Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അഴിമതിയുടെ ആള്‍രൂപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 09:16 pm IST
inVicharam

യുപിഎ ഭരണകാലത്ത് ഗാന്ധിയനായ അണ്ണാഹസാരെ ഉയര്‍ത്തിവിട്ട അഴിമതിവിരുദ്ധ വികാരം ചൂഷണം ചെയ്ത് ആളാവുകയും, തുടര്‍ന്ന് ദല്‍ഹിയില്‍ അധികാരത്തിലേറുകയും ചെയ്ത അരവിന്ദ് കേജ്‌രിവാളിന്റെ തനിനിറം ഓരോ ദിവസം കഴിയുന്തോറും അധികാധികം പുറത്തുവരികയാണ്. മന്ത്രിസഭാംഗമായ സത്യേന്ദ്ര ജയിനില്‍നിന്ന് കേജ്‌രിവാള്‍ രണ്ട് കോടി രൂപ നേരിട്ട് കൈപ്പറ്റുന്നത് താന്‍ നേരില്‍കണ്ടുവെന്ന് വെളിപ്പെടുത്തിയ എഎപി നേതാവുതന്നെയായ കപില്‍ മിശ്ര ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.

2013-14 കാലയളവില്‍ കേജ്‌രിവാളിന്റെ പാര്‍ട്ടിയായ എഎപി സംഭാവനയായി കൈപ്പറ്റിയ 36 കോടി രൂപയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചില്ലെന്ന് മിശ്ര പറയുന്നു. എഎപിയുടെ അക്കൗണ്ടില്‍ 45.74 കോടി രൂപ ഉണ്ടായിരുന്നപ്പോള്‍ 9.42 കോടി രൂപയെക്കുറിച്ച് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഇതേക്കുറിച്ച് സ്വന്തം വെബ്‌സൈറ്റില്‍ കാണിച്ചത് 19.82 കോടി.

2014-15 സാമ്പത്തികവര്‍ഷം പാര്‍ട്ടിയുടെ അക്കൗണ്ടില്‍ 65.25 കോടിയുണ്ടായിരുന്നപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വെളിപ്പെടുത്തിയത് 32.46 കോടി. സ്വന്തം വെബ്‌സൈറ്റില്‍ കാണിച്ചത് 27.48 കോടിയും. നരേന്ദ്ര മോദി സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കിയതിനെതിരെ കേജ്‌രിവാള്‍ ഉറഞ്ഞുതുള്ളാന്‍ കാരണം സ്വന്തം കള്ളപ്പണം നഷ്ടപ്പെടുന്നതിന്റെ നിരാശകൊണ്ടാണെന്നും കപില്‍ മിശ്ര പറയുന്നതിനോട് ആരും വിയോജിക്കുമെന്ന് തോന്നുന്നില്ല.

വ്യാജകമ്പനികള്‍ രൂപീകരിച്ച് കള്ളപ്പണം വെളുപ്പിക്കുകയായിരുന്നുവത്രെ കേജ്‌രിവാള്‍. ദല്‍ഹിയിലെ കൃഷ്ണനഗറിലുള്ള ആക്‌സിസ് ബാങ്കിന്റെ ശാഖയില്‍ ഇത്തരം കമ്പനികള്‍ക്ക് നിരവധി അക്കൗണ്ടുള്ള കാര്യം റെയ്ഡില്‍ കണ്ടെത്തുകയുണ്ടായി. ഒരേ മേല്‍വിലാസത്തില്‍ 189 വ്യാജ കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപുറമെ ഒന്‍പത് വിദേശ വ്യാജ കമ്പനികളും. ഇതുവഴി കോടിക്കണക്കിന് രൂപയാണ് എഎപിക്ക് ലഭിച്ചത്. രണ്ട് എഎപി എംഎല്‍എമാരാണ് ഈ പണം എഎപിയുടെ അക്കൗണ്ടിലെത്തിച്ചതെന്നും മിശ്ര വെളിപ്പെടുത്തുന്നു. എഎപിയെ സഹായിക്കുന്ന ബെംഗളൂരുവിലെ ഒരു വനിത 90 ലക്ഷം രൂപയാണ് പാര്‍ട്ടിക്ക് നല്‍കിയത്.

വെറും 4000 രൂപ മാത്രം വരുമാന നികുതി അടയ്‌ക്കുന്നവരാണത്രെ ഇവര്‍! ഇത്തരം ഇടപാടുകള്‍ വഴി 20 കോടി രൂപ എഎപി കൈപ്പറ്റിയെന്നാണ് വിവരം. എഎപിക്ക് സംഭാവന ചെയ്ത 16 വ്യാജകമ്പനികളില്‍ നാലെണ്ണത്തിന്റെ ഡയറ്കടര്‍മാര്‍ക്ക് ഒരേ മേല്‍വിലാസമാണ്. എഎപി നേതാക്കള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും ഫണ്ട് സമാഹരണവും തമ്മില്‍ ബന്ധമുണ്ടെന്ന മിശ്രയുടെ വാദം തള്ളിക്കളയാനാവില്ല.

തന്റെ പാര്‍ട്ടി നേതാക്കളുടെ വിദേശ സന്ദര്‍ശന വിവരങ്ങള്‍ കേജ്‌രിവാള്‍ വെളിപ്പെടുത്തുന്ന നിമിഷം നിയമവിരുദ്ധമായി സ്വീകരിച്ചിട്ടുള്ള സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്താവുമെന്ന മിശ്രയുടെ അവകാശവാദത്തില്‍ കഴമ്പുണ്ട്. നാല് വ്യാജ വിദേശ കമ്പനികളുടെ പേരില്‍ 2015 ഏപ്രില്‍ അഞ്ചിന് അര്‍ദ്ധരാത്രിയില്‍ രണ്ട് കോടി രൂപയാണത്രെ ഹവാല വഴി എഎപിക്ക് കൈമാറിയത്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ എഎപിയെ കേജ്‌രിവാള്‍ ഉപയോഗിക്കുകയായിരുന്നു. 2014-15 കാലയളവില്‍ എഎപിയുടെ അക്കൗണ്ടുകളിലേക്ക് 461 വ്യാജപേരുകളിലൂടെ 6.26 കോടി രൂപ നിക്ഷേപിക്കപ്പെട്ടുവെന്ന് മിശ്ര വെളിപ്പെടുത്തുന്നു.

രാഷ്‌ട്രീയനേതാവ് എന്നതിനുപകരം ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള ഒരു അധോലോക നായകന്റെ പ്രതിഛായയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും കേജ്‌രിവാളിന് നല്‍കുന്നത്. ഇക്കാലമത്രയും കേജ്‌രിവാളിനോട് ഏറ്റവും അടുത്തുനിന്നയാളാണ് അഴിമതി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. വെറും ആരോപണങ്ങളല്ല, വിശ്വസനീയമായ രേഖകളും കൃത്യമായ കണക്കുകളും മിശ്രയ്‌ക്ക് നല്‍കാനുണ്ട്. അതുകൊണ്ടുതന്നെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്താമെന്നും മറ്റും വെല്ലുവിളിച്ചുകൊണ്ടുള്ള ശ്രദ്ധതിരിക്കല്‍ നാടകങ്ങളിലൂടെ രക്ഷപ്പെടാന്‍ കേജ്‌രിവാളിനാവില്ല. ദല്‍ഹി സംസ്ഥാനത്തെ അഴിമതി അന്വേഷിക്കുന്ന എസിബിക്ക് തന്റെ പക്കലുള്ള വിവരങ്ങള്‍ മിശ്ര കൈമാറിയിട്ടുണ്ട്. സിബിഐക്കും പരാതി നല്‍കുമെന്ന് അദ്ദേഹം പറയുന്നു.

കേജ്‌രിവാള്‍ രാജിവയ്‌ക്കണമെന്ന ആവശ്യമുന്നയിച്ച് മിശ്ര നിരാഹാരം നടത്തുകയാണ്. രാജിവച്ചില്ലെങ്കില്‍ കേജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ എത്തിക്കുമെന്നാണ് മിശ്ര വെല്ലുവിളിച്ചിരിക്കുന്നത്. അധികാരത്തോടുള്ള ആര്‍ത്തി ഉപേക്ഷിച്ച് രാജിവക്കുകയാണ് കേജ്‌രിവാളിന് നല്ലത്. ഇതിനകം ഉണ്ടായ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതോടെ കേജ്‌രിവാളിന് രാജിവയ്‌ക്കാതെ തരമില്ലെന്നുവരും.

അത് എത്രയും മുന്‍പ് നടത്തുന്നവോ അത്രയെങ്കിലും മാന്യത അവശേഷിക്കും. ഏറ്റവും വിചിത്രമായത്, കേജ്‌രിവാളിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ കേരളത്തിലെ എഎപി നേതാക്കളുടെ മൗനമാണ്. ചാനലുകളില്‍ കയറിയിരുന്ന് വലിയ വായില്‍ ഒച്ചയുണ്ടാക്കുന്ന ഇവരൊന്നും ഇപ്പോള്‍ ഭൂമി മലയാളത്തില്‍ ഉള്ളതായിപ്പോലും തോന്നുന്നില്ല. ഒരുകണക്കിന് മിണ്ടാതിരിക്കുന്നതാണ് നല്ലത്, ജനങ്ങള്‍ ചൂലെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

Kerala

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Hockey

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

പുതിയ വാര്‍ത്തകള്‍

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.