Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഒരു ഹാട്രിക്കും മുളന്തണ്ടുകളുടെ ആരവങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 06:55 pm IST
in Vicharam

മണിയുടെ നേതൃത്വത്തില്‍ ആദ്യത്തെ സന്തോഷ് ട്രോഫി നേടിയ കേരളാ ടീം

മണി എന്നാല്‍ എനിക്ക് ആ ഹാട്രിക്കാണ്. 1973ലെ ആ ഹാട്രിക്. നമ്മുടെ ആദ്യത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്കു നയിച്ച മണിയുടെ മൂന്നു ഗോളുകള്‍. സമനിലയില്‍ അവസാനിക്കേണ്ട കളി ജയിപ്പിച്ചത് മണിയുടെ ആ ഹാട്രിക്കായിരുന്നു. ആദ്യം മണി ഗോളടിച്ചു. പിന്നെ റെയില്‍വേസ് തിരിച്ചടിച്ചു. രണ്ടാമത്തെ ഗോള്‍ അടിക്കാന്‍ മണിക്ക് പാസ് നല്‍കിയത് ഞാനാണ്. 2-2 എന്ന നിലയില്‍ അവസാനിക്കുമായിരുന്നു. മൂന്നാമത്തെ ഗോളിലൂടെ മണി കേരളത്തിനു സന്തോഷ് ട്രോഫി നേടിത്തന്നു.

കളിക്കളത്തില്‍ നല്ല വീറുറ്റ പോരാളിയായിരുന്നു മണി. പക്ഷേ, ജീവിതത്തില്‍ മണിയെപ്പോലൊരു സാധു മനുഷ്യനെ കണ്ടിട്ടില്ല. എല്ലാവരോടും ചിരിച്ച് സംസാരിക്കുന്ന പ്രകൃതക്കാരന്‍.

ഇന്ത്യന്‍ ഫുട്‌ബോളില്‍ ബംഗാളും മൈസൂരും ഹൈദരാബാദും റെയില്‍വേസുമെല്ലാം കൊടികുത്തിവാണകാലമായിരുന്നു അത്. എന്നാല്‍ ഒരൊറ്റ സന്തോഷ് ട്രോഫിയിലൂടെ കേരളം വരവറിയിച്ചു. 1973 ഡിസംബര്‍ 27 ആയിരുന്നു ആ ദിവസം.

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മുളകൊണ്ടുണ്ടാക്കിയ താത്ക്കാലിക ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കിയായിരുന്നു നമ്മുടെ വിജയം. മണിക്കൊപ്പം കളത്തില്‍ നിന്ന് ആ വിജയമാഘോഷിച്ച നിമിഷങ്ങലെക്കുറിച്ചാണ് ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത്. ആ വിജയത്തിനുശേഷമാണ് ഫാക്ട് മണി ക്യാപ്റ്റന്‍ മണിയായത്. പത്താം നമ്പരായിരുന്നു മണിയുടെ ഇഷ്ടജേഴ്‌സി. ഇരുകാലുകള്‍കൊണ്ടും കനത്ത ഷോട്ടുകള്‍ ഉതിര്‍ക്കാനും ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുമുള്ള കഴിവാണ് മണിയെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കിയത്.

സന്തോഷ് ട്രോഫി നേടിയ അതേവര്‍ഷം ഇന്ത്യന്‍ ടീമിനെ നയിക്കാനും മണിക്ക് നിയോഗമുണ്ടായി. ഇന്ത്യ സന്ദര്‍ശിച്ച ജര്‍മ്മന്‍ ടീമിനെതിരെയായിരുന്നു അത്. പിന്നീട് അധികം കഴിയും മുന്‍പേ മണി കളിനിര്‍ത്തി. സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തണം എന്നു പറയുന്നതുപോലെ മികവിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴായിരുന്നു മണി ഫുട്‌ബോളിനോട് വിടചൊല്ലിയത്. തുടര്‍ന്ന് ഫാക്ട് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി.

1969-ല്‍ ഫാക്റ്റ് സിഎംഡി എംകെകെ നായര്‍ മണിയെ നേരിട്ട് വിളിച്ച് ഫാക്ട് ടീമിലെടുക്കുകയായിരുന്നു. കണ്ണൂരില്‍ തുച്ഛമായ പ്രതിഫലത്തില്‍ സെവന്‍സ് കളിച്ചു നടന്ന മണിയെ കേരള ടീമിലേക്ക് ഉയര്‍ത്തിയത് പ്രമുഖ ഇന്ത്യന്‍ താരവും ഇന്ത്യന്‍ പരിശീലകനുമായ സൈമണ്‍ സുന്ദര്‍രാജ്. സുന്ദര്‍രാജിന്റെ ശിക്ഷണത്തിലെത്തിയതോടെയാണ് മണിയുടെ ശുക്രനും ഉദിച്ചത്.

കേരളത്തിലെ ജനങ്ങള്‍ എക്കാലത്തും മണിയെ ഓര്‍ത്ത് അഭിമാനിക്കുകയും ആദരിക്കുകയും ചെയ്തപ്പോള്‍ സര്‍ക്കാരില്‍നിന്ന് നേരിട്ടത് അവഗണന മാത്രമായിരുന്നുവെന്ന് രണ്ടുവര്‍ഷം മുമ്പ് മണി പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുമായി മല്ലിട്ട് ഏറെ ബുദ്ധിമുട്ടിയപ്പോഴും സര്‍ക്കാരോ കേരള ഫുട്‌ബോള്‍ അസോസിയേഷനോ സഹായവുമായി മണിയെ തിരിഞ്ഞുനോക്കാനും തയ്യാറായില്ല. എന്നിട്ടും മണി പരിഭവം പറഞ്ഞ് ആരുടെ പിന്നാലെയും പോയല്ല, അവസാന ശ്വാസം വരെ.

മണിയുടെ യഥാര്‍ഥ പേര് ടി.കെ. സുബ്രഹ്മണ്യന്‍ എന്നാണെന്നു പലര്‍ക്കും അറിയില്ല. കണ്ണൂര്‍ ലക്കിസ്റ്റാറിലും ജിംഖാനയിലും ഫാക്ടിലും കളംനിറഞ്ഞു കളിച്ച കാലത്ത് സുബ്രഹ്മണ്യനെ ആരാധകര്‍ ലക്കിസ്റ്റാര്‍ മണിയെന്നും ജിംഖാന മണിയെന്നും ഫാക്ട് മണിയെന്നും വിളിച്ചു. കേരളത്തെ കന്നി സന്തോഷ്‌ട്രോഫി വിജയത്തിലേക്കു നയിച്ചതിനുശേഷം ഒറ്റപ്പേരുമാത്രം കേരളം മനസില്‍ സൂക്ഷിച്ചു, ക്യാപ്റ്റന്‍ മണി…

ക്യാപ്റ്റന്മാര്‍ പലരും വന്നുപോയിട്ടും കണ്ണൂര്‍ക്കാരന്‍ സുബ്രഹ്മണ്യത്തിനു മാത്രമായി മലയാളി ഹൃദയത്തില്‍ ആ പേരു കൊത്തിവെച്ചു…

ജീവിതത്തില്‍ നിന്ന് ബൂട്ടും ജേഴ്‌സിയും അഴിച്ചുവെച്ച് എന്റെ പ്രിയ സുഹൃത്ത് കളം വിടുമ്പോള്‍ നാല്‍പ്പതാണ്ടുമുമ്പ് ഒരു ഹാട്രിക്കിന്റെ ആവേശത്തില്‍ വളഞ്ഞുലയുന്ന മുളഗ്യാലറിയില്‍നിന്ന് മുഴങ്ങിയ ആരവങ്ങള്‍ ഞാനിപ്പോഴും കേള്‍ക്കുകയാണ്…

(1973ല്‍ മണിയുടെ നേതൃത്വത്തില്‍ കേരളം ആദ്യത്തെ സന്തോഷ് ട്രോഫി നേടുമ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ജാഫറുമായി സംസാരിച്ച് ഡി. വിനോദ് തയ്യാറാക്കിയത്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.