Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ മുതല്‍ വാര്‍ക്കപ്പണി വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 07:50 am IST
in Vicharam

ചൊല്‍ക്കാഴ്ചകളും തെരുവുനാടകങ്ങളും സമ്പന്നമാക്കിയ കലാലയാങ്കണങ്ങള്‍ നഷ്ടമായി എന്ന വിലാപം മാറ്റിവെക്കാറായെന്നുതോന്നുന്നു. ഇരുണ്ട ഹോസ്റ്റല്‍ മുറികളില്‍ പകുതി ചാരിയ ജനല്‍പാളികളിലൂടെ പാറിയെത്തുന്ന സൂര്യരശ്മികള്‍ക്ക് ചാരനിറം പകര്‍ന്നിരുന്നത് അന്നത്തെ കലാകാരന്മാരുടെ ചുണ്ടിലെരിയുന്ന ചരസ്സായിരുന്നുവെന്ന നൊസ്റ്റാള്‍ജിക് ആക്ഷേപങ്ങളും വഴിമാറുകയാണ്. കലാലയങ്ങള്‍ ആ അര്‍ത്ഥത്തിലും ഹൈടെക്ക് ആവുകയാണെന്ന് സാരം. ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ മുതല്‍ വാര്‍ക്കപ്പണി വരെയുള്ള അത്യന്താധുനിക കലാപരിപാടികള്‍കൊണ്ട് മുഖരിതമാണ് വിപ്ലവാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേച്ചില്‍പുറമായ കേരളത്തിലെ കലാലയങ്ങള്‍. അല്ലെങ്കിലും ടെക്ക്‌നിക്കലാണല്ലോ നൂതന വിദ്യാഭ്യാസം.

പാലക്കാട് വിക്‌ടോറിയ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ്, എറണാകുളം മഹാരാജാസ്, തൃശൂര്‍ കേരളവര്‍മ്മ തുടങ്ങിയ പേരുകേട്ട കോളജുകളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ പഠിച്ചെന്ന് വിശ്വസിക്കപ്പെടുന്ന ബ്രണ്ണന്‍ കോളജിന്റെ വഴിയേ ആണ്. അവിടെയാണ് ആദ്യമായി വാര്‍ക്കപ്പണിക്കുള്ള സാമഗ്രികള്‍ക്ക് നടുവിലൂടെ ഇരുപതുകാരന്‍ വിജയന്‍ നെഞ്ചുംവിരിച്ച് നടന്നുവന്നതായി ചരിത്രരേഖകളുള്ളത്. ആ ചരിത്ര രേഖകളാണ് അദ്ദേഹം കൈവള്ളയിലൂടെ അന്ന് മംഗലാപുരത്തെ പൊതുവേദിയില്‍ ഉയര്‍ത്തിക്കാട്ടിയത്.

എറണാകുളം മഹാരാജാസിലെ പ്രിന്‍സിപ്പല്‍ ബീന ടീച്ചര്‍ക്ക് കലയോട് പരമപുച്ഛമാണെന്നാണ് എസ്എഫ്‌ഐക്കാര്‍ പറയുന്നത്. ടീച്ചര്‍ ഇരിക്കേണ്ടിയിരുന്ന കസേര ആഘോഷത്തോടെ തോളിലേറ്റി നിരത്തിലിട്ട് പോലീസുകാരും നാട്ടുകാരും കാണ്‍കെ കത്തിച്ചുകളയുന്നതിനേക്കാള്‍ വിസ്മയിപ്പിക്കുന്ന ഒരു ലൈവ് ആര്‍ട് ഇന്‍സ്റ്റലേഷന്‍ കാണാന്‍ പ്രയാസമാണ്. ‘പൊളിഞ്ഞ ക്ലോസറ്റ് വിത്ത് ഷിറ്റ്’ അപ്പടി എടുത്തുവച്ചാണ് ബിനാലെകളില്‍ പോലും കല ലൈവാക്കുന്നതെന്ന് ബോസ് കൃഷ്ണമാചാരിക്ക് അറിയാന്‍ വഴിയില്ലെങ്കിലും എം.എ. ബേബിക്ക് നന്നായി അറിയാം. അത്തരം കലാപരിപാടികള്‍ക്ക് സമര്‍ത്ഥന്മാരാണ് ബേബിയുടെ കുരുന്നുകള്‍. അതുകൊണ്ടാണ് കുഞ്ചിത്തണ്ണിയിലെ നാടന്‍ഭാഷയെയും കടത്തിവെട്ടുന്ന തെറിക്കഥകളും കവിതകളുംകൊണ്ട് അവര്‍ പേരുകേട്ട കലാലയങ്ങളുടെ ചുവരുകളിലത്രയും തങ്ങളുടെ സര്‍ഗവിക്രിയകള്‍ വരച്ചും കോരിയുമിടുന്നത്. ഇവരെ വെച്ചുനോക്കുമ്പോള്‍ എം.എം. മണിയൊക്കെ എന്ത്!!!

