Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎമ്മിന്റെ അസഹിഷ്ണുത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 04:41 pm IST
in Vicharam

പെരുന്താറ്റിലിലെ കേശവസ്മൃതി സേവാകേന്ദ്രം ആക്രമിക്കപ്പെട്ട നിലയില്‍

സിപിഎം അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്നതിന്റെ തെളിവാണ് തലശ്ശേരി എരഞ്ഞോളി പഞ്ചായത്തിലെ പെരുന്താറ്റിലില്‍ ഇക്കഴിഞ്ഞ ദിവസമുണ്ടായ അക്രമം. ഞായറാഴ്ച ഉദ്ഘാടനം ചെയ്ത പെരുന്താറ്റിലിലെ കേശവസ്മൃതി സേവാകേന്ദ്രം പിറ്റേന്ന് പുലര്‍ച്ചെ സിപിഎം സംഘം അക്രമിക്കുകയായിരുന്നു. ലൈബ്രറി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ഹെല്‍പ്പ് ഡസ്‌ക്, അക്ഷയശ്രീ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള തൊഴില്‍ പരിശീലന കേന്ദ്രം എന്നിവയാണ് സേവാകേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

സേവാകേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ സിപിഎം സംഘം കെട്ടിടം തകര്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു. അടിത്തറ പണിത് ചുമര്‍ കെട്ടിത്തീര്‍ന്നപ്പോള്‍ അത് പൂര്‍ണ്ണമായും തകര്‍ത്തു. നിര്‍മ്മാണത്തിന്റെ നിരവധി ഘട്ടങ്ങളില്‍ നടന്ന അക്രമങ്ങളെ അതിജീവിച്ചാണ് സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. എന്നാല്‍ അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രത്തിനടിപ്പെട്ടവര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല ഇത്. ഉദ്ഘാടനപിറ്റേന്ന് തന്നെ കെട്ടിടം തകര്‍ക്കാനായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. ഉദ്ഘാടന ചടങ്ങിന് സുരക്ഷയ്‌ക്കായി എത്തിയ പോലീസ് സംഘം സംഭവ സ്ഥലത്തുനിന്ന് മാറിയ ഉടനെയാണ് അക്രമമുണ്ടായത്. അക്രമത്തിന് സൗകര്യമൊരുക്കുകയായിരുന്നു പോലീസ് എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്.

പതിനാറംഗങ്ങളുള്ള എരഞ്ഞോളി ഗ്രാമ പഞ്ചായത്തില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചതൊഴിച്ചാല്‍ ബാക്കി 15 സീറ്റിലും വിജയിച്ചത് ഇടതുമുന്നണിയാണ്. പ്രതിപക്ഷ ആശയങ്ങളോട് സഹിഷ്ണുതയും ആദരവും കാണിക്കുകയാണ് മൃഗീയ ഭൂരിപക്ഷമുള്ളപ്പോഴും അധികാരത്തിലുള്ളവര്‍ ചെയ്യേണ്ടത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ മറ്റുള്ള സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ ജനാധിപത്യപരമായി സ്വാതന്ത്ര്യം അനുവദിക്കുമ്പോഴാണ് അധികാരത്തിലുള്ളവരുടെ മഹത്വം ഏറുന്നത്. എന്നാല്‍ ആര്‍എസ്എസിന്റെയും മറ്റു ദേശീയ സംഘടനകളുടെയും പ്രവര്‍ത്തനത്തെ ഏതുവിധേനയും ഇല്ലാതാക്കുക എന്ന സമീപനമാണ് സിപിഎം ഇവിടെയും അനുവര്‍ത്തിച്ചത്. ഈ അസഹിഷ്ണുതയുടെ വേരുകള്‍ ചികഞ്ഞ് പോയാല്‍ എത്തുന്ന യാഥാര്‍ത്ഥ്യം കമ്യൂണിസ്റ്റ് കോട്ടകളിലും കരുത്താര്‍ജ്ജിക്കുന്ന ദേശീയ ശക്തികളുടെ മുന്നേറ്റമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴു വാര്‍ഡുകളില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞത് സിപിഎമ്മിന് സഹിക്കാനാവുന്നതല്ലായിരുന്നു.

