Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിമോചന വിളംബരമായി ദേശിംഗനാട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:33 pm IST
in Kerala

അരിപ്പ ഭൂസമര പോരാളികളുടെ മക്കള്‍ വിമോചന യാത്രാ നായകനെ സ്വീകരിക്കുന്നു

കൊല്ലം: സ്വപ്‌നങ്ങളും ദുരിതങ്ങളും ഈരടിയില്‍ നിറച്ച് വിമോചന നായകന് മുന്നില്‍ അവര്‍ പാടി.

”മണ്ണ് മോഹിച്ചും മാനമാശിച്ചും

ഉറങ്ങാതിരിക്കുന്നു ഞങ്ങള്‍

പാഴ്‌വേലയല്ല അത്രേയുമല്ല

ഇന്നിന്റെ ഓരോ ഞൊടിയും”

പാര്‍വ്വതിയും ശിവാനിയും നിത്യയും സിബിതയും വരി തെറ്റാതെ പാടിയത് കുമ്മനമെന്ന രാഷ്‌ട്രീയ നേതാവിന് മുന്നിലായിരുന്നില്ല. സംഘടിത ശക്തികള്‍ അന്നം നിഷേധിച്ചപ്പോള്‍ ഭക്ഷണം നല്‍കി വിലക്കുകളെ ആര്‍ജ്ജവത്തോടെ നേരിടാന്‍ പഠിപ്പിച്ച സമരനായകന് മുന്നിലായിരുന്നു. ഒരു തുണ്ട് ഭൂമിക്ക് വര്‍ഷങ്ങളായി സമരം ചെയ്യുന്ന അരിപ്പയിലെ മണ്ണിന്റെ നേരവകാശികള്‍ക്ക് കുമ്മനത്തെ ആദരിക്കുകയെന്നത് രാഷ്‌ട്രീയ പ്രവര്‍ത്തനമല്ല. ജീവിതാനുഭവമാണ്. അവഗണനയും സമരവും അനിശ്ചിതമായി നീണ്ടതോടെ പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയാണ് കുമ്മനം അവരെ യാത്രയാക്കിയത്.

അധിനിവേശത്തിനെതിരെ അതിജീവനത്തിന്റെ പ്രതിരോധമായ കുണ്ടറ വിളംബരത്തിന്റെ മാറ്റൊലി മുഴക്കി വിമോചന വിളംബരമായാണ് യാത്ര ദേശിംഗനാട്ടില്‍ പര്യനം നടത്തിയത്. നൂറ് കണക്കിനാളുകളെ പുതുതായി പാര്‍ട്ടിയിലേക്ക് കണ്ണി ചേര്‍ക്കാനും യാത്രക്ക് സാധിച്ചു.

കൊട്ടാരക്കര തമ്പുരാന്റെ നാട്ടില്‍ നിന്നും രാജകീയമായി തുടങ്ങിയ യാത്ര സാധാരണക്കാരുടെ ആകുലതകള്‍ക്കൊപ്പമായിരുന്നു പര്യടനം നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കരയില്‍ നായാടി സമൂഹം യാത്രാനായകന് നിവേദനം നല്‍കി. കടയ്‌ക്കലില്‍ കുറവസമുദായത്തിലെ 60 കുടുംബങ്ങള്‍ പട്ടയമില്ലാത്തതിന്റെ പരാതിയുമായാണെത്തിയത്. പുനലൂരില്‍ മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്  നേടിയ കെ.എം.ജോണ്‍ ബിജെപിയില്‍ അംഗത്വമെടുത്താണ് കുമ്മനത്തിന് സ്വാഗതമോതിയത്. 15 മുസ്ലീം കുടുംബങ്ങളും ഇവിടെ ബിജെപിയില്‍ ചേര്‍ന്നു. രണ്ടര വര്‍ഷത്തോളമായി സൗദി ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് ഷൈനിനെ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ ശരണ്യയും സഹോദരി ഷീജയും യാത്രാനായകന് നിവേദനം നല്‍കി. വിവിധ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടും യാത്രയിലുടനീളം പരാതികള്‍ ലഭിച്ചു.

‘ഇനി വരുന്നൊരു തലമുറയ്‌ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന് ചോദിച്ച കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ നാട്ടില്‍ വിമോചന യാത്രയുടെ മുദ്രാവാക്യം ഏറെ പ്രസക്തമായിരുന്നു. നഗരത്തിന് മുഴുവന്‍ കുടിവെള്ളം നല്‍കിയ അഷ്ടമുടിക്കായലിനെ കയ്യേറ്റവും മാലിന്യവും മെലിഞ്ഞുണക്കി. നാട് സമരമുഖത്തേക്ക് വലിച്ചെറിയപ്പെടുമ്പോഴാണ് ആവേശം പകര്‍ന്ന് സമരനായകനെത്തിയത്. ലക്ഷങ്ങള്‍ക്ക് ജലം നല്‍കിയ ശാസ്താംകോട്ട തടാകത്തിന്റെ കാര്യവും വ്യത്യസ്തമല്ല. അനധികൃതമായ ചെളിയെടുപ്പ് തടാകത്തെ ഇഞ്ചിഞ്ചായി ഇല്ലാതാക്കി. തടാകം സംരക്ഷിക്കാനുള്ള സമരങ്ങളുടെ മുന്നില്‍ കുമ്മനം എന്നുമുണ്ടായിരുന്നു. വിഷയം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നിവേദനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

മനുഷ്യന്റെ ആര്‍ത്തിയുടെയും ഭരണകൂടത്തിന്റെ ദാസ്യത്തിന്റെയും പ്രതീകമാണ് ജില്ലയുടെ കിഴക്കന്‍ മേഖലയെ കീറിപ്പൊളിച്ചുകൊണ്ടിരിക്കുന്ന ക്വാറികള്‍. ആയിരക്കണക്കിന് ഏക്കര്‍ പാറകള്‍ മാഫിയകള്‍ തകര്‍ത്തിട്ടും ചരിത്രപ്രാധാന്യമുള്ള ജഡായുപാറ കാലത്തെ അതിജീവിച്ചത് കുമ്മനത്തിന്റെ കരുത്തിലായിരുന്നു. അന്ന് സമരമുഖത്ത് നാട് കണ്ട ക്ഷാത്രവീര്യമാണ് ഇന്നലെ ചടയമംഗലത്തെ സ്വീകരണത്തിലേക്ക് ആവേശത്തോടെ ആയിരങ്ങളെയെത്തിച്ചത്.

കശുവണ്ടിയുടെയും കയര്‍ വ്യവസായത്തിന്റെയും നാടിന് ഇപ്പോള്‍ പറയാനുള്ളത് ദുരിതത്തിന്റെയും അഴിമതിയുടെയും കഥകള്‍ മാത്രമാണ്. കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയില്‍ സിബിഐ അന്വേഷണം നടക്കുന്നു. കശുവണ്ടി ഓഫീസുകള്‍ അടച്ച് പൂട്ടിയതോടെ തൊഴിലില്ലാതായി. കയര്‍ത്തൊഴിലാളികളും തൊഴിലില്ലാതെ കുടുംബം പട്ടിണിയിലായതിന്റെ പരിവേദനവുമായാണ് യാത്രാനായകനെ സ്വീകരിക്കാനെത്തിയത്.

ബിജെപി വക്താവും എംപിയുമായ ഡോ.ഓംപ്രകാശ് ശാസ്ത്രി, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.പി.ശ്രീശന്‍ മാസ്റ്റര്‍, പി.എം.വേലായുധന്‍, ബി.രാധാമണി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിമാരായ വി.വി.രാജേഷ്, വി.കെ.സജീവന്‍, സി.ശിവന്‍കുട്ടി, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, എസ്.ഗിരിജകുമാരി, രാജി പ്രസാദ്, ജില്ലാ പ്രസിഡണ്ട് ജി.ഗോപിനാഥ്, എസ്‌സി എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ആഡ്വ.പി.സുധീര്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ്ബാബു, സംസ്ഥാന വൈസ് പ്രസിഡണ്ട് ആര്‍.എസ്.രാജീവ് എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു. യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

Article

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പുതിയ വാര്‍ത്തകള്‍

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.