ബീനടീച്ചര്‍ മഹാരാജാസിലെ മുന്തിയ കലാകാരന്മാരുടെ വാര്‍ക്കപ്പണി കണ്ടുപിടിക്കും മുമ്പായിരുന്നല്ലോ കസേര കത്തിക്കല്‍ കലാപ്രകടനം കോളജിനുമുന്നില്‍ അരങ്ങേറിയത്. നിന്നു കത്താന്‍ ടീച്ചറെ കൂടി കിട്ടിയിരുന്നെങ്കില്‍ ആ സര്‍ഗവിന്യാസത്തിന് പൊലിപ്പേറുമായിരുന്നു എന്ന് കരുതുന്നവരാണ് പാര്‍ട്ടിയിലെ താത്വികാചാര്യന്മാര്‍.

കുട്ടികളുടെ കലാപ്രതിഭയെ അംഗീകരിക്കാനുള്ള മനസ്സ് ബീന ടീച്ചര്‍ക്കില്ലെന്നാണ് എസ്എഫ്‌ഐ നേതാക്കള്‍ പറയുന്നത്. അതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത് മഹാരാജാസിന്റെ ചുവരില്‍ കലാസ്വാദകരായ വിദ്യാര്‍ത്ഥികള്‍ എഴുതിയിട്ട കുരീപ്പുഴ ശ്രീകുമാറിന്റെ കവിത ടീച്ചറെ പ്രകോപിപ്പിച്ചു എന്നാണ്. തെറിയും തോന്നിവാസവുമാണ് കലാലയഭിത്തിയില്‍ കണ്ടതെന്നാണ് അത് വായിച്ച അരസികന്മാര്‍ പലരും ചൂണ്ടിക്കാട്ടിയത്. സാക്ഷാല്‍ യേശുക്കര്‍ത്താവിനെപ്പോലും പച്ചയ്‌ക്ക് തെറിവിളിച്ചാണ് ജനാധിപത്യപുരോഗമനത്തിന്റെ കുഞ്ഞാടുകള്‍ ആ ചുവരില്‍ തങ്ങളുടെ കലാവിന്യാസം വരച്ചിട്ടത്. മതസ്പര്‍ധ സൃഷ്ടിക്കുന്ന ചുവരെഴുത്തുകള്‍ക്കെതിരെയാണ് താന്‍ നടപടി സ്വീകരിച്ചതെന്ന് പ്രിന്‍സിപ്പാളും വ്യക്തമാക്കിയതാണ്. എന്നാല്‍ ഭാവിയുടെ കലാമുകുളങ്ങള്‍ ഇക്കണ്ട തെറിയത്രയും കുരീപ്പുഴയുടെ കവിതയാണെന്ന ധാരണയിലാണോ എഴുതിപ്പിടിപ്പിച്ചതെന്നാണ് ഇപ്പോഴത്തെ സംശയം. (രണ്ടും തമ്മില്‍ പറയത്തക്ക വ്യത്യാസമില്ലെന്നൊക്കെ ചില നിരൂപകര്‍ അടക്കം പറയുമെങ്കിലും). അങ്ങനെയാണെങ്കില്‍ കഷ്ടമാണ് കാര്യങ്ങള്‍.

ഭാവനയുടെ കാര്യത്തില്‍ സിപിഎമ്മിന്റെ കുട്ടികളെ സമ്മതിക്കണം. കോളജില്‍ നിന്ന് വിരമിക്കുന്ന ടീച്ചറിന് കുഴിമാടമൊരുക്കി റീത്തു വച്ച് യാത്ര അയപ്പ് നല്‍കുക, ശ്രീകൃഷ്ണന്റെ പേരുള്ള കോളജില്‍ ബീഫ് വാരിയെറിഞ്ഞ് കൂളിനൃത്തം നടത്തുക, പഠിപ്പിക്കുന്ന ടീച്ചറിന്റെ കസേര കത്തിക്കുക….. പിന്നെ ഇതെല്ലാം സര്‍ഗാത്മകതയുടെ ഉന്മത്തഭാവങ്ങളാണെന്ന് വ്യാഖ്യാനിക്കുക…. മറ്റാര്‍ക്കാണ് ഈ ചങ്കുറപ്പ് അഥവാ ഉളുപ്പില്ലായ്‌മ ഉണ്ടാവുക. ആ മദോന്മത്ത സര്‍ഗാത്മകതയുടെ ഏറ്റവും മൂത്ത അവസ്ഥയിലാണ് കമ്പിപ്പാരയും വടിവാളും വാര്‍ക്കപ്പണിക്കുള്ള സാമഗ്രികളാണെന്ന കണ്ടെത്തല്‍ ഉണ്ടാവുന്നതെന്ന് സാരം.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.