ചാലക്കുടി: നിയമങ്ങള്‍ കാറ്റില്‍ പറത്തി നഗരസഭ അധികൃതര്‍ പൊതു സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിച്ച നടപടി വിവാദമാകുന്നു. ചാലക്കുടി റെയില്‍വെ സ്റ്റേഷന് റോഡില്‍ നിര്‍ദ്ദിഷ്ട ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുള്ള സ്ഥലത്താണ് നഗരസഭ അധികൃതര്‍ മാലിന്യം നിക്ഷേപിക്കുന്നത്. തരം തിരിക്കാത്ത മാലിന്യം നിറച്ചാണ് സ്റ്റേഡിയം നിര്‍മ്മിക്കുവാന്‍ സ്ഥലം നികത്തി വരുന്നത്.
ഇവിടെ നിക്ഷേപിച്ച മാലിന്യങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിക്കാതെ കഴിഞ്ഞദിവസം കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചത്തിനെ തുടര്‍ന്ന് ഉയര്‍ന്ന് പൊങ്ങിയ പുക പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. നഗര ഹൃദയത്തിലായുള്ള ഇവിടെ അടുത്തായി പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,വിവധ സ്ക്കൂളുകള്‍,എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതു സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുവാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിക്കേണ്ട നഗരസഭയാണ് പൊതു സ്ഥലത്ത് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: