Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഒരു ന്യായാധിപന്റെ അനിവാര്യ ‘വിധി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 07:54 pm IST
inVicharam

ന്യായാധിപ ജീവിതത്തിലുടനീളം വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ജസ്റ്റിസ് സി.എസ്. കര്‍ണ്ണന്റെ ജയില്‍ ശിക്ഷ അനിവാര്യമെന്നു തന്നെയെന്നാണ് നിയമലോകത്തെ ബഹുഭൂരിപക്ഷവും വിലയിരുത്തുന്നത്. അഭിഭാഷക രംഗത്ത് മികവ് പ്രകടിപ്പിച്ചെങ്കിലും 2009ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ന്യായാധിപനായി ചുമതലയേറ്റ കാലം മുതല്‍ നീതിന്യായ വ്യവസ്ഥയോട് കലഹിക്കുക മാത്രമായിരുന്നു ജസ്റ്റിസ് കര്‍ണ്ണനെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. ദളിതനായതിനാല്‍ സഹപ്രവര്‍ത്തകര്‍ പീഡിപ്പിക്കുന്നു എന്നതായിരുന്നു ജസ്റ്റിസ് കര്‍ണ്ണന്റെ എക്കാലത്തെയും പ്രധാന ആരോപണം. പട്ടികജാതിക്കാരനായതിനാല്‍ എന്തും ചെയ്യാനും പറയാനും അധികാരമുണ്ടെന്ന് കരുതരുതെന്ന് നിയമമേഖലയിലെ വിദഗ്ധര്‍ കര്‍ണ്ണനെതിരായ വിധിയോട് പ്രതികരിച്ച് വ്യക്തമാക്കുന്നു.

താന്‍ ദളിതനായതിനാല്‍ മറ്റു ജഡ്ജിമാര്‍ ഉപദ്രവിക്കുന്നു എന്ന പരാതിയുമായി ജസ്റ്റിസ് കര്‍ണ്ണന്‍ 2011 ലാണ് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയത്. 2014ല്‍ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന മറ്റൊരു കോടതി മുറിയില്‍ കയറിച്ചെന്ന് പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിച്ചതും വിവാദമായി. ഇതേതുടര്‍ന്ന് കര്‍ണ്ണനെ സ്ഥലം മാറ്റണമെന്ന മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അപേക്ഷ കണക്കിലെടുത്ത് അദ്ദേഹത്തെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റി. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍.കെ അഗര്‍വാളിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയായിരുന്നു ജസ്റ്റിസ് കര്‍ണ്ണന്റെ മറുപടി.

സുപ്രീംകോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമര്‍ശിച്ചതിനാണ് കര്‍ണ്ണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ കേസ് എടുത്തത്. ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ മാര്‍ച്ച് 31ന് കര്‍ണ്ണന്‍ സുപ്രീംകോടതിയില്‍ ഹാജരായി. ഇത്തവണത്തേക്ക് വന്നു. ഇനിയൊരിക്കലും ഹാജരാവില്ല. ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കൂ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഹാജരായ കര്‍ണ്ണന്റെ വെല്ലുവിളി. ഞാന്‍ സാമൂഹ്യ വിരുദ്ധനോ ഭീകരനോ അല്ലെന്നും, എന്റെ അന്തസ്സു നിങ്ങള്‍ തകര്‍ത്തെന്നും കര്‍ണ്ണന്‍ സുപ്രീംകോടതിയില്‍ ആക്രോശിച്ചു.

നിങ്ങള്‍ നിയമത്തെ അനുസരിക്കാത്തിനാലാണ് വാറണ്ട് പുറപ്പെടുവിക്കേണ്ടിവരുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. നിരുപാധികം മാപ്പപേക്ഷിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ച സുപ്രീംകോടതി, കോടതിയലക്ഷ്യ നടപടിയുടെ പ്രത്യാഘാതം മനസ്സിലാക്കാനുള്ള മാനസിക നില താങ്കള്‍ക്കില്ലേ എന്ന ചോദ്യവും ഉയര്‍ത്തി. എന്നാല്‍ തികച്ചും നിഷേധാത്മകമായിരുന്നു ജസ്റ്റിസ് കര്‍ണ്ണന്റെ നിലപാടുകള്‍. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസടക്കമുള്ള ബെഞ്ചിലെ ഏഴു ജഡ്ജിമാര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ്ഗ പീഡനവിരുദ്ധ നിയമപ്രകാരം കേസെടുത്താണ് കര്‍ണ്ണന്‍ ഇതിനോട് പ്രതികരിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാര്‍ക്ക് അഞ്ചുവര്‍ഷം തടവും പിഴയും വിധിച്ച് പരമോന്നത നീതിപീഠത്തെ കര്‍ണ്ണന്‍ വീണ്ടും അപമാനിച്ചു.

ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് കര്‍ണ്ണന്റെ മാനസികനില പരിശോധിക്കാന്‍ വിദഗ്ധരെ അയക്കാന്‍ കോടതി തീരുമാനിച്ചത്. എന്നാല്‍ അവരുമായും സഹകരിക്കാതെ വന്നതോടെയാണ് ശിക്ഷാ നടപടികളിലേക്ക് സുപ്രീംകോടതി കടന്നത്. സിറ്റിങ് ജഡ്ജിയെ ജയിലിലടച്ചാല്‍ നീതിന്യായ വ്യവസ്ഥയ്‌ക്ക് നാണക്കേടാകുമെന്ന് മുതിര്‍ന്ന അഭിഭാഷകരായ കെ.കെ വേണുഗോപാല്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സാധാരണ പൗരനായി കണക്കാക്കിയാണ് സിറ്റിങ് ജഡ്ജിയായ കര്‍ണ്ണനെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നതെന്ന് കോടതി വിശദീകരിച്ചു.

ന്യായാധിപ നിയമനത്തിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതികരിച്ച ജസ്റ്റിസ് കര്‍ണ്ണന്റെ നിയമനം അടക്കമുള്ള പോരായ്‌മകള്‍ ഭാവിയിലെങ്കിലും തിരുത്തപ്പെടേണ്ടതാണെന്ന സന്ദേശമാണ് ജസ്റ്റിസ് കര്‍ണ്ണന്‍ സംഭവം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്‌ക്ക് നല്‍കുന്നത്. കൊളീജിയത്തിലെ പിഴവുകള്‍ മറികടക്കാന്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ എതിര്‍ത്ത സുപ്രീംകോടതി നിലപാട് പുനപരിശോധിക്കേണ്ട സാഹചര്യം ഉയരുന്നുണ്ട്.

ഓള്‍ ഇന്ത്യ ജൂഡീഷ്യല്‍ സര്‍വ്വീസ് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ദല്‍ഹി ഹൈക്കോടതി സുവര്‍ണ്ണജൂബിലി ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. നീതിന്യായ സംവിധാനത്തിന്റെ ശുദ്ധീകരണം കോടതികളുടെ ഉത്തരവാദിത്വം തന്നെയാണ്. അഴിയെണ്ണുന്ന ന്യായാധിപര്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയ്‌ക്കൊട്ടും ഭൂഷണമല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

Sports

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Cricket

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

Kerala

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.