തലശ്ശേരി: പോലീസ് ശക്തമല്ലാത്തതാണ് അക്രമങ്ങള്‍ കൂടിവരാന്‍ കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അക്രമങ്ങള്‍ നടന്ന തലശേരി മേഖലയിലെ വീടുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
അക്രമിസംഘത്തിന്റെ തേര്‍വാഴ്ചയാണ് ഇവിടെ . നിരവധി് വീടുകളും എട്ടോളം വാഹനങ്ങളുമാണ് തകര്‍ത്തത്. ഓരോ വിട്ടുകാര്‍ക്കും ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. വീടുകള്‍ക്ക് നേരെ ഉണ്ടാവുന്ന അതിക്രമം ഇല്ലാതാക്കണം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉണ്ടായ സര്‍വ്വകക്ഷി യോഗ തീരുമാനത്തിന്റെ ലംഘനമാണിത്. വീടുകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം നടത്തുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല.
പോലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇത് അക്രമകാരികള്‍ക്ക് കൂടുതല്‍ പ്രചോദനം ഉണ്ടാക്കുകയാണ്. ഈ നടപടി ശരിയല്ലെന്നും ശക്തമായ നടപടി ആവശ്യമാണെന്നും കോടിയേരി പറഞ്ഞു. ഭയത്തോടെ ആളുകള്‍ വീട്ടിനകത്ത് കിടന്നുറങ്ങേണ്ട അവസ്ഥയുണ്ടാകരുത്.
ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ശക്തമായ നടപടി പോലിസ് കൈക്കൊള്ളണം. കളക്ടര്‍ ചെയര്‍മാനായുള്ള സമാധന കമ്മറ്റി ഇത് പരിശോധിക്കേണ്ടതാണെന്നും കോടിയേരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: