പുനലൂര്‍: പുനലൂര്‍ നിയോജക മണ്ഡലത്തിലെ വെഞ്ചേമ്പില്‍ 15 മുസ്ലിം കുടുംബാംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. 25ഓളം സിപിഎം, സിപിഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബിജെപിയിലെത്തിയത്.
വിമോചന യാത്രക്ക് നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ഇവര്‍ക്ക് അംഗത്വം വിതരണം ചെയ്തു. സിപിഎമ്മിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സ്വാധീന കേന്ദ്രമാണ് വെഞ്ചേമ്പ്. ജില്ലയില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ മതതീവ്രവാദ പ്രവര്‍ത്തനം ഏറ്റവും ശക്തമായ പ്രദേശങ്ങളിലൊന്നാണിത്. മറ്റ് പ്രദേശങ്ങളില്‍ ഇവിടെയുള്ള ക്രിമിനലുകളെ ഉപയോഗിച്ച് സംഘടന അക്രമം നടത്താറുണ്ട്.
ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അംഗത്വമെടുത്ത ഷിഹാബുദ്ദീന് പറഞ്ഞു. ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണ്. നാടിന്റെ വികസനത്തിന് ബിജെപിയില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: