Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹായജ്ഞങ്ങള്‍ക്ക് മൈതാനങ്ങളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 02:27 pm IST
inSamskriti

അതിനുത്തരം കൊടുത്തത് പില്‍ക്കാലത്ത് ഭാരതത്തിന്റെ നാനാഭാഗത്തും വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച വമ്പിച്ച സമ്മേളനങ്ങളായിരുന്നു. ഇവയിലൊന്നുപോലും പരമപൂജനീയ ഗുരുജി മരിക്കുന്നതുവരെ ഒഴിവാക്കിയില്ല. 1971 ലാണെന്നു തോന്നുന്നു ആസാമില്‍ വച്ച് അവിടുത്തെ ‘സത്രാധികാരികള്‍’ എന്നറിയപ്പെട്ടുപോന്ന കൃഷ്ണ ചൈതന്യ ശിഷ്യപരമ്പരയോട് അദ്ദേഹം തുറന്നു പറഞ്ഞു: ‘ദയവായി ആശ്രമങ്ങള്‍ക്കു പുറത്തുവരുക, ശിഷ്യഗണങ്ങള്‍ക്ക് ആശ്രമഭിക്ഷ അങ്ങോട്ടുകൊടുക്കുക. നിങ്ങള്‍തന്നെ പരസ്പരം സന്ദര്‍ശിക്കാതിരുന്ന പതിവ് കൈവെടിയുക.

പരസ്പരബോധം പരസ്പരദര്‍ശനത്തില്‍ നിന്നും സംഭാഷണത്തില്‍നിന്നുമാണുണ്ടാകുന്നത്. ആസാമിനെ രക്ഷിക്കുന്ന മഹായജ്ഞത്തില്‍ മൈതാനത്തിലിറങ്ങി പങ്കാളികളാവൂ.’ ഇത് ഹിന്ദുക്കള്‍ക്കാവേശകരവും അഭിമാനകരവുമെന്നു പറയട്ടെ. മൂന്നുനാലു ശതാബ്ദങ്ങളായി ഇടയ്‌ക്ക് കടന്നുകൂടിയ തെറ്റായ കീഴ്‌വഴക്കങ്ങള്‍ അവര്‍ വലിച്ചെറിഞ്ഞു പുറത്തുവന്നു.  പരസ്പരം ഇടപഴകാന്‍ തുടങ്ങി. ക്രിസ്തുമതത്തില്‍ ചേരാതെ അവശേഷിച്ച അരണ്യവാസികള്‍ക്കിടയില്‍ ഹൈന്ദവബോധം പ്രബലപ്പെടുത്തുവാന്‍ തുടങ്ങി.

ഉഡുപ്പിയിലെയും പ്രയാഗിലെയും സമ്മേളനത്തില്‍ പൂജനീയ ഗുരുജി ഇതേ അഭ്യര്‍ത്ഥന ആചാര്യസമക്ഷം ഉണര്‍ത്തി. അതിന് അനുകൂലവുമായ ഫലവും കിട്ടി. പരമ്പരാമഠാധിപതിന്മാരും മഠേതരസന്ന്യാസിമാരും ഒരുപോലെ സമാജത്തിന്റെ ആവശ്യമനുസരിച്ച് പുറത്തിറങ്ങിത്തുടങ്ങി. അത് സത്യത്തില്‍ അവരോടുള്ള ആദരവ് വര്‍ധിപ്പിക്കുകയാണുണ്ടായത്.

ഉഡുപ്പിയിലെ പേജാര്‍മഠം സ്വാമികളാണ് ഇതില്‍ ഏറ്റവും കൂടുതലും ഏറ്റവും ആദ്യവും മുന്നോട്ടു വന്നത്. ആ മഹാത്മാവ് ബാംഗ്ലൂരിലും മറ്റും ഹരിജനച്ചേരികളും ഗിരിജന ഊരുകളും സന്ദര്‍ശിച്ചു തുടങ്ങി. കേരളത്തില്‍തന്നെ വയനാട്ടിലെ ബത്തേരിക്കടുത്തുള്ള പുഞ്ചവയല്‍ കറുമകോളനിയില്‍ അദ്ദേഹം പോയി. അവിടത്തെ ആബാലവൃദ്ധം സഹോദരങ്ങള്‍ ആ യതിവര്യന് പഞ്ചഫലങ്ങള്‍ കൊടുത്ത് സ്വാഗതമരുളി. അദ്ദേഹത്തിന്റെ കാലുതൊട്ടു നമസ്‌കരിച്ചു. പൂവ് വച്ച് യഥാര്‍ത്ഥ പാദപൂജ നടത്തി. ഒരു കൊച്ചു കാശും അവര്‍ക്ക് ചെലവുണ്ടായിരുന്നില്ല. മനഃപ്രസാദം നിറയെ കിട്ടീതാനും.

