ആലപ്പുഴ: മുന്‍കാലങ്ങളെ അപേക്ഷിച്ച് ഡെങ്കി,എലിപ്പനി എന്നിവ ജില്ലയില്‍ വര്‍ധിക്കുന്നത് ജാഗ്രതയോടെ കാണണമെന്ന് ഡിഎംഒ ഡോ.ഡി. വസന്തദാസ്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 832 ഡെങ്കിപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷങ്ങളെക്കാള്‍ നാലുമടങ്ങായിരുന്നത്. എങ്കിലും സംസ്ഥാന തലത്തില്‍ ആറാമതായിരുന്നു ആലപ്പുഴ. എലിപ്പനി കേസുകള്‍ 67 എണ്ണമായിരുന്നു. തിരുവനന്തപുരം ഒന്നാമതായതിനാല്‍ ജില്ല രണ്ടാം സ്ഥാനത്തായി. നഗരസഭകളിലെ കാനകളും മറ്റും അടിയന്തിരമായി വൃത്തിയാക്കിയിലെങ്കില്‍ എലിപ്പനി ഇക്കൂറിയും കൂടും. ഈ വര്‍ഷം ഇതു വരെ 40 എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജലജന്യരോഗങ്ങള്‍ ആലപ്പുഴയുടെ ശാപമണെങ്കിലും തദ്ദേശഭരണസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ ചിട്ടയായ പരിപാലനം നടത്തിയതിനാല്‍ ടൈഫോയ്ഡ്, കോളറ എന്നിവ ഉണ്ടായില്ല. നൂറനാട് ഒരു വാര്‍ഡില്‍ മാത്രമാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. പുതിയ ഭീഷണിയായ എച്ച്1 എന്‍1 പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്ക് എതിരെ മൂന്നു മാസം മുമ്പേ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. വായുവിലൂടെ പകരുന്നത് എച്ച് 1എന്‍1 രോഗം ഭയക്കേണ്ടേ രോഗമല്ല. കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ രോഗം ഭേദമാക്കാന്‍ എളുപ്പം. ജില്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വരെ ഇതിന്റെ മരുന്നു ലഭ്യമാക്കിയിട്ടുണ്ട്. മഴക്കാലത്ത് ജലദോഷപ്പനി പോലൊരു വൈറല്‍ രോഗമാണിത്. എങ്കിലും ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം.
ജില്ലയിലെ മഴക്കാലപൂര്‍വ്വശൂചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഡിഎംഒ ഈ വിവരം ധരിപ്പിച്ചത്.
