ഭദ്രമെന്ന് കരുതുന്ന തങ്ങളുടെ കോട്ടകള്‍ക്കുള്ളില്‍ പോലും അതിവേഗം മണ്ണൊലിച്ചുപോകുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് സിപിഎമ്മുകാരെ അന്ധരാക്കുന്നത്. നേരത്തെ നടന്ന സിപിഎം അക്രമങ്ങളില്‍ പുഞ്ചയില്‍ ശശിധരന്‍, നിഖില്‍ എന്നിവര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. അക്രമത്തില്‍ അംഗവിഹീനരായവര്‍ ഏറെയുണ്ട് ഈ പഞ്ചായത്തില്‍. എന്നാല്‍ സിപിഎമ്മിന്റെ അക്രമത്തിനെതിരെ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രതിരോധിക്കുക എന്ന മാതൃകാപരമായ ശൈലിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവിടെയും അനുവര്‍ത്തിച്ചത്. എല്ലാവിധ എതിര്‍പ്പുകള്‍ക്കിടയിലും വലിയ ജനകീയ പിന്തുണയാര്‍ജ്ജിക്കാന്‍ കഴിഞ്ഞത് ഇതുകൊണ്ടുതന്നെയാണ്. സേവാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജനാവലി ഈ ജനകീയ പിന്തുണക്ക് തെളിവായിരുന്നു.

തൊട്ടടുത്ത പെരുന്താറ്റില്‍ ടൗണില്‍ സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്നത് ജനസേവാ ട്രസ്റ്റിന്റെ കീഴിലുള്ള കെട്ടിടത്തിലാണ്. സിപിഎം ഓഫീസ് നില നില്‍ക്കുന്ന ഇരുനിലക്കെട്ടിടം സ്വയം സേവകര്‍ അംഗങ്ങളായുള്ള ജനസേവാ ട്രസ്റ്റ് വാങ്ങിക്കുകയായിരുന്നു. സംഘര്‍ഷത്തിന്റെയും അക്രമത്തിന്റെയും പാത സ്വീകരിച്ചവര്‍ക്ക് സമാധാനത്തിന്റെ പാതയില്‍ ചരിച്ചവര്‍ നല്‍കിയ മധുരതരമായ മറുപടിയായിരുന്നു ഇത്. സേവന പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജ്ജിച്ച ജനകീയമായ പിന്തുണയില്‍നിന്നാണ് ഭാവാത്മകവും വികസനോന്മുഖവുമായ പ്രവര്‍ത്തന ശൈലി വിജയം വരിച്ചത്. രക്തരൂഷിതമായ അക്രമങ്ങളിലൂടെയല്ല, പരസ്പര സഹവര്‍ത്തിത്വത്തിന്റെ ഉദാത്തമായ ജീവിതശൈലിയിലൂടെയാണ് ഗ്രാമീണ ജനജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാനാവുക. അന്ധമായ രാഷ്‌ട്രീയ കുടിപ്പകയല്ല, അന്യോന്യമുള്ള ആദരവും മറ്റ് ആശയഗതികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവകാശം അവുവദിക്കുകയും ചെയ്യുക എന്ന സമീപനത്തിനാണ് വിജയിക്കാനാവുക.

ഭരണത്തിലിരിക്കുന്ന രാഷ്‌ട്രീയ കക്ഷിയുടെ അസഹിഷ്ണുതയാണ് കേരളത്തിന്റെ തെരുവുകളില്‍ രക്തപ്പുഴയൊഴുക്കുന്നത്. ഭരണകക്ഷി എന്ന നിലയിലുള്ള ഉയര്‍ന്ന ഉത്തരവാദിത്ത ബോധം കാണിക്കുവാനുള്ള ചുമതല സിപിഎമ്മിനുണ്ട്. ജില്ലാ നേതൃത്വത്തിന് ഈ വകതിരിവില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തിന് ഉത്തരവാദിത്തം കൂടുകയാണ്. അക്രമത്തിന് പ്രോത്സാഹനം നല്‍കുന്ന നേതാക്കളില്‍ ചിലരാണ് സംസ്ഥാന നേതൃത്വത്തിലുള്ളതെങ്കില്‍ അവര്‍ക്ക് നേര്‍വഴി പറഞ്ഞു കൊടുക്കാന്‍ പൊളിറ്റ് ബ്യൂറോക്ക് കഴിയണം. ഈ ഉത്തരവാദിത്തം സിപിഎം നേതൃത്വത്തില്‍നിന്ന് ഉണ്ടാകുമെന്നു തന്നെയാണ് കേരളം ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.