അതെ, ആ മംഗളമുഹൂര്‍ത്തത്തില്‍ ആ നിഷ്‌കളങ്കരുടെ ആനന്ദവും നിര്‍വൃതിയും ഒരുമിച്ചു കളിയാടിയ ഏതോ ഒരു സ്വര്‍ഗീയ നവവികാരം അവിടെ നൃത്തം വയ്‌ക്കുന്നുണ്ടായിരുന്നു. ഒരു ‘പാരമ്പര്യ’ത്തില്‍ നിന്നുള്ള ഈ ‘വ്യതിയാന’ത്തില്‍ അനൗചിത്യത്തിന്റെ ആശങ്ക സങ്കോചത്തോടെ പ്രകടിപ്പിച്ച ഒരു യാഥാസ്ഥിതിക ശിഷ്യനോട് സ്വാമികള്‍ ചോദിച്ചു: ”ഏതു സ്മൃതിയിലാണ് പറഞ്ഞിരിക്കുന്നത്, നാം ഈ വീടുകളില്‍ പോകരുതെന്ന്?” ആസാമില്‍ അദ്ദേഹം താമസിച്ചത് ഒരു ക്ഷുരകന്റെ വീട്ടിലാണ്.

കാമകോടിപീഠം അധിപതി ജയേന്ദ്രസ്വാമികളുടെ പ്രവര്‍ത്തനവും പെരുമാറ്റവും ഈ വേളയില്‍ പ്രത്യേകം സ്മര്‍ത്തവ്യമാണ്. പദയാത്ര പതിവാക്കിയ യോഗിഗുരുവിന്റെ യോഗശിഷ്യനായിരുന്നു അദ്ദേഹം. എഴുപത്തിനാലിലാണെന്ന് തോന്നുന്നു അദ്ദേഹം കാസര്‍കോടു മുതല്‍ കന്യാകുമാരി വരെ കാല്‍നടയായി സഞ്ചരിച്ചു. നൂറുകണക്കിന് കേരള ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. അതുപോലെ മുഴുവന്‍ ഭാരതത്തിലും പിന്നീട് സഞ്ചരിച്ചു. ഏതു ജാതിക്കാരാലും നിര്‍മിച്ച ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. ജനസഹസ്രങ്ങള്‍ക്കിടയില്‍ക്കൂടി നടന്നുനീങ്ങി. തിരക്കു കൂടിയപ്പോള്‍ ഒരു സ്റ്റൂളില്‍ കയറിനിന്ന് അവര്‍ക്ക് ദര്‍ശനം കൊടുത്തു. പരിശീലനം കഴിഞ്ഞവര്‍ക്കു മഠംവക പ്രമാണപത്രം സ്വന്തം കൈകൊണ്ടു വിതരണം ചെയ്തു. ഇതെല്ലാം രണ്ടുദശാബ്ദങ്ങള്‍ മുന്‍പ് ഊഹിക്കാന്‍ സാധിക്കാത്ത സംഗതിയായിരുന്നു.

മഠേതര സന്യാസിമാരും തിലക് സ്വാമികളെപ്പോലെ ഗ്രാമാന്തരങ്ങളില്‍ സഞ്ചരിക്കാന്‍ സന്മനസ്സ് കാണിച്ചു തുടങ്ങി. ധര്‍മജാഗരണ യാത്രകള്‍ ഭാരതത്തിലെ പല ഭാഗത്തും നടന്നു. അത് ഒരു പുതിയ പതിവായി. കേരളത്തിലെ അനുഭവം നമുക്കേവര്‍ക്കും ഓര്‍മയുണ്ടായിരിക്കും. സന്യാസിമാര്‍ കടലോരങ്ങള്‍ മുതല്‍ മലയോരങ്ങള്‍വരെ സന്ദര്‍ശിച്ചു. നിലയ്‌ക്കല്‍ പ്രശ്‌നത്തില്‍ ഹിന്ദുക്കളുടെ കണ്ണു തുറപ്പിക്കുന്നതില്‍ അവര്‍ ശാരീരികമായ പീഡനം തന്നെ സഹിച്ചു. അവര്‍ ഹൈന്ദവ വികാരങ്ങളുടെ ശരിയായ പ്രതിനിധികളായി മുന്നോട്ടുവന്നു സമരം നയിച്ചു ജയിച്ചു. കേരളം, ഒരു പക്ഷേ ഭാരതം, ഇദംപ്രഥമമായി കണ്ട കാഴ്ചയായിരുന്നു അത്.

അസൂയാലുക്കളായ പുരോഗമന കുത്തകക്കാരിലും രാഷ്‌ട്രീയ മാടമ്പികളിലുമാണ് അതിന്റെ അമര്‍ഷ പ്രതികരണം ഉണ്ടായത്. അവര്‍ സമനില തെറ്റി പിച്ചുപേയും പറഞ്ഞുതുടങ്ങി. അതെന്തെങ്കിലുമായിക്കൊള്ളട്ടെ, ഹിന്ദുക്കള്‍ക്ക് ഇതൊരു പുതിയ വെളിച്ചമായിരുന്നു. അനുഭവമായിരുന്നു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.