യന്‍ എന്നാണെന്നു പലര്‍ക്കും അറിയില്ല. കണ്ണൂര്‍ ലക്കിസ്റ്റാറിലും ജിംഖാനയിലും ഫാക്ടിലും കളംനിറഞ്ഞു കളിച്ച കാലത്ത് സുബ്രഹ്മണ്യനെ ആരാധകര്‍ ലക്കിസ്റ്റാര്‍ മണിയെന്നും ജിംഖാന മണിയെന്നും ഫാക്ട് മണിയെന്നും വിളിച്ചു. കേരളത്തെ കന്നി സന്തോഷ്‌ട്രോഫി വിജയത്തിലേക്കു നയിച്ചതിനുശേഷം ഒറ്റപ്പേരുമാത്രം കേരളം മനസില്‍ സൂക്ഷിച്ചു, ക്യാപ്റ്റന്‍ മണി…

ക്യാപ്റ്റന്മാര്‍ പലരും വന്നുപോയിട്ടും കണ്ണൂര്‍ക്കാരന്‍ സുബ്രഹ്മണ്യത്തിനു മാത്രമായി മലയാളി ഹൃദയത്തില്‍ ആ പേരു കൊത്തിവെച്ചു…

ജീവിതത്തില്‍ നിന്ന് ബൂട്ടും ജേഴ്‌സിയും അഴിച്ചുവെച്ച് എന്റെ പ്രിയ സുഹൃത്ത് കളം വിടുമ്പോള്‍ നാല്‍പ്പതാണ്ടുമുമ്പ് ഒരു ഹാട്രിക്കിന്റെ ആവേശത്തില്‍ വളഞ്ഞുലയുന്ന മുളഗ്യാലറിയില്‍നിന്ന് മുഴങ്ങിയ ആരവങ്ങള്‍ ഞാനിപ്പോഴും കേള്‍ക്കുകയാണ്…

(1973ല്‍ മണിയുടെ നേതൃത്വത്തില്‍ കേരളം ആദ്യത്തെ സന്തോഷ് ട്രോഫി നേടുമ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ജാഫറുമായി സംസാരിച്ച് ഡി. വിനോദ് തയ്യാറാക്കിയത്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.