Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതിയുടെ ആള്‍രൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 09:16 pm IST
in Vicharam

യുപിഎ ഭരണകാലത്ത് ഗാന്ധിയനായ അണ്ണാഹസാരെ ഉയര്‍ത്തിവിട്ട അഴിമതിവിരുദ്ധ വികാരം ചൂഷണം ചെയ്ത് ആളാവുകയും, തുടര്‍ന്ന് ദല്‍ഹിയില്‍ അധികാരത്തിലേറുകയും ചെയ്ത അരവിന്ദ് കേജ്‌രിവാളിന്റെ തനിനിറം ഓരോ ദിവസം കഴിയുന്തോറും അധികാധികം പുറത്തുവരികയാണ്. മന്ത്രിസഭാംഗമായ സത്യേന്ദ്ര ജയിനില്‍നിന്ന് കേജ്‌രിവാള്‍ രണ്ട് കോടി രൂപ നേരിട്ട് കൈപ്പറ്റുന്നത് താന്‍ നേരില്‍കണ്ടുവെന്ന് വെളിപ്പെടുത്തിയ എഎപി നേതാവുതന്നെയായ കപില്‍ മിശ്ര ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.

2013-14 കാലയളവില്‍ കേജ്‌രിവാളിന്റെ പാര്‍ട്ടിയായ എഎപി സംഭാവനയായി കൈപ്പറ്റിയ 36 കോടി രൂപയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചില്ലെന്ന് മിശ്ര പറയുന്നു. എഎപിയുടെ അക്കൗണ്ടില്‍ 45.74 കോടി രൂപ ഉണ്ടായിരുന്നപ്പോള്‍ 9.42 കോടി രൂപയെക്കുറിച്ച് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഇതേക്കുറിച്ച് സ്വന്തം വെബ്‌സൈറ്റില്‍ കാണിച്ചത് 19.82 കോടി.

2014-15 സാമ്പത്തികവര്‍ഷം പാര്‍ട്ടിയുടെ അക്കൗണ്ടില്‍ 65.25 കോടിയുണ്ടായിരുന്നപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വെളിപ്പെടുത്തിയത് 32.46 കോടി. സ്വന്തം വെബ്‌സൈറ്റില്‍ കാണിച്ചത് 27.48 കോടിയും. നരേന്ദ്ര മോദി സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കിയതിനെതിരെ കേജ്‌രിവാള്‍ ഉറഞ്ഞുതുള്ളാന്‍ കാരണം സ്വന്തം കള്ളപ്പണം നഷ്ടപ്പെടുന്നതിന്റെ നിരാശകൊണ്ടാണെന്നും കപില്‍ മിശ്ര പറയുന്നതിനോട് ആരും വിയോജിക്കുമെന്ന് തോന്നുന്നില്ല.

വ്യാജകമ്പനികള്‍ രൂപീകരിച്ച് കള്ളപ്പണം വെളുപ്പിക്കുകയായിരുന്നുവത്രെ കേജ്‌രിവാള്‍. ദല്‍ഹിയിലെ കൃഷ്ണനഗറിലുള്ള ആക്‌സിസ് ബാങ്കിന്റെ ശാഖയില്‍ ഇത്തരം കമ്പനികള്‍ക്ക് നിരവധി അക്കൗണ്ടുള്ള കാര്യം റെയ്ഡില്‍ കണ്ടെത്തുകയുണ്ടായി. ഒരേ മേല്‍വിലാസത്തില്‍ 189 വ്യാജ കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപുറമെ ഒന്‍പത് വിദേശ വ്യാജ കമ്പനികളും. ഇതുവഴി കോടിക്കണക്കിന് രൂപയാണ് എഎപിക്ക് ലഭിച്ചത്. രണ്ട് എഎപി എംഎല്‍എമാരാണ് ഈ പണം എഎപിയുടെ അക്കൗണ്ടിലെത്തിച്ചതെന്നും മിശ്ര വെളിപ്പെടുത്തുന്നു. എഎപിയെ സഹായിക്കുന്ന ബെംഗളൂരുവിലെ ഒരു വനിത 90 ലക്ഷം രൂപയാണ് പാര്‍ട്ടിക്ക് നല്‍കിയത്.

വെറും 4000 രൂപ മാത്രം വരുമാന നികുതി അടയ്‌ക്കുന്നവരാണത്രെ ഇവര്‍! ഇത്തരം ഇടപാടുകള്‍ വഴി 20 കോടി രൂപ എഎപി കൈപ്പറ്റിയെന്നാണ് വിവരം. എഎപിക്ക് സംഭാവന ചെയ്ത 16 വ്യാജകമ്പനികളില്‍ നാലെണ്ണത്തിന്റെ ഡയറ്കടര്‍മാര്‍ക്ക് ഒരേ മേല്‍വിലാസമാണ്. എഎപി നേതാക്കള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും ഫണ്ട് സമാഹരണവും തമ്മില്‍ ബന്ധമുണ്ടെന്ന മിശ്രയുടെ വാദം തള്ളിക്കളയാനാവില്ല.

തന്റെ പാര്‍ട്ടി നേതാക്കളുടെ വിദേശ സന്ദര്‍ശന വിവരങ്ങള്‍ കേജ്‌രിവാള്‍ വെളിപ്പെടുത്തുന്ന നിമിഷം നിയമവിരുദ്ധമായി സ്വീകരിച്ചിട്ടുള്ള സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്താവുമെന്ന മിശ്രയുടെ അവകാശവാദത്തില്‍ കഴമ്പുണ്ട്. നാല് വ്യാജ വിദേശ കമ്പനികളുടെ പേരില്‍ 2015 ഏപ്രില്‍ അഞ്ചിന് അര്‍ദ്ധരാത്രിയില്‍ രണ്ട് കോടി രൂപയാണത്രെ ഹവാല വഴി എഎപിക്ക് കൈമാറിയത്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ എഎപിയെ കേജ്‌രിവാള്‍ ഉപയോഗിക്കുകയായിരുന്നു. 2014-15 കാലയളവില്‍ എഎപിയുടെ അക്കൗണ്ടുകളിലേക്ക് 461 വ്യാജപേരുകളിലൂടെ 6.26 കോടി രൂപ നിക്ഷേപിക്കപ്പെട്ടുവെന്ന് മിശ്ര വെളിപ്പെടുത്തുന്നു.

രാഷ്‌ട്രീയനേതാവ് എന്നതിനുപകരം ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള ഒരു അധോലോക നായകന്റെ പ്രതിഛായയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും കേജ്‌രിവാളിന് നല്‍കുന്നത്. ഇക്കാലമത്രയും കേജ്‌രിവാളിനോട് ഏറ്റവും അടുത്തുനിന്നയാളാണ് അഴിമതി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. വെറും ആരോപണങ്ങളല്ല, വിശ്വസനീയമായ രേഖകളും കൃത്യമായ കണക്കുകളും മിശ്രയ്‌ക്ക് നല്‍കാനുണ്ട്. അതുകൊണ്ടുതന്നെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്താമെന്നും മറ്റും വെല്ലുവിളിച്ചുകൊണ്ടുള്ള ശ്രദ്ധതിരിക്കല്‍ നാടകങ്ങളിലൂടെ രക്ഷപ്പെടാന്‍ കേജ്‌രിവാളിനാവില്ല. ദല്‍ഹി സംസ്ഥാനത്തെ അഴിമതി അന്വേഷിക്കുന്ന എസിബിക്ക് തന്റെ പക്കലുള്ള വിവരങ്ങള്‍ മിശ്ര കൈമാറിയിട്ടുണ്ട്. സിബിഐക്കും പരാതി നല്‍കുമെന്ന് അദ്ദേഹം പറയുന്നു.

കേജ്‌രിവാള്‍ രാജിവയ്‌ക്കണമെന്ന ആവശ്യമുന്നയിച്ച് മിശ്ര നിരാഹാരം നടത്തുകയാണ്. രാജിവച്ചില്ലെങ്കില്‍ കേജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ എത്തിക്കുമെന്നാണ് മിശ്ര വെല്ലുവിളിച്ചിരിക്കുന്നത്. അധികാരത്തോടുള്ള ആര്‍ത്തി ഉപേക്ഷിച്ച് രാജിവക്കുകയാണ് കേജ്‌രിവാളിന് നല്ലത്. ഇതിനകം ഉണ്ടായ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതോടെ കേജ്‌രിവാളിന് രാജിവയ്‌ക്കാതെ തരമില്ലെന്നുവരും.

അത് എത്രയും മുന്‍പ് നടത്തുന്നവോ അത്രയെങ്കിലും മാന്യത അവശേഷിക്കും. ഏറ്റവും വിചിത്രമായത്, കേജ്‌രിവാളിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ കേരളത്തിലെ എഎപി നേതാക്കളുടെ മൗനമാണ്. ചാനലുകളില്‍ കയറിയിരുന്ന് വലിയ വായില്‍ ഒച്ചയുണ്ടാക്കുന്ന ഇവരൊന്നും ഇപ്പോള്‍ ഭൂമി മലയാളത്തില്‍ ഉള്ളതായിപ്പോലും തോന്നുന്നില്ല. ഒരുകണക്കിന് മിണ്ടാതിരിക്കുന്നതാണ് നല്ലത്, ജനങ്ങള്‍ ചൂലെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

Kerala

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

പുതിയ വാര്‍ത്തകള്‍

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.